വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും
തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍
ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി
വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍
ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ
തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ .
ഇത്തവണ യാത്ര ആരംഭിക്കുമ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു. ഇനിയില്ല ഈ ആവര്‍ത്തനങ്ങള്‍ . വിദൂരക്കാഴ്ചയായി മാറിയ ഏറെയുണ്ട് ഈ ഭൂമിയില്‍ കാണാന്‍ . കാതങ്ങള്‍ പറന്നാലും തളരാത്ത ചിറകുകളുള്ളപ്പോള്‍ എന്ത് കൊണ്ട് ദിശ മാറി പറന്നു കൂടാ? ലോകം വിശാലമാണ്. നമ്മുടെ കാഴ്ചകളും വിശാലമാക്കണ്ടേ?
എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്നത്തേയും പോലെ അവള്‍ മൗനം. എന്റെ കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ ആരാധന നിറഞ്ഞ ആ മിഴികള്‍ വിടരുന്നതായി കണ്ടു ഞാന്‍ അഹങ്കരിച്ചു.
അവളല്ലെങ്കിലും അത്രയെ ഉള്ളൂ.. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ ശ്രമിക്കാത്ത വെറും പെണ്ണ്. മഞ്ഞിനെയും മഴയും നിലാവിനെയും സ്നേഹിച്ചു പാട്ട് പാടുന്നവള്‍ . അവളുടെ ഗാനങ്ങള്‍ മധുരതരമാണ്. എങ്കിലും അതിന്റെ
ആവര്‍ത്തിക്കുന്ന ഈണങ്ങളെ ഞാന്‍ പരിഹസിക്കാറുണ്ട്. അപ്പോഴും അവളാ പാട്ടുകള്‍ എനിക്കായി പാടിക്കൊണ്ടേയിരിക്കും. ഇടക്കൊക്കെ മിന്നി മറയുന്ന പരിഭവത്തോടെ....
ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും വഴി മാറി പറന്ന ആദ്യ സാഹസികനല്ല ഞാന്‍ . എന്റെ മുത്തച്ഛനും ഒരിക്കല്‍ പോയതാണ്. പിന്നെ കൂട്ടത്തില്‍ നിന്നും ആജീവനാന്തം വിലക്കിയെങ്കിലും രഹസ്യമായി എന്നെ കാണാന്‍ വരുമ്പോഴെല്ലാം പറഞ്ഞു തരുന്ന കഥകളില്‍ നിന്നുമാണ് ലോകത്തിന്റെ മറ്റൊരു പകുതിയെ ഞാന്‍ അറിഞ്ഞത്.
വഴി മാറി പറക്കലിലെ അപകടത്തെക്കുറിച്ചും മുത്തച്ഛന്‍ തന്നെയാണ് മുന്നറിയിപ്പ് തന്നിരുന്നത്. മഞ്ഞിനും സമുദ്രത്തിനും മുകളിലൂടെയുള്ള പറക്കലുകളില്‍ വല്ലപ്പോഴും അപൂര്‍വ്വമായി കാണാറുള്ള മനുഷ്യര്‍ പക്ഷെ ഭൂമിയുടെ മറുപാതിയില്‍ ഒരുപാടുണ്ടത്രേ. ഞങ്ങളുടെ തീരങ്ങളില്‍ മഞ്ഞുരുകി തീരുന്നതിനും കാരണം അവരാണത്രേ . മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ? വിശ്വസിക്കാനായില്ല
അത് കൊണ്ട് തന്നെയാണ് ആ മുന്നറിയിപ്പ് അവഗണിച്ചും ഏക്കറുകള്‍ പരന്നു കിടക്കുന്ന മാന്ഗ്രൂ കാടുകളുടെ മുകളിലൂടെ പറന്നത്. എങ്ങും പച്ചപ്പുകള്‍ നഷ്ടമായ ആ കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് ചിറകുകള്‍ തളരുന്നതായി അവളാദ്യം പരാതിപ്പെട്ടത്. ഒട്ടൊരു അവിശ്വസനീയതയോടെയാണ് ഞാനത് കേട്ടത്. വിശാലമായ സമുദ്രങ്ങള്‍ക്ക് മുകളിലൂടെ ആഴ്ചകള്‍ തുടര്‍ച്ചയായി പറന്നാലും തളരാത്ത ചിറകുകള്‍ .. ഇപ്പോള്‍ തളരുന്നെന്നോ.. തോന്നലാകും. ഞാനവളെ ആശ്വസിപ്പിച്ചു.
പക്ഷെ പിന്നെയും കാതങ്ങള്‍ പറന്നപ്പോള്‍ എനിക്കും ചിറകുകള്‍ തളരുന്നതായി മനസ്സിലായി.. കാണുന്ന കാഴ്ചകളില്‍ , ശ്വസിക്കുന്ന വായുവില്‍ എല്ലാം വിഷം നിറയുന്ന പോലെ.. മുത്തച്ഛന്‍ പറഞ്ഞ കഥകളില്‍ ഇവിടെയെവിടെയോ ഒരു കടലുണ്ട്. ചിറകുകള്‍ കുഴഞ്ഞവള്‍ തളര്‍ന്നപ്പോള്‍ ഞാനാശ്വസിപ്പിച്ചു. കടലിന്റെ അപാരത ഞങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും പരിചിത സാഹചര്യങ്ങള്‍ ഞങ്ങളുടെ ചിറകുകള്‍ക്ക് കരുത്തേകുമെന്നും ഞാന്‍ പ്രത്യാശിച്ചു. അവള്‍ തീര്‍ത്തും തളര്‍ന്നെന്ന് ബോധ്യമായപ്പോഴാണ് പറന്നിറങ്ങിയത്.
ചുറ്റും മണലാരണ്യം .. എവിടെപ്പോയി കടല്‍ ?
"ഇത് തന്നെയാണ് കടല്‍ . മാഞ്ഞു പോയൊരു കടല്‍ !! "
അവള്‍ പതിയെ മൊഴിഞ്ഞു.
ഞാന്‍ അത്ഭുതത്തില്‍ അവളെ നോക്കി
" നിനക്ക് ചുറ്റുമുള്ള ചെറിയ കാഴ്ചകളെ കാണാതെ എങ്ങോട്ടാണ് നിന്റെ ദൃഷ്ടികളെ നീ തിരിച്ചു വെക്കുന്നത്? "
പതിവില്ലാത്ത വിധം ഗൌരവത്തിലാണ് അവള്‍ ചോദിച്ചത്.
മണല്‍ തിട്ടകളില്‍ ഉറച്ചു പോയ കപ്പലുകള്‍ .. കാല്‍ക്കീഴില്‍ കടല്‍ജീവികളുടെ പുറംതോട്.. ചിറകടിയില്‍ ഉയര്‍ന്നു വരുന്ന മണലിന്റെ ഉപ്പുരസം. എന്റെ കാഴ്ചകളെ ചുറ്റുവട്ടങ്ങളിലേക്ക് തിരിച്ചപ്പോഴാണ് ഇതെല്ലാം എനിക്ക് ശ്രദ്ധിക്കാനായത്.
" കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ . വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി." വിദൂരതയിലേക്ക് ഉറ്റു നോക്കി അവള്‍ പറഞ്ഞു
" നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ഘദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍ ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍ "
അവളുടെ സ്വരത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നിരിക്കുന്നു.
"നിന്റെ തളര്‍ച്ച കഴിഞ്ഞെങ്കില്‍ നമുക്ക് പറക്കാം. വഴിയേറെ പിന്നിടാനുണ്ട് ഇനിയും"
ഞാന്‍ അക്ഷമനായി
"എങ്ങോട്ട്? ഇനി നമുക്ക് പറക്കാന്‍ ആകാശമില്ല . അത് നീ നഷ്ടപ്പെടുത്തിയില്ലേ? ഇവിടെയാണ് നമ്മുടെ ഒടുക്കം എന്ന് പോലും നിനക്കിത് വരെ മനസ്സിലായില്ലേ?" അവളുടെ കണ്ണുകളില്‍ വാല്‍സല്യം.
ഞാന്‍ ചിറകാഞ്ഞടിച്ചു നോക്കി. കഴിയുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ചുടു കാറ്റ് പൊതിയുന്നത് ഞാനറിഞ്ഞു. എരിയുന്ന മിഴികളില്‍ നീര്‍ നിറഞ്ഞു. നിസ്സഹായനാകുന്ന എന്റെ അരികിലെക്കവള്‍ ചേര്‍ന്ന് നിന്നു ചോദിച്ചു .
"സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?
ആശ്വസിപ്പിക്കുന്ന പോലെ ചിറകിനടിയിലേക്ക് അവളെന്നെ ചേര്‍ത്ത് പിടിച്ചു.
നിരാശയുടെയും ഭയത്തിന്റെയും ചൂടില്‍ എന്റെ മിഴികള്‍ ഉരുകുമ്പോള്‍ നിസ്സംഗതയുടെ ശാന്തതയായിരുന്നു അവളുടെ മിഴികളില്‍
"എല്ലാമറിഞ്ഞിട്ടും നിന്റെ വഴികളെ പിന്തുടരാതിരിക്കാനെനിക്കാവില്ലായിരുന്നു. നീയെന്ന സാഹസികനാണ് എന്റെ നായകന്‍ . നിനക്കായ് ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ് . ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്? "
അവസാന വാചകം കൂടുതല്‍ ഊന്നിയാണ് അവള്‍ പറഞ്ഞത്.
"സ്നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ 'കടല്‍ മരുഭൂമി'യിലാണ് നമ്മുടെ ജീവിതത്തിന്റെ സക്ഷാല്‍ക്കാരം"
അവളെ ആദ്യമായി ഏറെ ബഹുമാനത്തോടെ, ആദരവോടെ ഞാന്‍ നോക്കി. പിന്നെ പറഞ്ഞു.
"നമ്മള്‍ ചോദിച്ചു വാങ്ങിയ അവസാനം നമ്മുടെ കൂട്ടുകാര്‍ക്ക് അവരറിയാതെ തന്നെ വന്നു ചേരും. നമ്മുടെ ലോകം നമുക്ക് നഷ്ടമാകും. നമ്മളെ പോറ്റി വളര്‍ത്തിയ തീരത്ത് തന്നെ ചിറകുകള്‍ തളര്‍ന്നു അവരും കൊഴിഞ്ഞു വീഴും. വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി. എങ്കിലും എല്ലാറ്റിനും കാരണമായ ഈ വിചിത്ര ജീവികളോട് നമുക്ക് വിദ്വേഷമൊന്നുമില്ല അല്ലെ ??"
"നമുക്ക് എല്ലാവരെയും സ്നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്നേഹിക്കാതിരിക്കാനും" അവളുടെ ശബ്ദം നേര്‍ത്ത് തുടങ്ങിയിരുന്നു.അപ്പോഴും അവളുടെ ചിറകിന്റെ സാന്ത്വനത്തില്‍ എന്നെ ചേര്‍ത്ത് പിടിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്തും ഭൂമിയിലും പിന്നെ ഞങ്ങളുടെ മിഴികളിലും പരക്കുന്നത് തിരിച്ചറിഞ്ഞ് ഇരവിന്റെ ഇരുളിനായ് ഞങ്ങള്‍ കാത്തിരുന്നു........
തുടര്‍ച്ച
ദേശാടനക്കിളി - ആര്‍ട്ടിക്ക് ടേണ്‍ .
ലോകത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളി. നൂറു ഗ്രാം മാത്രം ഭാരമുള്ള ഈ കൊച്ചു പക്ഷി ഓരോ വര്‍ഷവും പറക്കുന്നത് ഏതാണ്ട് 71,000 കിലോമീറ്ററാണ്!!. ആര്‍ട്ടിക്കിലെ ഗ്രീന്‍ലാന്‍ഡ് മുതല്‍ അന്റാര്‍ട്ടിക്കിലെ വെഡേല്‍ സീ വരെയും തിരിച്ചുമുള്ള ഈ പറക്കലില്‍ ദിവസേന 300-400 കിലോമീറ്റര്‍ ഇവ പിന്നിടും. ഇവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് ഭൂമധ്യ രേഖ വരെ ഒന്നിച്ചു പറക്കുന്ന ഇവ പിന്നീട് രണ്ടു വഴികളിലേക്ക് പിരിയുകയും അന്റാര്‍ട്ടിക്കില്‍ വച്ച് വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു എന്നാണ്. ആഗോള താപനം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്ന്.
മാന്ഗ്രൂ കാടുകള്‍ - വിയറ്റ്‌നാമിലെ പ്രശസ്തമായ Mangrove Forest
അമേരിക്ക - വിയറ്റ്‌നാം യുദ്ധകാലത്ത് എജെന്റ്റ് ഓറഞ്ച് എന്ന മാരകമായ രാസായുധം തളിക്കപ്പെട്ട കാടുകള്‍ . ഗറില്ല യുദ്ധമുറയിലൂടെ അമേരിക്ക വിയറ്റ്നാമിനോട് തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങിയപ്പോഴാണ് വിയറ്റ്‌നാം പോരാളികള്‍ ഒളിച്ചിരുന്ന ഈ കാടുകള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. മാരകമായ വിഷമായ എജെന്റ്റ് ഓറഞ്ച് അടക്കം ഒരുപാട് രാസായുധങ്ങളാണ് ഏതാണ്ട് മുപ്പതു ലക്ഷം ഹെക്റ്റര്‍ വനഭൂമിയില്‍ തളിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നാണ് ഇത്. ആ വിഷത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ ഇന്നും ആ പ്രദേശത്തെ സസ്യ- ജീവി വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
മാഞ്ഞു പോയ കടല്‍ - ആറല്‍ കടല്‍ (Aral Sea)
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന , ഇപ്പോള്‍ ഖസാക്കിസ്ഥാന്റെയും ഉസ്ബെക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടല്‍ . 1960കള്‍ക്ക് മുന്‍പ് ഏതാണ്ട് 68,000 സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയയില്‍ (കേരളത്തിന്റെ മൊത്തം ഏരിയയുടെ ഇരട്ടിയോളം വരുമിത് ) പരന്നു കിടന്നിരുന്ന ഈ ജലാശയത്തില്‍ ഇന്നവശേഷിക്കുന്നത് 3000 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം. ലോകം കണ്ട ഏറ്റവും വലിയ ജലനഷ്ടത്തിന്റെ കഥയാണ് ആറല്‍ കടല്‍ . സോവിയറ്റ് യൂണിയന്‍ ആരംഭിച്ച രണ്ടു അണക്കെട്ടുകളാണ് ഈ കടലിന്റെ അന്ത്യം കുറിച്ചത്. ഒരു Ecosystem തന്നെയാണ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്
ഇത്തവണ യാത്ര ആരംഭിക്കുമ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു. ഇനിയില്ല ഈ ആവര്‍ത്തനങ്ങള്‍ . വിദൂരക്കാഴ്ചയായി മാറിയ ഏറെയുണ്ട് ഈ ഭൂമിയില്‍ കാണാന്‍ . കാതങ്ങള്‍ പറന്നാലും തളരാത്ത ചിറകുകളുള്ളപ്പോള്‍ എന്ത് കൊണ്ട് ദിശ മാറി പറന്നു കൂടാ? ലോകം വിശാലമാണ്. നമ്മുടെ കാഴ്ചകളും വിശാലമാക്കണ്ടേ?
എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്നത്തേയും പോലെ അവള്‍ മൗനം. എന്റെ കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ ആരാധന നിറഞ്ഞ ആ മിഴികള്‍ വിടരുന്നതായി കണ്ടു ഞാന്‍ അഹങ്കരിച്ചു.
അവളല്ലെങ്കിലും അത്രയെ ഉള്ളൂ.. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ ശ്രമിക്കാത്ത വെറും പെണ്ണ്. മഞ്ഞിനെയും മഴയും നിലാവിനെയും സ്നേഹിച്ചു പാട്ട് പാടുന്നവള്‍ . അവളുടെ ഗാനങ്ങള്‍ മധുരതരമാണ്. എങ്കിലും അതിന്റെ
ആവര്‍ത്തിക്കുന്ന ഈണങ്ങളെ ഞാന്‍ പരിഹസിക്കാറുണ്ട്. അപ്പോഴും അവളാ പാട്ടുകള്‍ എനിക്കായി പാടിക്കൊണ്ടേയിരിക്കും. ഇടക്കൊക്കെ മിന്നി മറയുന്ന പരിഭവത്തോടെ....
ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും വഴി മാറി പറന്ന ആദ്യ സാഹസികനല്ല ഞാന്‍ . എന്റെ മുത്തച്ഛനും ഒരിക്കല്‍ പോയതാണ്. പിന്നെ കൂട്ടത്തില്‍ നിന്നും ആജീവനാന്തം വിലക്കിയെങ്കിലും രഹസ്യമായി എന്നെ കാണാന്‍ വരുമ്പോഴെല്ലാം പറഞ്ഞു തരുന്ന കഥകളില്‍ നിന്നുമാണ് ലോകത്തിന്റെ മറ്റൊരു പകുതിയെ ഞാന്‍ അറിഞ്ഞത്.
വഴി മാറി പറക്കലിലെ അപകടത്തെക്കുറിച്ചും മുത്തച്ഛന്‍ തന്നെയാണ് മുന്നറിയിപ്പ് തന്നിരുന്നത്. മഞ്ഞിനും സമുദ്രത്തിനും മുകളിലൂടെയുള്ള പറക്കലുകളില്‍ വല്ലപ്പോഴും അപൂര്‍വ്വമായി കാണാറുള്ള മനുഷ്യര്‍ പക്ഷെ ഭൂമിയുടെ മറുപാതിയില്‍ ഒരുപാടുണ്ടത്രേ. ഞങ്ങളുടെ തീരങ്ങളില്‍ മഞ്ഞുരുകി തീരുന്നതിനും കാരണം അവരാണത്രേ . മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ? വിശ്വസിക്കാനായില്ല
അത് കൊണ്ട് തന്നെയാണ് ആ മുന്നറിയിപ്പ് അവഗണിച്ചും ഏക്കറുകള്‍ പരന്നു കിടക്കുന്ന മാന്ഗ്രൂ കാടുകളുടെ മുകളിലൂടെ പറന്നത്. എങ്ങും പച്ചപ്പുകള്‍ നഷ്ടമായ ആ കാടിന് മുകളിലൂടെ പറക്കുമ്പോഴാണ് ചിറകുകള്‍ തളരുന്നതായി അവളാദ്യം പരാതിപ്പെട്ടത്. ഒട്ടൊരു അവിശ്വസനീയതയോടെയാണ് ഞാനത് കേട്ടത്. വിശാലമായ സമുദ്രങ്ങള്‍ക്ക് മുകളിലൂടെ ആഴ്ചകള്‍ തുടര്‍ച്ചയായി പറന്നാലും തളരാത്ത ചിറകുകള്‍ .. ഇപ്പോള്‍ തളരുന്നെന്നോ.. തോന്നലാകും. ഞാനവളെ ആശ്വസിപ്പിച്ചു.
പക്ഷെ പിന്നെയും കാതങ്ങള്‍ പറന്നപ്പോള്‍ എനിക്കും ചിറകുകള്‍ തളരുന്നതായി മനസ്സിലായി.. കാണുന്ന കാഴ്ചകളില്‍ , ശ്വസിക്കുന്ന വായുവില്‍ എല്ലാം വിഷം നിറയുന്ന പോലെ.. മുത്തച്ഛന്‍ പറഞ്ഞ കഥകളില്‍ ഇവിടെയെവിടെയോ ഒരു കടലുണ്ട്. ചിറകുകള്‍ കുഴഞ്ഞവള്‍ തളര്‍ന്നപ്പോള്‍ ഞാനാശ്വസിപ്പിച്ചു. കടലിന്റെ അപാരത ഞങ്ങള്‍ക്ക് ഊര്‍ജ്ജമാകുമെന്നും പരിചിത സാഹചര്യങ്ങള്‍ ഞങ്ങളുടെ ചിറകുകള്‍ക്ക് കരുത്തേകുമെന്നും ഞാന്‍ പ്രത്യാശിച്ചു. അവള്‍ തീര്‍ത്തും തളര്‍ന്നെന്ന് ബോധ്യമായപ്പോഴാണ് പറന്നിറങ്ങിയത്.
ചുറ്റും മണലാരണ്യം .. എവിടെപ്പോയി കടല്‍ ?
"ഇത് തന്നെയാണ് കടല്‍ . മാഞ്ഞു പോയൊരു കടല്‍ !! "
അവള്‍ പതിയെ മൊഴിഞ്ഞു.
ഞാന്‍ അത്ഭുതത്തില്‍ അവളെ നോക്കി
" നിനക്ക് ചുറ്റുമുള്ള ചെറിയ കാഴ്ചകളെ കാണാതെ എങ്ങോട്ടാണ് നിന്റെ ദൃഷ്ടികളെ നീ തിരിച്ചു വെക്കുന്നത്? "
പതിവില്ലാത്ത വിധം ഗൌരവത്തിലാണ് അവള്‍ ചോദിച്ചത്.
മണല്‍ തിട്ടകളില്‍ ഉറച്ചു പോയ കപ്പലുകള്‍ .. കാല്‍ക്കീഴില്‍ കടല്‍ജീവികളുടെ പുറംതോട്.. ചിറകടിയില്‍ ഉയര്‍ന്നു വരുന്ന മണലിന്റെ ഉപ്പുരസം. എന്റെ കാഴ്ചകളെ ചുറ്റുവട്ടങ്ങളിലേക്ക് തിരിച്ചപ്പോഴാണ് ഇതെല്ലാം എനിക്ക് ശ്രദ്ധിക്കാനായത്.
" കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ . വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി." വിദൂരതയിലേക്ക് ഉറ്റു നോക്കി അവള്‍ പറഞ്ഞു
" നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ഘദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍ ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍ "
അവളുടെ സ്വരത്തിന് കൂടുതല്‍ മൂര്‍ച്ച കൈവന്നിരിക്കുന്നു.
"നിന്റെ തളര്‍ച്ച കഴിഞ്ഞെങ്കില്‍ നമുക്ക് പറക്കാം. വഴിയേറെ പിന്നിടാനുണ്ട് ഇനിയും"
ഞാന്‍ അക്ഷമനായി
"എങ്ങോട്ട്? ഇനി നമുക്ക് പറക്കാന്‍ ആകാശമില്ല . അത് നീ നഷ്ടപ്പെടുത്തിയില്ലേ? ഇവിടെയാണ് നമ്മുടെ ഒടുക്കം എന്ന് പോലും നിനക്കിത് വരെ മനസ്സിലായില്ലേ?" അവളുടെ കണ്ണുകളില്‍ വാല്‍സല്യം.
ഞാന്‍ ചിറകാഞ്ഞടിച്ചു നോക്കി. കഴിയുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ചുടു കാറ്റ് പൊതിയുന്നത് ഞാനറിഞ്ഞു. എരിയുന്ന മിഴികളില്‍ നീര്‍ നിറഞ്ഞു. നിസ്സഹായനാകുന്ന എന്റെ അരികിലെക്കവള്‍ ചേര്‍ന്ന് നിന്നു ചോദിച്ചു .
"സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?
ആശ്വസിപ്പിക്കുന്ന പോലെ ചിറകിനടിയിലേക്ക് അവളെന്നെ ചേര്‍ത്ത് പിടിച്ചു.
നിരാശയുടെയും ഭയത്തിന്റെയും ചൂടില്‍ എന്റെ മിഴികള്‍ ഉരുകുമ്പോള്‍ നിസ്സംഗതയുടെ ശാന്തതയായിരുന്നു അവളുടെ മിഴികളില്‍
"എല്ലാമറിഞ്ഞിട്ടും നിന്റെ വഴികളെ പിന്തുടരാതിരിക്കാനെനിക്കാവില്ലായിരുന്നു. നീയെന്ന സാഹസികനാണ് എന്റെ നായകന്‍ . നിനക്കായ് ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ് . ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്? "
അവസാന വാചകം കൂടുതല്‍ ഊന്നിയാണ് അവള്‍ പറഞ്ഞത്.
"സ്നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ 'കടല്‍ മരുഭൂമി'യിലാണ് നമ്മുടെ ജീവിതത്തിന്റെ സക്ഷാല്‍ക്കാരം"
അവളെ ആദ്യമായി ഏറെ ബഹുമാനത്തോടെ, ആദരവോടെ ഞാന്‍ നോക്കി. പിന്നെ പറഞ്ഞു.
"നമ്മള്‍ ചോദിച്ചു വാങ്ങിയ അവസാനം നമ്മുടെ കൂട്ടുകാര്‍ക്ക് അവരറിയാതെ തന്നെ വന്നു ചേരും. നമ്മുടെ ലോകം നമുക്ക് നഷ്ടമാകും. നമ്മളെ പോറ്റി വളര്‍ത്തിയ തീരത്ത് തന്നെ ചിറകുകള്‍ തളര്‍ന്നു അവരും കൊഴിഞ്ഞു വീഴും. വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി. എങ്കിലും എല്ലാറ്റിനും കാരണമായ ഈ വിചിത്ര ജീവികളോട് നമുക്ക് വിദ്വേഷമൊന്നുമില്ല അല്ലെ ??"
"നമുക്ക് എല്ലാവരെയും സ്നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്നേഹിക്കാതിരിക്കാനും" അവളുടെ ശബ്ദം നേര്‍ത്ത് തുടങ്ങിയിരുന്നു.അപ്പോഴും അവളുടെ ചിറകിന്റെ സാന്ത്വനത്തില്‍ എന്നെ ചേര്‍ത്ത് പിടിക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്തും ഭൂമിയിലും പിന്നെ ഞങ്ങളുടെ മിഴികളിലും പരക്കുന്നത് തിരിച്ചറിഞ്ഞ് ഇരവിന്റെ ഇരുളിനായ് ഞങ്ങള്‍ കാത്തിരുന്നു........
തുടര്‍ച്ച
ദേശാടനക്കിളി - ആര്‍ട്ടിക്ക് ടേണ്‍ .
ലോകത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളി. നൂറു ഗ്രാം മാത്രം ഭാരമുള്ള ഈ കൊച്ചു പക്ഷി ഓരോ വര്‍ഷവും പറക്കുന്നത് ഏതാണ്ട് 71,000 കിലോമീറ്ററാണ്!!. ആര്‍ട്ടിക്കിലെ ഗ്രീന്‍ലാന്‍ഡ് മുതല്‍ അന്റാര്‍ട്ടിക്കിലെ വെഡേല്‍ സീ വരെയും തിരിച്ചുമുള്ള ഈ പറക്കലില്‍ ദിവസേന 300-400 കിലോമീറ്റര്‍ ഇവ പിന്നിടും. ഇവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഏതാണ്ട് ഭൂമധ്യ രേഖ വരെ ഒന്നിച്ചു പറക്കുന്ന ഇവ പിന്നീട് രണ്ടു വഴികളിലേക്ക് പിരിയുകയും അന്റാര്‍ട്ടിക്കില്‍ വച്ച് വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു എന്നാണ്. ആഗോള താപനം ഏറ്റവും അധികം ബാധിക്കാന്‍ പോകുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്ന്.
മാന്ഗ്രൂ കാടുകള്‍ - വിയറ്റ്‌നാമിലെ പ്രശസ്തമായ Mangrove Forest
അമേരിക്ക - വിയറ്റ്‌നാം യുദ്ധകാലത്ത് എജെന്റ്റ് ഓറഞ്ച് എന്ന മാരകമായ രാസായുധം തളിക്കപ്പെട്ട കാടുകള്‍ . ഗറില്ല യുദ്ധമുറയിലൂടെ അമേരിക്ക വിയറ്റ്നാമിനോട് തോല്‍വി ഏറ്റുവാങ്ങാന്‍ തുടങ്ങിയപ്പോഴാണ് വിയറ്റ്‌നാം പോരാളികള്‍ ഒളിച്ചിരുന്ന ഈ കാടുകള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. മാരകമായ വിഷമായ എജെന്റ്റ് ഓറഞ്ച് അടക്കം ഒരുപാട് രാസായുധങ്ങളാണ് ഏതാണ്ട് മുപ്പതു ലക്ഷം ഹെക്റ്റര്‍ വനഭൂമിയില്‍ തളിച്ചത്. ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ആഘാതങ്ങളില്‍ ഒന്നാണ് ഇത്. ആ വിഷത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ ഇന്നും ആ പ്രദേശത്തെ സസ്യ- ജീവി വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
മാഞ്ഞു പോയ കടല്‍ - ആറല്‍ കടല്‍ (Aral Sea)
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന , ഇപ്പോള്‍ ഖസാക്കിസ്ഥാന്റെയും ഉസ്ബെക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കടല്‍ . 1960കള്‍ക്ക് മുന്‍പ് ഏതാണ്ട് 68,000 സ്ക്വയര്‍ കിലോമീറ്റര്‍ ഏരിയയില്‍ (കേരളത്തിന്റെ മൊത്തം ഏരിയയുടെ ഇരട്ടിയോളം വരുമിത് ) പരന്നു കിടന്നിരുന്ന ഈ ജലാശയത്തില്‍ ഇന്നവശേഷിക്കുന്നത് 3000 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം. ലോകം കണ്ട ഏറ്റവും വലിയ ജലനഷ്ടത്തിന്റെ കഥയാണ് ആറല്‍ കടല്‍ . സോവിയറ്റ് യൂണിയന്‍ ആരംഭിച്ച രണ്ടു അണക്കെട്ടുകളാണ് ഈ കടലിന്റെ അന്ത്യം കുറിച്ചത്. ഒരു Ecosystem തന്നെയാണ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത്
നിസാരാ .... ഒട്ടും നിസാരമല്ലാത്ത എഴുത്ത് ; മനോഹരമായി പറഞ്ഞിരിക്കുന്നു
ReplyDeleteനിസരാ നീ വീണ്ടും പൊളിച്ചു കേട്ടോ... ഈ ടെശാടനപക്ഷിയുടെ വിലാപങ്ങള്‍ നാളെ നമ്മുടെ വരാന്‍ ഇരിക്കുന്ന തലമുറയുടെ തന്നെ അല്ലെ... ഓര്‍ത്താല്‍ മനസ്സില്‍ നീറ്റല്‍ പടരും....
ReplyDeleteനമുക്ക് എല്ലാവരെയും സ്നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്നേഹിക്കതിരിക്കാനും"
സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?
കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ . വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി.
നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ഖദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍ ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍
അര്‍ഥങ്ങള്‍ ഒരുപാട് ഒളിഞ്ഞു കിടക്കുന്ന വരികള്‍...; ഈ ഓരോ വരികളും ഓരോ ഉപന്യാസങ്ങള്‍ ആയി എനിക്ക് തോന്നുന്നു... നീ പോളിക്ക് മച്ചു.. ഞാന്‍ മലപ്പുറം വരുന്നുണ്ട്... നിസരന്‍ നാട്ടില്‍ ഇല്ലെ??
ഇതിലെ ഓരോ ചോദ്യവും ചിന്തിപ്പിക്കുന്ന ചോദ്യങ്ങള്‍ ആണ്....
ReplyDelete
ReplyDeleteസ്ത്രീജന്മം പൊട്ടക്കിണറ്റിലെ തവളയെപ്പോലെയാനെന്നു പരിഹസിക്കുന്ന പുരുഷന്മാരെ മരണംവരെ കരുതലോടെ കാക്കുന്ന സ്നേഹപ്പക്ഷികള്‍!!!!!
അറിവിന്റെ വിവിധ തലങ്ങള്‍ ജീവിതത്തോട് ചേര്‍ത്ത് വെച്ച് സുന്ദരമായൊരു കഥയായി വിളമ്പിയ ഈ അമൃത് ഇഷ്ടപ്പെട്ടു.
ആഗോള താപനം മറ്റു ജീവി വര്‍ഗ്ഗങ്ങളെയും ,പക്ഷി ലതാദികളെയും എങ്ങനെ ബാധിക്കുന്നു എന്നത് വളരെ ഹൃദയ സ്പര്‍ശിയായ ഭാഷയില്‍ അവതരിപ്പിച്ചു ...മനുഷ്യന്‍ എന്ന ഒരൊറ്റ ജീവി വര്‍ഗ്ഗം കാരണം ഇതിനോടകം എത്രയോ ജീവി വര്‍ഗ്ഗങ്ങളും ,സസ്യങ്ങളും ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു ...അനേകം ജീവജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു ...അതിനും അപ്പുറം മനുഷ്യന്റെ നശീകരണ സ്വഭാവത്തെയും , ഒന്നിനോടും പ്രത്യേകിച്ച് പ്രതിബദ്ധതയോ , സ്നേഹമോ (അവനവനോട് പോലും ) ഇല്ലാത്ത വരണ്ട നിലപാടുകളെയും ലേഖനത്തിലൂടെ വിമര്‍ശിക്കുന്നുണ്ട് ....പ്രകൃതി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല എന്നവന്‍ ഇനിയെങ്കിലും മനസ്സിലാക്കട്ടെ ...ബന്ധങ്ങള്‍ ലോപിച്ചു കൊണ്ടിരിക്കുന്ന മനുഷ്യവര്‍ഗ്ഗം സഹജീവികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു ..അവര്‍ക്കിടയിലും ബന്ധങ്ങളും ,സമൂഹവും ഉണ്ട് ...വളരെ പ്രസക്തമായ ഒരു ലേഖനം ..അഭിനന്ദനങ്ങള്‍ ..
ReplyDeleteനല്ലൊരു കഥയിലൂടെ പറഞ്ഞ വളരെ പ്രസക്തവും വിജ്ഞാനപ്രദവുമായ ലേഖനം.
ReplyDeleteമനുഷ്യന്‍റെ സ്വാര്‍ത്ഥതയ്ക്ക് മുന്നില്‍ ബലിയാടാവുന്ന എത്രയെത്ര ജീവിതങ്ങള്‍!!!!; പലരും ഒരിക്കല്‍ പോലും ചിന്തിക്കാത്ത വിഷയങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി!
ReplyDeleteഇനിയും ഇത്തരം വിഷയങ്ങള്‍ തുറന്നു കാണിക്കുക...ആശംസകള്‍!!!!
അകലെയല്ലാതെ തന്നെ കേട്ടുതുടങ്ങിയിരിക്കുന്ന സര്‍വ്വനാശത്തിന്റെ അലയൊലികള്‍ കോരിയിട്ടുതരുന്ന രചന. വിലകൊടുക്കാനിരിക്കുന്നതേയുള്ളൂ മനുഷ്യന്‍.സകല ചെയ്തികളുടേയും വില...
ReplyDeleteനിസാരൻ പുലിയാണു.. വിജ്ഞാനം കൂടി പകർന്നു തന്നുള്ള എഴുത്താവണം എന്ന നിശ്ചയം ഓരോ എഴുത്തിലും കാണാനുണ്ട്.
ReplyDeleteഓരോ തവണയും കൂടുതൽ നന്നാവുന്ന ശൈലി.
അവളല്ലെങ്കിലും അത്രയെ ഉള്ളൂ.. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ ശ്രമിക്കാത്ത വെറും പെണ്ണ്.
ഇതിനു മാത്രം പണി കിട്ടണ്ട :)
കാഴ്ചകളിലെ ലോകത്തെ വെട്ടി പിടിക്കുമ്പോള്‍ നാം നമ്മുടെ തന്നെ കുഴിയാണ് തോന്ടുന്നത് നല്ല എഴുത്ത് ആശംസകള്‍
ReplyDeleteഇങ്ങനെ എഴുതിയതിന്ന് ഒരു ആശംസകൾ
ReplyDeleteദൈവം ഈ ഭൂമിയെ സൃഷ്ടിച്ചതു ഇതിലെ ജീവജാലങ്ങളുടെ സുഗമമായ ജീവിതത്തിനു വേണ്ടയളവില്‍ എല്ലാം നല്‍കി സമ്പന്നയാക്കിയാണ് . നമ്മുടെ ജൈവ വൈവിധ്യങ്ങള്‍ അത് കൊണ്ട് തന്നെ വളരെ നന്നായി പരിപാലിക്കപ്പെടെണ്ടതുണ്ട് !പക്ഷെ നാമോ ?മനുഷ്യന്‍റെ അടങ്ങാത്ത ആഗ്രഹങ്ങളിലെയ്ക്കും അത്യാര്‍ത്തിയിലേയ്ക്കും വിരല്‍ ചൂണ്ടുന്ന മനോഹരമായ കഥ .ആശംസകള്‍
ReplyDeleteഇന്നിന്റെ മനസ്സുകളിലെക്കും ഭാവിയിലെ ജീവിതങ്ങളിലേക്കും നീട്ടിപ്പിടിച്ച ചൂണ്ടുപലക... അതാണീ പോസ്റ്റ്...,..
ReplyDeleteഈ ദേശാടനപക്ഷികള്‍ പറന്നിറങ്ങിയത് വിദൂരതയിലല്ലാത്ത നമ്മുടെ തന്നെ ഭാവിയിലേക്ക് തന്നെ അല്ലെ.. ഒന്ന് പറന്നുയരാന്‍ പോലും കഴിയാതെ....
മനോഹരം.. ആശംസകള്‍...,..
Pratheekshayude Vilapangal...!
ReplyDeleteManoharam, Ashamsakal...!!!
Paravakal mausharakalum Snaham Kathusushikkunnvar.....Best Wishes...
ReplyDeleteആഗോള താപനം,
ReplyDeleteപ്രണയം
ജീവിതം
സ്ത്രിയുടെ ശക്തി
അങ്ങെനെയെന്തെക്കെയോ ഉള്‍ക്കൊള്ളുന്ന മനോഹര വരികള്‍
പെരുത്ത് ഇഷ്ടപ്പെട്ടു നിസാരാ
എന്നോ വായിച്ചു മറന്നവ വീണ്ടും ഓര്‍മ്മിക്കുന്ന എഴുത്ത്.
ReplyDelete
ReplyDeleteദേശാടനക്കിളികളുടെ ഈ കഥയിലൂടെ ഒരു നല്ല സ്ന്ദേശമാണ് താങ്കൾ നൽകിയത്. പരിസ്ഥിതി മലീനകരണം, ആഗോളതാപനം, പ്രകൃതിക്ഷോഭം, ആൺ-പെൺ ബന്ധം, പ്രണയം, സാഹസികത എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു നല്ല രചന. ആശംസകൾ
"സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ?"
ReplyDeleteനല്ല പോസ്റ്റ് നിസ്സാര്‍, പ്രമേയവും, ശൈലിയും എല്ലാം....
നിസാര്‍ വീണ്ടും മനോഹരമായ എഴുത്ത്
ReplyDeleteമൂന്നു നാല് തവണ വായിച്ചു.
ഓരോവായനയിലും ഓരോ നിറങ്ങള്‍ തെളിയുന്ന മഴവില്ല് പോലെ.
പ്രകൃതി, ജീവിതം,ജീവികള്‍,മരണം,സ്നേഹം,സ്ത്രീത്വം,ത്യാഗം അങ്ങനെ പല മുഖങ്ങള്‍
ഓരോ എഴുതിനുമുള്ള കാത്തിരിപ്പ് വെറുതെയാകുന്നില്ല.
ചില വരികളുടെ അര്‍ത്ഥവ്യാപ്തിയും സൗന്ദര്യവും പ്രത്യേകം എടുത്തു പറയട്ടെ
ഒരുപാട് നന്ദി.
ഒരു പെണ്ണാകുന്നതില്‍ മനസ്സില്‍ ഒരഭിമാനം തോന്നുന്നു
നന്നായിട്ടുണ്ട്... കഥയും ചെറിയ കുറിപ്പും തീര്‍ത്തും വിത്യസ്തമായിരിക്കുന്നു... ആശംസകള്‍
ReplyDeleteഒരു കിളിയിലും ഒരു കഥയുണ്ടല്ലേ? തികച്ചും വിജ്ഞാനപ്രദമായ ലേഖനം.. ഇതിനു തുടര്ച്ചയുണ്ടെന്നാണോ ഒടുക്കം എഴുതിയത് അതോ ഒടുവില്‍ നല്‍കിയ വിവരങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ് എന്നോ? ഏതായാലും എന്റെ പ്രതീക്ഷകള്‍ തെറ്റാതെ ഒരു മികച്ചത് കൂടി നിസര്‍ഗത്തില്‍ പിറന്നിരിക്കുന്നു. ആശംസകള്‍ ഇക്കാ.. ഈ അഭിനന്ദനങ്ങള്‍ ഇനിയുള്ളവയും ഇത് പോലെ മികച്ചവയാക്കുവാനുള്ള പ്രചോദനമായി കാണുക..ഒരു പുകഴ്ത്തല്‍ ആയി കരുതാതിരിക്കുക.
ReplyDeleteസ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?
ReplyDeleteചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ജീവന്‍ നല്‍കി ഇന്നത്തെ കാലത്തെ സൂക്ഷമതയോടെ ചേര്‍ത്തുവെച്ച് മിനുക്കിയെടുത്ത മനോഹരമായ രചന. തുടര്‍ച്ച കൂടി ചേര്‍ത്തപ്പോഴാണ് പച്ചവെള്ളം പോലെ മനസ്സിലാകുന്ന സുഖം ലഭിച്ചത്. വായിക്കുന്തോറും കൂടുതല്‍ ശോഭ ലഭിക്കുന്ന എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.
നമുക്ക് എല്ലാവരെയും സ്നേഹിക്കാനല്ലേ അറിയൂ.. അവര്‍ക്ക് അവരെപ്പോലും സ്നേഹിക്കതിരിക്കാനും"
ReplyDeleteസ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ
അതീവ ഹൃദ്യമായ രചന. പാരിസ്ഥിതിക പ്രശ്നങ്ങളെ രണ്ടു ദേശാടനക്കിളികളിലൂടെ അതി മനോഹരമായി പറഞ്ഞിരിക്കുന്നുവല്ലോ! ഒപ്പം മനുഷ്യന്‍റെ ദുരയും സ്നേഹരാഹിത്യവും വരാന്‍ പോകുന്ന നാശവും എല്ലാം...
ആശംസകള്‍ നിസാര്‍....!
വരുംകാലത്ത് 'ഹിജാസ്' പച്ചപിടിച്ചതായി മാറുമെന്ന് ഗ്രന്ഥങ്ങളിൽ കാണാം. അധികമാറ്റങ്ങളും മനുഷ്യർ അന്യായമായി കൈകടത്തുന്നത് കാരണം പ്രകൃതി സ്വയം തിരഞ്ഞെടുക്കുന്നതാണ്. ഇന്തോനേഷ്യയിൽ സംഭവിച്ച സുനാമിക്ക് ശേഷം ലോകത്ത് കാലാവസ്ഥയിൽ വളരെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗൾഫിൽ ശൈത്യവും ഉഷ്ണവുമെല്ലാം കുറഞ്ഞു. നാട്ടിൽ ചൂട് കൂടുകയും മഴയുടെ താളം തെറ്റുകയും ചെയ്തു. ദേശാടന കിളികളിലൂടെ വസ്തുതകളെ വരച്ചുകാട്ടിയത് വളരെ നന്നായിട്ടുണ്ട്.
ReplyDeleteനിസാറിന്റെ രചനകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഏതു എന്ന് ചോതിച്ചാല്‍ ഇതുവരെ സംശയം ആയിരുന്നു പക്ഷെ ഇനി കണ്ണടച്ച് പറയന്‍ കഴിയും ഈ ആകാശം നഷ്ടപെട്ട പറവള്‍ തെന്നെ എന്ന്.പതിവില്ലാത്ത വിധം ഈ രചനയില്‍ പ്രണയത്തിന്റെ മനോഹര ഭാവം അത് ഉണര്‍ത്തുന്ന നൊമ്പരവും വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട് .സ്ത്രീയുടെ വിവധഭാവങ്ങള്‍ വളരെ തന്മയതോതോടെ അവതരിപ്പിച്ചിരിക്കുന്നു.ഒരു അവിവാഹിതന്‍ ആയിട്ട് കൂടി ഒരു സ്ത്രീയുടെ വികാര വിചാരങ്ങള്‍ ഏറെകുറെ മനസിലാക്കിയിരിക്കുന്നു അഭിമാനം തോന്നി ഇയാളെ പറ്റി.നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പ്രക്രതി സ്രോതസുകള്‍ അവ സഹജീവികളില്‍ ഉണ്ടാക്കുന്ന പാരസ്ഥിതിക പ്രശ്നങ്ങള്‍ ഒക്കെ വിളിച്ചോതുന്ന വിജ്ഞാന പ്രദമായ മനോഹരമായ രചന .
ReplyDeleteഅഭിനന്ദനങ്ങള്‍ നിസാര്‍ ....ആശംസകളും
മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ?
ReplyDeleteപറവകളെന്തറിഞ്ഞു വിഭോ
(ഇവിടെ വായിക്കുന്നതൊന്നും നിസ്സാരമല്ല)
പ്രിയപ്പെട്ട നിസാര്‍,
ReplyDeleteദേശാടനപക്ഷികള്‍ ഇവിടെ ശങ്കരന്‍കുളങ്ങര അമ്പലത്തിലെ വിശാലമായ വളപ്പിലെ പേരാല്‍ മരങ്ങളില്‍ കൂടുകള്‍ കൂട്ടിയിരിക്കുന്നു. കിളികളെ ഇഷ്ടമുള്ളത് കൊണ്ട് മാത്രമല്ല ഈ പോസ്റ്റ് ഏറെ ഇഷ്ടമായത് .
വായനക്കാര്‍ക്ക് വേറിട്ട വിഷയവും ജീവിത മൂല്യങ്ങളും നല്‍കിയ വരികള്‍ മനോഹരം ! ഭാഷ ഇഷ്ടമായി.
ചിത്രങ്ങള്‍ നയനാന്ദകരം !ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ ,ഒരു പോസ്റ്റ് !
സ്ത്രീ ഒരിക്കലും വെറും സ്ത്രീ അല്ല. ചിലര്‍ മൌനം വാചാലമാക്കുന്നു.
എന്തുകൊണ്ട്, ഒരു പുരുഷന്‍ ജീവിതം,സ്ത്രീക്ക് സമര്പ്പിക്കുന്നില്ല?ചിന്തനീയം !
വേറിട്ട വഴിയിലൂടെ നടക്കുന്ന,നാട്ടുകാരാ ,ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
ശുഭരാത്രി !
സസ്നേഹം,
അനു
ശിൽപ്പഭദ്രത ചോർന്നു പോവാതെ കഥയെ ശക്തമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധി ആക്കി മാറ്റുക എന്നത് ഒരു വെല്ലുവിളിയാണ്. പ്രചരാണാംശത്തിന് മുൻതൂക്കം നൽകുമ്പോൾ ശിൽപ്പ ഭദ്രതയും, ശിൽപ്പഭംഗിക്ക് മുൻതൂക്കം നൽകുമ്പോൾ പ്രചരണംശത്തിന്റെ ശക്തിയും ക്ഷയിച്ചു പോവുന്നത് കാണാറുണ്ട്. എന്നാൽ ഇവിടെ ശിൽപ്പ ഭദ്രതയും പ്രചരണാംശവും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ നിസാറിന് സാദ്ധ്യമായി എന്നതാണ് എന്റെ വായന.
ReplyDeleteമനഷ്യന്റെ ഇടപെടലുകളിലൂടെ പ്രകൃതിയുടെ താളം തെറ്റുന്നതിനെക്കുറിച്ചുള്ള ആകുലതകൾ ദേശാടനപ്പക്ഷികളിലൂടെ നന്നായി പങ്കുവെച്ചു.....
informative - nice one
ReplyDeleteനല്ല കഥ, ഇഷ്ടമായി.
ReplyDeleteനന്നായിരിക്കുന്നു രചന
ReplyDeleteചിന്തയെ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടുപോകുന്ന വരികള്‍
ആശംസകള്‍
കഥയെക്കാള്‍ വിഷമം തോന്നിയത് തുടര്‍ച്ചയാണ് ,,ആസന്നമായ പ്രക്രതിയുടെ മരണം മണക്കുന്ന ഭയാനകതയിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ ,മനോഹരം
ReplyDeleteനന്നായി എഴുതി നിസാര്‍
ReplyDeleteഅതിജീവിക്കാനുള്ള കഴിവും പരിസ്ഥിതിയും ഉള്ളിടത്തോളം ഓരോ ജീവിവംശവും നിലനില്‍ക്കും. മനുഷ്യന്‍റെ നിലനില്‍പ്പിനാവശ്യമായ പരിസ്ഥിതി അവന്‍ തന്നെ നശിപ്പിക്കില്ലെന്ന് ആശിക്കാം. മാറുന്ന പരിതസ്ഥിതിക്കനുസൃതമായ രീതിയില്‍ സ്വയം പരിണമിക്കാനുള്ള നിയന്ത്രണം കൂടി മനുഷ്യന്‍ ആസന്നഭാവിയില്‍ നേടിയെടുക്കുമെന്ന് കൂടി കരുതുന്നു
ഞാന്‍ തേടുന്ന രചനകള്‍ ഇത് പോലെ ഉള്ളവയാണ്..
ReplyDeleteഅതിലൊരു സത്യസന്ധത പ്രതിഫലിക്കുന്നുണ്ട്...
ഉള്ളിലൊരു വേദന ബാക്കിയാവുന്നത് പോലെ....
തുടരട്ടെ ഇനിയും...
രാവിലെ വായിച്ചിരുന്നു കമന്റ് ഇടാന്‍ കഴിഞ്ഞില്ല... ഇതൊരു പോസ്ടാണ്.. അല്ല.. ഇതാണു പോസ്റ്റു.
ReplyDeleteഎന്റെ എല്ലാ വിധ ആശംസകളും
എഴുത്തുകാരൻ തന്റെ എഴുത്തിൽ വിപത്തുകളെ ദീർഘദർശനം ചെയ്യുമ്പോൾ കഥ കാര്യമാകുന്നു. തന്നെ തുറിച്ചു നോക്കുന്ന ഊഷരമായ ഭാവിയെ ഓർത്ത് വായനക്കാരന് ആകുലത.
ReplyDeleteഈ ഓർമ്മപ്പെടുത്തൽ സാർത്ഥകം.
nalla oru rachana... nalla avatharanam....vaayanakk sesham, chinthakalum, vedanayum manassil avaseshippikkunna valare informative koodi aaya nalloru rachana...
ReplyDeletecongratzz.......
നന്നായി എഴുതുന്നുണ്ട്, ആശംസകള്‍!
ReplyDeleteലക്ഷ്യവേധികളായ ഒട്ടനവധി അമ്പുകൾ ഒന്നിച്ച് തൊടുത്തുവിട്ടിരിക്കുന്നു നിസാർ ഈ രചനയിലൂടെ. കാലികസംഭവവികാസങ്ങളിലെ ആകുലതകൾ... ഒപ്പം മനുഷ്യചെയ്തികളാൽ നിലനിൽപ്പ് തന്നെ അപകടാവസ്ഥയിലായ സർവ്വജീവജാലങ്ങളുടെയും അരക്ഷിതാവസ്ഥ. ക്ഷയോന്മുഖമാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വ്യസനം. പ്രതീകാത്മകമായ ബിംബകൽപ്പനയിലൂടെയുള്ള ഈ കഥനം മികവുറ്റ വായനാനുഭവമായി. ചിന്തയുടെ ചക്രവാളങ്ങൾ വികസ്വരമാക്കാനുള്ള ശേഷിയുറ്റ ഈ ആവിഷ്ക്കാരചാതുരിക്ക് സല്യൂട്ട്.
ReplyDeleteDefenitely you are eligible for being "Super Blogger"...
ReplyDeleteദേശാടനപക്ഷികളിലൂടെ പ്രകൃതിയും , പ്രണയവും , ജീവിതവും , സാഹസികതയും ഒക്കെ വായിക്കാന്‍ സാധിച്ച ,വിജ്ഞാനപ്രദമായ ഒരു ലേഖനം ..!
ReplyDeleteഅഭിനന്ദനങ്ങള്‍.. നിസാര്‍ ..
നല്ല വിവരണം. അറാൽ തടാകത്തെക്കുറിച്ചുള്ള ചെറുവിവരണം വിജ്ഞാനകുതുകികൾക്ക് വളരേ നല്ലൊരു വിരുന്നിലേക്കുള്ള ക്ഷണപ്പത്രമായി. ജോലിയുടെ ഭാഗമായി ചില വിവരശേഖരങ്ങൾക്കിടെ ഖസാക്കിസ്ഥാനെക്കുറിച്ച് പഠിക്കവേ ഒരു ഞെട്ടലായി കണ്ടതാണ് അറാലിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന നഗ്നസത്യങ്ങൾ. നദിയെ തിരികെ പുഷ്ടിപ്പെടുത്താനായി ചില പദ്ധതികളൊക്കെ നടക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയ്ക്കൊണ്ടിരിക്കുന്ന പ്രകൃതിയെ പിടിച്ചുവെക്കാനുള്ള ഒരെളിയ ശ്രമം.
ReplyDeleteവിജ്ഞാനപ്രദമായ ഒരു ലേഖനം
ReplyDeleteവളരെ പ്രസക്തവും, വിന്ജ്യാനപ്രദവും ആയ ലേഖനം. ഇത്തരം ലേഖനങ്ങള്‍ നിസാറിനെ വ്യത്യസ്തനാക്കുന്നു.. ആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു ചിന്തകള്‍..
ReplyDeleteഎല്ലാം സ്വാര്‍ത്ഥതക്കുവേണ്ടി..
തലമുറയെ മറന്നു ജീവിക്കുന്ന മനുഷ്യന്‍..
മനോഹരമായിട്ടുണ്ട് ....... ആശംസകള്‍
ReplyDeleteഞങ്ങളുടെ തൊട്ടടുത്ത് മാവൂര്‍ എന്ന സ്ഥലമുണ്ട്. പാടങ്ങളില്‍ ഇഷ്ടികക്ക് കളമെടുത്ത് വലിയ തടാകം പോലെ ആയ സ്ഥലം. ദേശാടന പക്ഷികളുടെ പ്രിയപ്പെട്ട സ്ഥലം ആയി മാറിയിട്ടുണ്ട് അത്. കഴിഞ്ഞ ആഴ്ച പത്രത്തില്‍ കണ്ടു പുതിയ അതിഥികള്‍ വന്നു എന്ന് . ഇതുവഴി പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകാറുണ്ട് ദേശങ്ങള്‍ക്കകലെ ഇതുപോലൊരു തീരത്തെ കുറിച്ച് ഈ പക്ഷികള്‍ എങ്ങിനെ അറിയുന്നു എന്നൊക്കെ. സമുദ്രങ്ങള്‍ താണ്ടി വഴിതെറ്റാതെ അവര്‍ ഇവിടെ എത്തിപ്പെടുന്നു. ദൈവം എന്ന സത്യത്തില്‍ തട്ടി എന്‍റെ ആലോചനകള്‍ക്ക് വിരാമമാകും.
ReplyDeleteനിസാര്‍ ..ബ്ലോഗെഴുത്തിന്‍റെ പരമ്പരാകത രീതികളെ മാറ്റി മറിക്കുന്ന നിന്റെ രചനകള്‍ എന്‍റെ പ്രിയപ്പെട്ടതാകുന്നു . എന്നും. സൗമ്യമായ ഭാഷയില്‍ വാചലമാകുന്ന എഴുത്ത് രീതി. എന്റെ പ്രിയ സുഹൃത്തിന് ഇനിയും കുറെ പറയാനുണ്ട്. വായന ഒരനുഭവമാകുന്ന എഴുത്ത് തുടരുക. സ്നേഹം
കാര്യം!!
ReplyDeleteനല്ല സന്ദേശം നല്‍കി ഭംഗിയായി അവതരിപ്പിച്ച രചന വളരെ ഇഷ്ടമായി
ReplyDeleteഇതിനേക്കാൾ സമ്മോഹനമായി ഈ കഥ പറയാനാവില്ല.
ReplyDeleteലക്ഷ്യബോധത്തിന് പവൻ മാറ്റ്!
ഒരു പെർഫെക്റ്റ് ടെൻ താക്കീത്...
അഭിനന്ദനങ്ങൾ..!
വളരെ വിലപ്പെട്ട ലേഖനം.
ReplyDeleteഅറിവുകള്‍ പങ്കിടുമ്പോള്‍ അത് മുഷിപ്പുളവാക്കാതിരിക്കാന്‍ നിസാര്‍ കൈകൊള്ളുന്ന പ്രത്യേക രീതി പ്രശംസനീയമാണ്. ഒരു കഥ പോലെ എഴുതി വെച്ച ഈ ലേഖനവും നിസര്ഗ്ഗത്തിലെ മറ്റു നിരവധി പോസ്റ്റുകളും അതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ്. വളരെ നന്നായി. ആശംസകള്‍
പോസ്റ്റിട്ടയുടനെയൊരു വായന നടത്തിയിരുന്നു.
ReplyDeleteഇപ്പോൾ വീണ്ടും വായിച്ച് കമന്റുകളിലൂടെ താഴേക്കിറങ്ങി വന്നു.
ആദ്യത്തെ സംശയം ഇപ്പോഴുമുണ്ട്. ഇതൊരു കഥയാണോ അതോ ഒരു ലേഖനമാണോ എന്ന്. ചിലരെല്ലാം കഥയായി കാണുമ്പോൾ മറ്റു ചിലർ ലേഖനമായി കാണുന്നു.
എഴുത്തുകാരൻ ബുദ്ധിപൂർവം ലേബൽ ചെയ്യാതെ മാറി നിൽക്കുന്നു.. :)
ഒരു ലേഖനമായി ഇത് ആരംഭിക്കുമായിരുന്നെങ്കിൽ ഇനിയുമേറേ സ്ഥിതിവിവരക്കണക്കുകൾ, ചിത്രങ്ങൾ ഒക്കെ വേണ്ടി വരുമായിരുന്നു. മാത്രമല്ല, ലേഖനങ്ങൾ പൊതുവെ ഹൃദയം വഴിയല്ല മസ്തിഷ്ക്കത്തിലേക്ക് പോകുക എന്നൊരു അപകടവുമുണ്ട്.
അതേ സമയം, ഇതൊരു കഥയാണെങ്കിൽ, അവസാനം നൽകിയ തുടർച്ചകൾ അനാവശ്യമാണെന്നും കരുതേണ്ടി വരും. കൃത്യമായി പുറമേയ്ക്കു നീണ്ടുനിൽക്കുന്ന വിരലുകളില്ലാതെ തന്നെ എന്നേയ്ക്കും എവിടേയ്ക്കും അനുയോജ്യമായ ഒരു പ്രപഞ്ചമാണല്ലൊ കഥ സൃഷ്ടിക്കുന്നത്/സൃഷ്ടിക്കേണ്ടത്.
ഇത് ( ഇതുമാത്രമല്ല, നിസാരന്റെ മറ്റു രചനകളും ) ഇവയ്ക്ക് രണ്ടിനുമിടയിൽ എവിടെയൊ സ്ഥാനം കണ്ടെത്തുന്നു. രണ്ടിലേക്കും ഇടകലർന്ന് പടർന്നു കിടക്കുന്നു.
'ഈ വിചിത്ര ജീവികൾ' എന്ന ഒരൊറ്റ വിശേഷണം തന്നെ ഈ രചനയുടെ കാമ്പ്.
ആശംസകൾ നിസാർ
പുതിയ അറിവുകള്‍ വ്യത്യസ്തമായ രീതിയില്‍ പങ്കു വെച്ചിരിക്കുന്നു .ഒറ്റയിരിപ്പിനു വായിച്ചു ......
ReplyDeleteദേശാടനപക്ഷികളെക്കുറിച്ച് അറിവു പകരുന്ന, എന്നാല്‍ മുഷിയാതിരിക്കാന്‍ അത് കഥപോലെ പറഞ്ഞ രീതി ഒരുപാട് ഇഷ്ടായി. .. അഭിനന്ദനങ്ങള്‍ നിസാര്‍
ReplyDeletewonderful
ReplyDeleteപ്രിയ സുഹൃത്തെ,
ReplyDeleteവായിക്കാന്‍ സുഖമുള്ള തരത്തില്‍ ഭംഗിയായി എഴുതി.
പല തലങ്ങളിലൂടെ സഞ്ചരിച്ച് വായനക്കാര്‍ക്ക് ചിന്തിക്കാന്‍ ഒരുപാട് വിഷയങ്ങള്‍ സമ്മാനിച്ച മനോഹരമായ പോസ്റ്റ്.
ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
ഒരുപാട് തലങ്ങളെ സ്പർശിച്ചു കടന്നു പോകുന്ന ഒന്ന്, കഥയോ ലേഖനമോ എന്ന് തിരിച്ചറിയിപ്പിക്കാത്ത വിധമുള്ള സമന്വയം. എടുത്തു പറയേണ്ട ഭാഷ, അങ്ങനെ വേനലിൽ ഒരു മഴ പോലെ വല്ലപ്പോളും പോസ്റ്റുകൾ പിറക്കുന്ന ഈ ബ്ലോഗ് ഇത്തവണയും നല്ലൊരു വിരുന്നൊരുക്കി വിളിച്ചിരിക്കുന്നു...
ReplyDeleteആശംസകൾ നിസാർ......
വായിച്ചു കഴിഞ്ഞപ്പോള്‍ അസൂയ ... മുഴുത്ത അസൂയ... സ്നേഹം നിറഞ്ഞ അസൂയ .. നിസാരാ .... നിന്‍റെ എഴുത്തിന് ഒടുക്കത്തെ ഗ്ലാമറാ ...!
ReplyDeleteഇത്ര മനോഹരമായ ആര്ടിക്ല്‍ ഞാന്‍ ഇതിനു മുബ് വായിച്ചിട്ടില്ല !
ReplyDeleteസമൂഹത്തിനു നേര കൈവിരല്‍ ചൂണ്ടി തൊടുക്കുന്ന ബ്രഹ്മാസ്ത്രങ്ങല്ലാണ് താങ്കളുടെ
ഓരോ വാക്കുകളും...അതില്‍ വിട്ടുവീഴ്ച ഇല്ലെന്നു കൂടി ഞാന്‍ പ്രഖ്യാപിക്കുന്നു, മാറ്റെപെടെണ്ട ചില നഗ്ന സത്യങ്ങളെ നമുക്ക് വീണ്ടും ഓര്‍മിക്കാന്‍ അവസരം ഉണ്ടാക്കിയ താങ്കളും ഒട്ടും നിസാരനല്ല !.
ഇമ്മിണി ഒത്തിരി ബല്യ ആശംസകളോടെ
അസ്രുസ്
Ps ...ഈ ഒരു വായന എന്നെ, താങ്കളെ 'വരയിലാകാന്‍' പ്രേരിപ്പിക്കുന്നു..സാദരം ക്ഷമിക്കുക !
ഹാറ്റ്സ് ഓഫ് റ്റു യൂ നിസാർ... ഇതിലും മനോഹരമായി ആർക്കും എഴുതുവാൻ കഴിയില്ല തന്നെ... അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ...
ReplyDeleteനല്ല കഥാ - ലേഖനം നിസ്സാരാ... പതിവുപോലെ വ്യത്യസ്തമായ വിഷയവും ചിന്തകളും . എഴുത്തിന്റെ വിഷയങ്ങള്‍ പോലെ തന്നെ മാറി മാറി പരീക്ഷിക്കുന്ന ശൈലികളും നിന്നെ വ്യത്യസ്തനാക്കുന്നു . ദേശാടനക്കിളികള്‍ കൂട്ടമായി വരുന്ന ഒരു പാടം തൃശ്ശൂര്‍- കാഞ്ഞാണി റോഡില്‍ ഉണ്ട് . എന്നും അവയൊരു അത്ഭുതമാണ് . മനുഷ്യനേക്കാള്‍ ഒരുപാട് കഴിവുകള്‍ കൂടുതലായുള്ള ജീവികളില്‍ ചിലത് . പുതിയ അറിവുകള്‍ സമ്മാനിച്ച , വായിച്ചാസ്വാദിക്കാനുള്ള സകലചേരുവകളും ചേര്‍ത്ത ഈ കഥാലേഖനത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ . കൂടെ എഴുത്തിന്റെ ലോകത്തില്‍ തന്റെതായ ഒരിടം നേടാന്‍ പ്രാര്‍ഥനകളും ....
ReplyDeleteഅവർ നിശ്ശബ്ദമായി പാടുകയാണെന്ന് നിയ്ക്ക് തോന്നി പോയി..
ReplyDeleteസ്വപ്നങ്ങൾ ആണ്ടിറങ്ങിയ ഹൃദയങ്ങളെ വരണ്ട ഭൂമിു ചൂഴ്‌ന്നെടുക്കുകയാണെന്നും..
അവളുടെ സ്വരത്തിലെ ഇടർച്ച അറിഞ്ഞപ്പോഴേക്കും ഞാൻ മനസ്സിലാക്കുന്നൂ..ആളിപ്പടരാൻ കൊതിക്കുമീ തൂലിക എത്ര മനോഹരമെന്ന്..
നല്ല സന്തോഷം തോന്നുന്നൂ..നന്ദി ട്ടൊ..!
മുകളില്‍ നിന്നുള്ള കാഴ്ചയില്‍ വെറുമൊരു കറുത്ത പൊട്ടായി കാണുന്ന ഈ ജീവികള്‍ ഇത്രയും അപകടകാരികളോ? നല്ല ഒരു രചന ...
ReplyDeleteമനോഹരമായ ഒരു കവിതപോലെ സുന്ദരം ......
ReplyDeleteവൈവിധ്യമാര്‍ന്ന ഈ പോസ്റ്റു നല്‍കുന്ന സന്ദേശങ്ങള്‍ ഏറെ വിശാലമാണ്.
ReplyDeleteഅറിവിനോടൊപ്പം നല്ലൊരു വായനാനുഭവം നല്‍കാന്‍ നിസാറിന്റെ ഓരോ പോസ്റ്റുകള്‍ക്കും കഴിയുന്നു.
അഭിനന്തനങ്ങള്‍......'
നല്ല ഒരു കഥ .പരിസ്ഥിതി സംരക്ഷണം അടിയന്തിര ശ്രദ്ധ വേണ്ട ഒരു വിഷയം ആണ് .ഓരോ വരിയിലും നാം നേരിടാന്‍ പോകുന്നത് ഭീതിദമായ കാലത്തെയാണെന്ന് ഉള്ള സന്ദേശം വായിക്കാന്‍ കഴിഞ്ഞു .നിസാറിന്റെ എല്ലാ പോസ്റ്റുകളെയും പോലെ പോസ്റ്റ് ഗംഭീരമായപ്പോള്‍ കമന്റും കൂമ്പാരമായല്ലോ,,{:)}
ReplyDelete'നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ .'
ReplyDeleteവളരെ കനം കൂടിയ ഒരു സത്യം,മൂല്യമേറിയ ഒരു വസ്തുത എത്ര സിമ്പിളായാണ് നിസാരാ നീ പറഞ്ഞു പോയിരിക്കുന്നത്. 'ഈ' വരിയുടെ അർത്ഥവ്യാപ്തിയും മൂല്യവും അറിയാഞ്ഞിട്ടല്ലല്ലോ ?
'ഇപ്പോള്‍ തളരുന്നെന്നോ.. തോന്നലാകും. ഞാനവളെ ആശ്വസിപ്പിച്ചു.'
വഴിമാറിപ്പറക്കലിന്റെ ആനന്ദവും സ്വാതന്ത്ര്യവും ഒറ്റയ്ക്കനുഭവിച്ചാൽ മാത്രം പോരാ, അതിനൊരു കൂട്ടുകാരിയെക്കൂടി നിർബന്ധിച്ചൊപ്പം കൂട്ടിയിരിക്കുന്നല്ലേ ?
'നീ ചോദിക്കാറില്ലേ .. പരിഹസിക്കാറില്ലേ .. ചുറ്റുമുള്ള ചെറിയ ലോകത്തിനപ്പുറം കാണാന്‍ കഴിയാത്തവള്‍ എന്ന്. ദീര്‍ഘദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം.'
വലിയൊരു സംഭവം,സത്യം അതാണ് നീയീ വരികളിലൂടെ പറഞ്ഞിരിക്കുന്നത്.!
എല്ലാവർക്കും ഒരു ധാരണയുണ്ടാകാറുണ്ട്,ദീർഘദൃഷ്ടിയെ ഇല്ലാതാക്കുന്നത്,സ്വയം ഇല്ലാതായി കൊണ്ട് ചുറ്റുപാടുകളെ കാണുന്നത്,എന്തോ പാതകമാണ്,അറിവില്ലായ്മയാണ് എന്നൊക്കെയാണ്. പക്ഷെ അങ്ങനെ സ്വയം ചുരുങ്ങി-ചുരുക്കി ജീവിക്കുന്നത് ഒരു കഴിവാണ്.!!!!
'"സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?'
അതെ,നമ്മളൊന്നും അറിയാതെ പോകുന്ന,അവഗണിച്ചുകൊണ്ടിരിക്കുന്ന ഒരപാര സത്യം.!
നമ്മളൊന്നുമതറിയുന്നേയില്ല.....
നമ്മൾ നമ്മുടെ,കാടും മേടും വെള്ളവും മരങ്ങളും ചെടികളും എല്ലാമടങ്ങുന്ന ചുറ്റുപാടിനെ ഉപേക്ഷിക്കുമ്പോൾ നശിപ്പിക്കുമ്പോൾ നമ്മൾ അറിയുന്നില്ല......
നമ്മൾ സ്വന്തം അവസാനം ചോദിച്ചു വാങ്ങുകയാണെന്ന്.!
'അവളെ ആദ്യമായി ഏറെ ബഹുമാനത്തോടെ, ആദരവോടെ ഞാന്‍ നോക്കി. പിന്നെ പറഞ്ഞു.'
നമ്മൾ,അവളെ മാത്രമല്ല മറ്റുപലരേയും അതിനേക്കാൾ ആദരവോടെ ബഹുമാനത്തോടെ നോക്കേണ്ടി വരും എന്നതൊരു സത്യമാ,പ്രപഞ്ച സത്യം.!
ഈ 'തുടർച്ച'യിലെ 'കായങ്ങൾ' വായിച്ചു. ആ മഹാ കാര്യങ്ങൾ വച്ച് ഇങ്ങനൊരു ഭാവതീവ്രമായ അർത്ഥവത്തായ ഒരു കുറിപ്പെഴുതിയ നിസാരനെ എത്രയഭിനന്ദിച്ചാലും മതിയാവില്ല.
അങ്ങിനൊരു ദേശാടനക്കിളികളുടേയും കടലിന്റേയും ച്അരിത്രം വച്ച് കൊണ്ട് എന്തെല്ലാം 'കാര്യ'ങ്ങളാണ് നിസ്സാരാ നീ അത്ര നിസ്സാരമല്ലാതെ പറഞ്ഞിരിക്കുന്നത്.
എന്തായാലും നല്ലൊരു കുറിപ്പ് വായിക്കാൻ വൈകിയതിൽ ക്ഷമിക്കണം.
ആശംസകൾ.
നന്നായിരിക്കുന്നു.....ആശംസകള്‍
ReplyDeleteനശിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തെ കുറിച്ചുള്ള ലേഖകന്റെ കാഴ്ചപ്പാട് ഒരു കഥയിലൂടെ അവതരിപ്പിച്ചു തന്ന നിസ്സാരാ ആശംസകള്‍...,,,
ReplyDeleteനിസ്സാര്‍ ഇവിടെയെത്താന്‍ വൈകി,
ReplyDeleteവലുതും ഗൌരവമേറിയതുമായ ഒരു
വിഷയം വളരെ മനോഹരമായി കിളിച്ചൊല്ലിലൂടെ
വരച്ചിട്ടൂ ഇവിടെ, ചിത്രങ്ങള്‍ ഓരോ
വശങ്ങളിലേക്ക് മാറ്റുകയോ
വലുപ്പം കൂട്ടുകയോ ചെയ്ക ബ്ലോഗ് കാണാന്‍
കുറേക്കൂടി ഭംഗി കിട്ടുമെന്ന് തോന്നുന്നു
പിന്നെ, ദേശാടനക്കിളികള്‍
മാന്ഗ്രൂ കാടുകള്‍ ,മാഞ്ഞു പോയൊരു കടല്‍
തുടങ്ങിയവുടെ ലിങ്കുകള്‍ തേടിപ്പിടിച്ചു ചേര്‍ത്താല്‍
കുറേക്കൂടി ഉപകാരപ്രദമാകും, പലര്‍ക്കും അറിയാത്ത
അറിവുകള്‍ അതിലൂടെ ലഭിക്കുകയും ചെയ്യും.
എന്തിനധികം നാം നാമ്മുടെ തന്നെ ശവക്കുഴി
തോണ്ടിക്കൊണ്ടിരിക്കുന്നു. നെമ്മുടെ പരിതസ്ഥിതി
അനുദിനം വളരെ മോശമായിക്കൊണ്ടിരിക്കുന്നു
ഗ്രീന്‍ ഗ്യാസ് എമിഷന്‍ വലിയൊരു അപകട സൂചന നല്‍കുന്നു
ഇവിടെ നാം ഓരോരുത്തരും കുറേക്കൂടി ജാഗരൂകര്‍ ആയില്ലങ്കില്‍
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നാമിന്നധിവസിക്കുന്ന ഭൂമി
അധിവാസ യോഗ്യമല്ലാത്തതായി മാറും എന്നത്രേ ശാസ്ത്ര ലോകം പറയുന്നത്
ആ കാര്യത്തില്‍ രണ്ട് പക്ഷം ഇല്ല എന്നു തന്നെ പറയാം. എന്നാല്‍
ഇവിടെ മരങ്ങള്‍ക്ക് ഒരു വലിയ പങ്കു വഹിക്കാനാകും, ഇതേപ്പറ്റി ഒരു
കുറിപ്പ് മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!!
എന്ന തലക്കെട്ടില്‍ ഞാന്‍ പോസ്റ്റു ചെയ്തിട്ടുണ്ട് അത് ചിലരെങ്കിലും വായിച്ചിരിക്കും
അല്ലാത്തവര്‍ക്കായി അതിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.മരങ്ങളില്‍ മനുഷ്യ ഭാവി!
ആശംസകള്‍. എഴുതുക അറിയിക്കുക.
എനിക്കെന്നും ഇഷ്ടമാണ് ദേശാടനകിളിയെ എന്തോ പറയാന്‍ വേണ്ടി കണ്ണുകള്‍ തുറന്ന നിമിഷം പറന്നു പോകും ഒരുപാട് ദൂരത്തേക്കു .ഒരിക്കല്‍ ഒരു കുഞ്ഞു മയില്‍പീലി തന്നു ദൂരേക്ക് പറന്നുപോയ വാനമ്പാടിയെ ഓര്‍മിച്ചു .സുന്ദരമായ എഴുത്ത് വേറിട്ട ശൈലി . വിഷയത്തെ അറിഞ്ഞു കൊണ്ടുള്ള വിലയിരുത്തല്‍ .ഇഷ്ടമായി ഈ എഴുത്ത് ഇഷ്ടമാകും ഈ എഴുത്ത് ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteഈ പറവകളെപ്പോലെ മനുഷ്യ വര്‍ഗം കേഴുന്ന ദിവസം ആസന്നമായിരിക്കുന്നു.
ReplyDeleteഈ നല്ല കഥക്ക് അഭിനന്ദനങ്ങള്‍.അവനവന് കുഴി തോണ്ടുന്ന മനുഷ്യരുടെ പ്രവൃത്തിമൂലം പാവം പക്ഷി മൃഗാദികളും പ്രകൃതി തന്നെയും അനുഭവിക്കുകയാണല്ലോ
കഥ അല്ലാത്ത കാര്യം,അതെ അത്ര നിസ്സാരവുമല്ല.
ReplyDeleteവളരെ നല്ല രചന ആശംസകള്‍
പ്രിയരേ
ReplyDeleteഹൃദ്യമായ അഭിപ്രായങ്ങള്‍ക്ക് നിറഞ്ഞ സ്നേഹം
കഥയോ ലേഖനമോ എന്ന് കുറെ പേര്‍ സംശയം ചോദിക്കുന്നു.
ഞാന്‍ ഈ വിഷയം ഹൃദയത്തോട് സംവദിക്കാനാണ് ശ്രമിച്ചത് . അതിനാല്‍ ഇതൊരു കഥ തന്നെയാണ് എന്നാണ് എന്റെയും വിശ്വാസം.ഒരു കാര്യത്തെ കുറിച്ച് വേറൊരാളോട് അയാളില്‍ താല്പര്യമുണര്‍ത്തും വിധം ആകര്‍ഷകമായി പറയുക .. അത്രയല്ലേ ഉള്ളൂ കഥ എന്ന് പറഞ്ഞാല്‍ അപ്പോള്‍ പിന്നെ ഇതും ഒരു കഥയാ.. പാവം രണ്ടു ദേശാടനക്കിളികളുടെ കഥ.
ഈ കുറിപ്പിനെക്കുറിച്ച് പലയിടത്തായി ചര്‍ച്ച ചെയ്യുന്ന ഏവര്‍ക്കും നന്ദി
ആകാശം നഷ്ടപ്പെട്ട പറവകള്‍ ...കവിത പോലെ മനോഹരമായ രചന. നല്ല ആഖ്യാനത്തിന് അഭിനന്ദനങ്ങള്‍ നിസാര്‍.
ReplyDeleteമികവുറ്റൊരു രചന
ReplyDeleteആര്ട്ടിെക് ടേണ്‍ എന്ന കുഞ്ഞി പക്ഷികളെ വെച്ച് മൃതിയോടു അടുത്ത് കൊണ്ടിരിക്കുന്ന ഭുമിയുടെ കഥ പറഞ്ഞിരിക്കുന്നു . മഞ്ഞു മലകള്‍ ഉരുകുനത് നമ്മള്‍ വിചാരികുനതിലും കൂടിയ തോതില്‍ ആണ്, സമീപ ഭാവിയില്‍ തന്നെ നമ്മള്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവികേണ്ടി വരും. മനുഷന്റെ കടന്നു കയറ്റം ഭുമിയുടെ എല്ലാ ജീവ വംശത്തിനും ഭീഷണി ആണെന്ന് മനോഹരമായി പറഞ്ഞു. അറിവുകള്‍ കൂടി പകര്ന്നുി കൊണ്ടുള്ള എഴുത്ത്. ‘ആറല്‍ കടലിനെ’ കുറിച്ച് ആദ്യം അറിയുക ആണ് . നിസരന്റെ നിസാരം അല്ലാതെ മറ്റൊരു കുറിപ്പ് കൂടി . ആശംസകള്‍ .
ReplyDeleteആര്ട്ടിെക് ടേണ്‍ എന്ന കുഞ്ഞി പക്ഷികളെ വെച്ച് മൃതിയോടു അടുത്ത് കൊണ്ടിരിക്കുന്ന ഭുമിയുടെ കഥ പറഞ്ഞിരിക്കുന്നു . മഞ്ഞു മലകള്‍ ഉരുകുനത് നമ്മള്‍ വിചാരികുനതിലും കൂടിയ തോതില്‍ ആണ്, സമീപ ഭാവിയില്‍ തന്നെ നമ്മള്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവികേണ്ടി വരും. മനുഷന്റെ കടന്നു കയറ്റം ഭുമിയുടെ എല്ലാ ജീവ വംശത്തിനും ഭീഷണി ആണെന്ന് മനോഹരമായി പറഞ്ഞു. അറിവുകള്‍ കൂടി പകര്ന്നുി കൊണ്ടുള്ള എഴുത്ത്. ‘ആറല്‍ കടലിനെ’ കുറിച്ച് ആദ്യം അറിയുക ആണ് . നിസരന്റെ നിസാരം അല്ലാതെ മറ്റൊരു കുറിപ്പ് കൂടി . ആശംസകള്‍ .
ReplyDeleteഅസൂയ ജനിപ്പിക്കുന്ന പോസ്റ്റ്. മികവുറ്റ അവതരണം, തെരഞ്ഞെടുത്ത വിഷയം പ്രസക്തമായത്. അഭിനന്ദനങ്ങള്‍ നിസാര്‍
ReplyDeleteകൊക്കുരുമ്മിയിരിയ്ക്കുന്ന പക്ഷികളുടെ ചിത്രത്തിനൊപ്പം ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു ഈ കൊരുത്തിട്ട ഹൃദയങ്ങള്‍ പങ്കുവെച്ച പച്ചയായ ജീവിത പകര്‍ച്ച... ഇതിനെ ഒരു ഹൃദയസ്പര്‍ശിയായ കഥയായി മാത്രം കാണാനേ കഴിയുന്നുള്ളൂ... കഥയോളം ലേഖനങ്ങള്‍ ഇഷ്ടപ്പെടാന്‍ മനസ്സ് വഴങ്ങാത്തത് കൊണ്ടാകും ഒരുപക്ഷെ ഈ പിന്മാറ്റം... ആ കാരണം കൊണ്ട് തന്നെയാണ് തുടര്‍ച്ച എന്ന തലക്കെട്ടില്‍ താഴോട്ടുള്ള മൂന്നു ഖണ്ഡികകളും ഞാന്‍ വായിക്കാതെ ഒഴിവാക്കിയത്... പ്രകൃതിയുടെ സുകൃതികളായ ദേശാടനക്കിളികളും കണ്ടല്‍ക്കാടുകളും നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കടലുകളും എന്ന തലത്തിനപ്പുറം മനസ്സുകളിലൂടെ സഞ്ചരിച്ചു കഥപറയുന്ന ഈ വേറിട്ട രീതിയെ അഭിനന്ദിയ്ക്കാതെ വയ്യ... കഥ തുടങ്ങിയതും ഇടയ്ക്കുള്ള സംഭാഷണശകലങ്ങളും പിന്നെ അവസാനിപ്പിച്ചതും എല്ലാം ചേതോഹരമായ രീതിയില്‍ തന്നെ... "കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍. വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി." നശ്വരമായ ലോകത്തോട് പറയുന്ന വാക്കുകള്‍. കഥ മുന്നേറുമ്പോള്‍ പറയാതെ പറഞ്ഞ ഒരുപാട് പൊരുളുകള്‍ മനസ്സില്‍ മുഴങ്ങുന്നത് പോലെ... "സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു നിനക്കറിയില്ലായിരുന്നോ ?" ജീവിതത്തിന്റെ വേഷപ്പകര്‍ച്ചകളുടെ പല പല മുഖങ്ങള്‍ കണ്മുന്നിലൂടെ കടന്നുപോയതുപോലെ. "നിനക്കായ് ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ്. ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്?" ..ഒരുപാടിഷ്ടമായി ഈ വരികള്‍. ദേശാടനക്കിളികളെ പ്രതീകാത്മകമാക്കി കഥ പറയുന്ന ഈ രീതി നമ്മുടെ ചിന്താമണ്ഡലത്തില്‍ പകര്‍ന്നത് ഇന്നത്തെ തലമുറയ്ക്ക് കൈമോശം വന്ന സ്നേഹവായ്പിന്റെ ആത്മാര്‍ഥപ്രണയത്തിന്റെ ഒരിയ്ക്കലും വാടാത്ത ഇതളുകളല്ലേ? " വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി." കാറും കോളും നിറഞ്ഞ മനസ്സിന്റെ ഇനിയും അടങ്ങാത്ത വിപ്ലവങ്ങള്‍ വിജയിയ്ക്കാന്‍ ഒരായുഷ്കാലം പ്രാര്‍ഥിയ്ക്കാം കാത്തിരിയ്ക്കാം ... ആശംസകള്‍ട്ടോ നിസാരാ...
ReplyDeleteമണ്ണും മണലും വാരി, കാടും മേടും വെട്ടി നിരത്തി, ഭൂഗർഭ ജലം വരെ ഊറ്റിത്തീർത്തിട്ടും മനുഷ്യന്റെ ദുര കുറവായിട്ടില്ല. എൻഡോസൾഫാൻ തളിച്ചും, രാസവളങ്ങളുടെ അമിതോപയോഗം നടത്തിയും മിച്ചമുള്ള വായുവും, ജലവും മലിനപെടുത്താൻ മത്സരിക്കുകയാണവൻ. ഈ കൊച്ചു പക്ഷിയിൽ ബാധിച്ച് തുടങ്ങുന്ന ആശങ്കകൾ മാത്രമല്ല, ഈ മനുഷ്യകുലത്തെ മുച്ചോടും മുടിക്കാനുള്ള പ്രഹര ശക്തിയുണ്ട് വരാൻ പോവുന്ന വിപത്തുകൾക്ക്. സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുക തന്നെ ചെയ്യും മനുഷ്യൻ.
ReplyDeleteനിസ്സാരന്റെ ഓരോ പോസ്റ്റും ചിന്തോദ്ദീപകമാണു, അറിവും പകരുന്നവയും., അസൂയ ജനിപ്പിക്കുന്ന ഭാഷയും.., മനസ്സു നിറഞ്ഞ ആശംസകൾ കൂട്ടുകാരാ....
വരികളിലെ വിഷയവും വരികൾക്കിടയിലെ വിഷയവും വളരെ നന്നായിരിക്കുന്നു. കാലികപ്രസക്തി ഏറെയുള്ള വിഷയം.. നിസാരന്റെ ദേശാടനക്കിളികൾക്ക് ഉയിർത്തെഴുന്നേൽക്കാനാവട്ടേ.. ഉയരങ്ങൾ വീണ്ടും കീഴടക്കാനാവട്ടേ..!!ആശംസകൾ..!
ReplyDeleteമനോഹരമായ എഴുത്ത്. ആശംസകള്‍ . @PRAVAAHINY
ReplyDeleteനമ്മുടെ കാലമാവും ഇനിയുള്ള കാലവും നേരിടാന്‍ പോകുന്ന വലിയ വിപത്ത് മനോഹരമായി പറഞ്ഞു. മുപ്പത് കൊല്ലം മുന്‍പ് അപാരമായ ശുദ്ധ ജലാശയമായിരുന്നു ആറല്‍ ഇന്നവിടെ മരുഭൂമി. നാം തന്നെ നമുക്ക് നരകം പണിയുന്നു. നമ്മുടെ കേരളവും ഈ ഒരു ദുരന്തത്തിന്‍റെ വക്കിലല്ലേ? ഭ്രാന്തമായ വികസന ത്വരയില്‍ ജീവിക്കാനുള്ള പച്ചത്തുരുത്ത് എറിഞ്ഞുടച്ചു കൊണ്ടിരിക്കുകയാണ് നാം. ആമസോണ്‍ നദിയിലൂടെ തടസ്സമില്ലാതെ കാറോടിച്ചു പോകാന്‍ സാധിക്കുന്ന കാലം അതിവിദൂരമല്ല എന്ന് Love in the Time of Cholera യില്‍ മാര്‍ക്വേസ് തന്‍റെ ഓര്‍ കഥാപാത്രത്തെക്കൊണ്ട് പറയിക്കുണ്ട്. ഈ നല്ല എഴുത്തിന് ഒരായിരം ആശംസകള്‍ ഈ വീഡിയോ കൂടി ഇവിടെ ഷെയര്‍ ചെയ്യുന്നു. http://www.youtube.com/watch?v=NC5UIEx83fo
ReplyDeleteവിജ്ഞാനപ്രദമായ ഈ കഥ ഏറെ മനോഹരം, ഒരു കവിതപോലെ. അഭിനന്ദനങ്ങള്‍ നിസാര്‍
ReplyDeleteമുമ്പ് വായിച്ചിരുന്നു.
ReplyDeleteകമെന്റെഴുതാന്‍ കഴിഞ്ഞിരുന്നില്ല.
എഴുത്തിനെ കുറിച്ച് ഇനിയെന്ത് പറയാനാ? എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ.
നിസാറിന്റെ എഴുത്തിന്റെ രീതിയും, ഉള്‍പ്പെടുത്തുന്ന വിഷയങ്ങളും, അതിന്റെ അവതരണ രീതിയും എത്ര മനോഹരമെന്നു പറയാന്‍ എനിക്കറിയില്ല. ആശംസകളോടെ....
യാഥാര്‍ത്ഥ്യത്തിന്റെ ഭീകരമുഖം വരച്ച് കാട്ടിയ കവിത പോലെഴുതിയ കഥ പോലെ വായിച്ച പ്രകൃതി ജീവനത്തിന്റെ നേരെഴുത്ത്..നമ്മള്‍ മനുഷ്യര്‍ എത്ര ക്രൂരരാണ്..അവര്‍ക്കവകാശമില്ലാത്തതൊക്കേയും സ്വന്തമാക്കി ചാരമാക്കുന്നവര്‍ ..നാശത്തിന്റെ കടും വിത്ത് വിതച്ച് കൊയ്യുന്നവന്‍ ...നിസാറീന്റെ ഈ ആര്‍ദ്രത മുറ്റുന്ന എഴുത്തിനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല...ദൈവത്തിന്റെ തലോടലേറ്റ് വാങ്ങിയ രചന..ഭാവുകങ്ങള്‍ ..ഭൂമിക്ക് സ്വന്തക്കാരായ ഇനിയുള്ള ജൈവതലമുറകളെയെങ്കിലും സംരക്ഷിക്കാന്‍ നമ്മുടെ തലമുറക്കായെങ്കില്‍ ...!!!
ReplyDeleteNisar, It was a terrific post! U reminded once again about the need of living ecologically. The speciality of your blog is, U bring very serius and sensitive issues into the light in a simple, direct way. U r the real man, the real writer of Nature and humanity!
ReplyDeleteനന്നായെടൊ....
ReplyDeleteകൂടുതല്‍ പറയാന്‍ ഞാനശക്തനാണ്..
നിറഞ്ഞ മനസ്സോടെ..
ഒരുപാട് സ്നേഹത്തോടെ...
ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു...
ഈ കഥയെയും , കഥാകാരനേയും.
വത്യസ്തമായ പ്രമേയം,പക്ഷികളെയും പ്രണയത്തെയും ഒരുമിപ്പിച്ചു പ്രകൃതിയുടെ ചലനങ്ങളെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു, നിസരമാല്ലാത്ത നിസാര പോസ്റ്റ്.
ReplyDeleteകണ്ടു തള്ളുന്ന കാഴ്ചകൂമ്പാരങ്ങളില്‍ നിറം പിടിപ്പിച്ച കാഴ്ചകള്‍ മാത്രമായി കുറെ പക്ഷികളും ...
ReplyDeleteപക്ഷെ ആ കാഴ്ച്ചകലെയാണ് ഇത്രയും മനോഹരമായി ഇവിടെ അടുക്കി വെച്ചിരിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഒരു കുഞ്ഞു അസൂയയാണ് എന്നില്‍ മുളയ്ക്കുന്നത്... ആയിരം അഭിനന്ദനങ്ങള്‍... :)
പ്രസക്തവും വിജ്ഞാനപ്രദവും. കഥപോലെ പറഞ്ഞ ആഖ്യാന ശൈലി അഭിനന്ദനീയം..!!
ReplyDeleteനിസാര്‍,
ReplyDeleteഅസ്സലായീട്ടോ.
അതീ കൂടുതല്‍ ന്താ പറയാ.............!!!!!!
അറിയണില്ല്യ .
ഒരുപാട് വരികള്‍ ഏറെ ഇഷ്ടമായി.ഓരോന്നും എടുത്തു പറയാന്‍ നിന്നാല്‍ ശരിയാവില്ല.
കണ്ണിന്‍റെ അറ്റത്ത് ഇത്തിരി വെള്ളം വന്നോ......ന്നൊരു സംശയം.
കുറ്റബോധം ണ്ട് ഇത്രേം വൈകി വായിച്ചേല് .
ആശംസകള്‍,സ്നേഹം,നന്ദി,ഒപ്പം പ്രാര്‍ഥനയും.
അതാണ് ഈ പോസ്റ്റ്‌ന് ന്‍റെ സമ്മാനം.
സ്നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ 'കടല്‍ മരുഭൂമി'യിലാണ് നമ്മുടെ ജീവിതത്തിന്റെ സക്ഷാല്‍ക്കാരം"
ReplyDeleteകാത്തിരിക്കുന്നു ... കൂടുതല്‍ കൂടുതല്‍ മികച്ച രചനകള്‍ക്കായി,ആശംസികള്‍ നേരുന്നു ... സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ ....
നിസാര്‍ 'ജി '
ReplyDeleteഅതിമനോഹരം...ഈ വരികള്‍...എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ട്ടപെട്ടു..!! ഇനിയും നല്ല നല്ല കഥകള്‍ ഉണ്ടാവട്ടെ ...എല്ലാവിധ നന്മകളും നേരുന്നു...
ഒട്ടും മുഷിപ്പിക്കാതെ ഒരു വലിയ കഥ വായിക്കാന്‍ തന്നതിന് നന്ദി
ReplyDeleteനിസ്സാര്‍ മാഷേ,
ReplyDeleteഇത്രയും ലക്ഷണമൊത്ത ഒരു കഥ അടുത്ത സമയങ്ങളിലൊന്നും വായിച്ചിട്ടില്ല.
ഞാന്‍ രണ്ടു മൂന്ന് ആവര്‍ത്തി വായിച്ചിരുന്നു!!അത്രയ്ക്കും മനോഹരം!!
കമന്റ് എഴുതാനായി പിന്നീട് എത്താം എന്ന് വിചാരിച്ചതിനാല്‍ , അല്‍പ്പം വൈകിപ്പോയി!!
എല്ലാ ഭാവുകങ്ങളും!!
നമുക്ക് ചുറ്റും കാണുന്ന നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന രചന. കഥ അതീവ ഹൃദ്യമായിരുന്നു ഒപ്പംഭാവിയെക്കുറിച്ചോര്ക്കുമ്പോള്‍ നിറഞ്ഞ ആശങ്കയും. അനിയന്ത്രിതമായ ചൂഷണത്തിന്റെ അവസാനം താനും ഒടുങ്ങുമെന്ന് ആ 'വിചിത്ര ജീവികള്‍' ഇനി എന്നാണു തിരിച്ചറിയുന്നത്?!!!
ReplyDeleteഅഭിനന്ദനങ്ങള്‍.
പറവകളുടെ പ്രമേയത്തിലൂടെ പ്രകൃതിയുടെ
ReplyDeleteതാളങ്ങളും മറ്റും അറിവുകളുടെ ഒരു കൂമ്പാരമായി
വിളമ്പിവെച്ചിരിക്കുകയാണല്ലോ ..ഇവിടെ
അഭിനന്ദനങ്ങൾ കേട്ടൊ ഭായ്
ഈ കൊച്ചു പറവകളുടെ കാര്യം കേട്ടിട്ട് അത്ഭുതം തോന്നുന്നു. വിജ്ഞാനപ്രദം.
ReplyDeleteകഥയിലൂടെ കാര്യം പറഞ്ഞു തന്ന ഒരു നല്ല പോസ്റ്റ്. പിന്നെ ഈ വിദേശ പക്ഷികള്‍ മാത്രമല്ല നമ്മുടെ നടന്‍ പക്ഷികളും വളരെ കുറഞ്ഞിരിക്കുന്നു. അരിയെറിഞ്ഞാല്‍ ആയിരം കാക്ക എന്ന പഴംചൊല്ല് മാറ്റി അരിയെറിഞ്ഞാല്‍ കാക്ക വരുമോ എന്നാക്കേണ്ടി വരും എന്ന് തോന്നുന്നു.
ReplyDeleteInsha Allah...നാളെ വരാം.വായിക്കാം.
ReplyDeleteഒറ്റവാക്കില്‍ മനോഹരം
ReplyDeleteചിന്തിച്ചാല്‍ ഒരുപാടുണ്ട്
അവതരണം മനോഹരം
വൈകി, വായന.കാവ്യബിംബങ്ങള്‍ പോലെ മികവാര്‍ന്ന രചന ആസ്വാദ്യകരമായ അനുഭവമായി.നിസ്സാരമാക്കുന്നില്ല ഓരോ രചനയും.അഭിനന്ദനങ്ങള്‍ !
ReplyDeleteനിസ്സാരമല്ലാത്ത ഒരു ലേഖനം
ReplyDeleteവരും കാലങ്ങള്‍ ഭയപ്പെടുത്തുന്നു
ആശംസകള്‍
വലരെ ഗൌരവമര്‍ഹിക്കുന്നൊരു വിഷയം നന്നായവതരിപ്പിച്ചു
ReplyDeleteThis was a real experience, un forgettable..I thought, if i would have wings..I could have flown..Thank u for a nice reading..
ReplyDeleteഓരോ നിമിഷവും നാമറിയാതെ നമുക്ക് നമ്മുടെ ഭൂമി നഷ്ടപ്പെടുന്നുണ്ട്...വിഷയം വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചു, നന്ദി..
ReplyDeleteനല്ല പോസ്റ്റ്... മനോഹരം:)
ReplyDeleteനല്ല പോസ്റ്റ്!! ഈ ദേശാടനക്കിളികളെ കൂടുതല്‍ സൌകര്യങ്ങളോ അല്ലെങ്കില്‍ സാഹസികതയോ തേടി, എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ തളരുന്ന മനുഷ്യരായി കാണാന്‍ തോന്നി...
ReplyDeleteഒഴുക്കുള്ള എഴുത്ത്... വിജ്ഞാനപ്രദവും!!
ഒരുപാടൊന്നും പറയാന്‍ അറിഞ്ഞൂടാ...
ആശംസകള്‍!
very nice post dear..
ReplyDeletedid u study Zoology .. I read about u once in Mathrbhumi online news..
അതി മനോഹരം ആയ ഒരു ബ്ലോഗ്. ഇവിടെ വന്നതില്‍ സന്തോഷം ജീവിതംഅനശ്വരതയിലെക്കുള്ള ഹ്രസ്വ യാത്രയാണെന്നറിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ താങ്കള്‍ക്കു നിസ്സാരന്‍ എന്നാ പേരല്ല ചേരുക. നല്ല എന്തെങ്കിലും ഒരു ബുജി പേര് കണ്ടു പിടിച്ചോളൂ ട്ടോ
ReplyDeleteപിന്നെ നിര്‍ത്താതെ ഇത്രയും ദൂരം പറന്നാല്‍ ഒരു ഗ്രാം ഭാരം പോലും ഉണ്ടാവില്ല..
സ്നേഹപൂര്‍വ്വം .. സന്തോഷ് നായര്‍
excellent!!
ReplyDeleteചിറകുള്ള സഞ്ചാരികള്‍..
ReplyDelete"മാഞ്ഞു പോയ കടല്‍" പഴയ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ നദികളിലെ വെള്ളം വെറുതെ കടലിലെക്കൊഴുകുക ആണെന്നും നഷ്ടപ്പെട്ടു പോകുന്ന വെള്ളം തമിള്‍ നാടിലേക്ക് തിരിച്ചു വിടണമെന്നും വലിയൊരു കാംബൈന്‍ നടന്നു.എന്തോ ഭാഗ്യം കൊണ്ട് അത് നടന്നില്ല. നദികളെ സംയോജിപ്പിക്കുന്നതും ഒരു വമ്പന്‍ വിഡ്ഡിത്വമാണ്.
ReplyDeleteനിസാരാ ... എന്താ പറയേണ്ടത് എന്നരിയില്ല. നിന്റെ ഇത് വരെ വായിച്ച പോസ്റ്റുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു വായനാനുഭവം ആണെനിക്ക് കിട്ടിയത് . നീ ഇടയ്ക്കു ചരിത്രം പറയുന്ന ആളായത് കൊണ്ട് ചില പോസ്റ്റുകളില്‍ എനിക്ക് താങ്ങാന്‍ പറ്റാത്ത ഭാഷാ ശൈലി ആയിരിക്കും . അത് കൊണ്ട് തന്നെ ചുമ്മാ വായിക്കനായി മാത്രം വായിക്കും. കാര്യമായ അഭിപ്രായം പറയാന്‍ ആവതില്ലാത്തത് കൊണ്ട് നിസ്സാരമായ അഭിപ്രായം പറഞ്ഞിട്ടുണ്ട് പലപ്പോഴും . പക്ഷെ ഈ പോസ്റ്റ് എന്നെ അതിശയിപ്പിച്ചു കളഞ്ഞു ശരിക്കും . തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ ഒരു പറവയായി മാറി . ഒട്ടും മുഷിവു തോന്നിയില്ല വായനയില്‍ . നല്ല ഭാഷ .. വിഷയം അവതരിപ്പിച്ച ശൈലി എല്ലാം ഇഷ്ടമായി ...
ReplyDeleteആകാശം നഷ്ടപ്പെട്ട പറവകള്‍ അവസാനമെത്തിയപ്പോള്‍ സമുദ്രം നഷ്ട്ടപ്പെട്ട മറ്റാരൊക്കെയോ കൂടി ഓര്‍മിപ്പിച്ചു .. അവസാനം വിവരിച്ച ചരിത്രം എന്നെ സംബന്ധിച്ച് പുതിയ അറിവുകള്‍ ആയിരുന്നു ട്ടൊ. അതിനു നന്ദി ..
വെത്യസ്തം ..
ReplyDeleteഇരിപ്പിടത്തിലൂടെയാണ് ഇവിടെയെത്തിയത്.അതുകൊണ്ടു മികച്ച ഒരു സൃഷ്ടി വായിക്കാന്‍ കഴിഞ്ഞു.
ReplyDeleteമനസ്സില്‍ ഒട്ടിപ്പിടിക്കുന്ന വാക്കുകളും ശൈലിയും.വളരെ വളരെ ഹൃദ്യം.ആശംസകളോടെ.
നിസ്സാരമല്ലാത്ത എഴുത്ത്!
ReplyDeleteഅഭിനന്ദനങ്ങൾ നിസാരാ!
ഇരിപ്പിടത്തില്‍ നിന്നാണ് ഇവിടെ എത്തിയത്....
ReplyDeleteഅതിഗംബീരം നിസാര..... :)
നാളെ നമ്മള്‍ പറയേണ്ടത്...
ReplyDeleteനന്നായിട്ടുണ്ട് നിസ്സാര്‍,...
അവസാനം കൂട്ടിച്ചേര്‍ത്ത തുടര്‍ച്ചയും നന്നായിട്ടുണ്ട്..
""എല്ലാമറിഞ്ഞിട്ടും നിന്റെ വഴികളെ പിന്തുടരാതിരിക്കാനെനിക്കാവില്ലായിരുന്നു. നീയെന്ന സാഹസികനാണ് എന്റെ നായകന്‍ . നിനക്കായ് ഞാന്‍ സ്വയം സമര്‍പ്പിച്ചതാണ് . ഒരു പെണ്ണിന് മാത്രം കഴിയുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നോ അത്? "
ReplyDelete- ഇന്ന് എന്റെ കൂട്ടുകാരി എന്നോട് ചോദിച്ചു, ‘നീ വായിച്ചോ ഈ വരികൾ?’ “നിസർഗ്ഗത്തിലെ” ഈ വരികൾ “അവൾ” ഞാനല്ലേ എന്ന് ചോദിപ്പിച്ചു!“
അവളിലൂടെയാണു ഞാൻ ഇവിടെ എത്തിയത്, വൈകിയെങ്കിലും. ഹൃദയം കൊണ്ട് അനുഭവിക്കാൻ കഴിഞ്ഞ ഈ കഥ എനിക്ക് അസൂയയും അതിലേറെ ആദരവും ഉണ്ടാക്കുന്നു.
വളരെ നന്നായി..
ReplyDeleteവളരെ ഉന്നതമായ ചിന്തകള്‍ ...
ലിങ്ക് ഷെയര്‍ ചെയ്ത അരുണിനും നന്ദി...
...അനീഷ്
പ്രിയ കൂട്ടുകാരാ,
ReplyDeleteസമയദൌര്‍ലഭ്യതയുടെ ആഗോളതാപനത്തില്‍പ്പെട്ട് വായനയുടെകുത്തൊഴുക്ക് ഒന്നു കുറഞ്ഞിട്ടുണ്ട്..!വായനയില്‍ നിന്ന് വായനയിലേക്കുള്ളദേശാടനത്തില്‍ ആകാശവും,കടലുമൊക്കെ വരണ്ടുണങ്ങുന്നതും ഈ ‘പരിസ്ഥിതി’യുടെ പ്രതികൂലാവസ്ഥകൊണ്ടുതന്നെയാണെന്ന നഗ്നസത്യം ഏറെ ദു:ഖത്തോടെ ഞാനേറ്റു പറയുന്നു..!
ഇതൊരു കുളിര്‍മഴയാണ്..!പുത്തനറിവിന്റെമേഘപാളികളില്‍നിന്നുറഞ്ഞുതൂവുന്ന സ്നേഹമഴ..! വൈകിയെത്തിയെങ്കിലും,ഈ വായന ഒരനുഭവമായെനിക്ക്..!ആശയങ്ങളും അനുഭവങ്ങളും അറിവുകളും കോര്‍ത്തിണക്കി വായനക്കാരന്റെ മനസ്സിലേയ്ക്ക് ഇനിയും ഈ അക്ഷര മുത്തുകള്‍ വീണുചിതറട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
വായനയിലുടനീളം മനസ്സിലുടക്കിയ ഈ വരികള്‍ ഒരിക്കല്‍ക്കൂടി ഏറ്റുപറയുന്നു.
" കടലിനു പോലും അഹങ്കരിക്കാനാകില്ല ഭൂമിയില്‍ .വറ്റിപ്പോയാല്‍ അതും വെറുമൊരു മരുഭൂമി."
ഒത്തിരിയൊത്തിരി ആശംസകളോടെ..
പുലരി
കവിത പോലെ മനോഹരമായ രചന. നല്ല ആഖ്യാനത്തിന് അഭിനന്ദനങ്ങള്‍ നിസാര്‍.നേരത്തേ വായിച്ചിരുന്നൂ...കമന്റിട്ടെന്നും കരുതര്യിരുന്നൂ...ക്ഷമിക്കുക...തമസിച്ചതിൽ...നല്ല രചനകളെ കാണാത്ത കണ്ണുകൾ നമുക്കെന്തിനാണ്....ആശംസകൾ
ReplyDeleteഎന്തേഴുതാന്‍ മാഷേ .. നാട്ടിലായിരുന്നപ്പൊള്‍
ReplyDeleteനഷ്ടമായി പൊയ വരികളാണിതൊക്കെ ..
മെനിഞ്ഞാന്നാണ് വന്നെത്തി നോക്കിയത് .......
ഇന്നലേയാണ് നിറഞ്ഞു വായിച്ചത് ........
ഈ വരികള്‍ക്ക് ഒന്നും പറയുവാനുള്ള പ്രാപ്തിയെനിക്കില്ല ..
ഉയരങ്ങളൊളം പൊകട്ടെ ഈ എഴുത്ത് , ഹൃദയത്തില്‍ നിന്നും
ആശംസകള്‍ .. അഭിമാനമുണ്ട് .. സ്നേഹം മാത്രം ..!
ദീര്‍ഘദൃഷ്ടിയെ സ്വയം ചുരുക്കി സ്വന്തം കൊച്ചു ലോകത്തില്‍ തളച്ചിടുന്നതാണ് ഞങ്ങള്‍ .. ആ ലോകത്തിന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ത്യാഗം. അത് ഇല്ലാതായാല്‍ ഈ കടല്‍ നഷ്ടപ്പെട്ട ഭൂമിയെ പോലെയാകും നിങ്ങള്‍ "
ReplyDeleteഈ വരികള്‍ ഞങ്ങള്‍ക്ക് നന്നായി ചേരുന്നു. ആശംസകള്‍--------------------
ഇപ്പോഴാണ് വായിച്ചത് ... വര്ത്ത്ഫുള്‍ റീടിംഗ്.. അതി മനോഹരം..
ReplyDeleteഎഴുത്തിന് ഒരന്വേഷണത്തിന്റെ മുഖം ഉണ്ടാവുംപോഴാണ് വായനക്കാരന്‍ എഴുത്തുകാരന്റെ കൂടെ കൂടുന്നത് ..
ReplyDeleteനിസ്സാറിനെ വായിക്കുന്നവരൊക്കെ കൂടെ ഉണ്ടാകുന്നതും അധികം കാണാത്ത ഈ എഴുത്തിന്റെ മുഖം ഉള്ളതുകൊണ്ടാണ് .നല്ല ഭാഷ നല്ല കൈയ്യടക്കം .
Nisaaramalla ee ezhuthu. boolokathil kandu vannathanu. nalla shaili. ishtmaayi.
ReplyDeletevalre chinthikkenda vishayam, namukkum aakaasham nashtappeduka aayirikkaam alle? aashamsakal
ReplyDeleteമനോഹരമായ എഴുത്ത്. " സ്നേഹം വറ്റിപ്പോയ കാലത്തിന്റെ പ്രതീകം പോലെയുള്ള ഈ 'കടല്‍ മരുഭൂമി'യിലാണ് നമ്മുടെ ജീവിതത്തിന്റെ സാക്ഷാല്‍ക്കാരം".........പരമാർത്ഥം!!!! ഏവരും തിരിച്ചറിയേണ്ട പരമാർത്ഥം. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
ReplyDeleteമനോഹരം. കൂടുതൽ എന്തുപറയാൻ. ഇഷ്ടമായി. നല്ല വായനാനുഭവം.....സസ്നേഹം
ReplyDeleteപറയാൻ ഒരു പാടുണ്ട് .....
ReplyDeleteസത്യത്തിൽ ഇതു നിസാരമല്ല... ആശംസകൾ.
മനോഹരമായ രചന. നല്ല ആഖ്യാനത്തിന് അഭിനന്ദനങ്ങള്‍
ReplyDeleteരണ്ടു കുഞ്ഞു പക്ഷികളിലൂടെ പറഞ്ഞു വെച്ച വലിയ വലിയ ഒരു സത്യം
ReplyDeleteവിനോദം, വിജ്ഞാനം, സാഹിത്യം, നവരസങ്ങള്‍, സമസ്ത മേഖലകളെയും തൂലികത്തുമ്പില്‍ ആവാഹിച്ചെടുത്തിരിക്കുന്നു. പ്രതിഭാധനന്‍ ആണ്.
ReplyDeleteമനോഹരം നിസാരാ (നിസ്സാരമല്ലാത്ത ഒരു ലേഖനം ). കടല് പോലും മരിച്ചു പോയി, അപ്പോൾ പുഴകളും അരുവികളും എങ്ങനെ പിടിച്ചു നില്ക്കും?? വായിക്കുമ്പോൾ " To the Arctic " എന്ന ഒരു ഡോകുമെന്ററി അടുത്തിടെ കണ്ടത് ഓര്മ്മ വന്നു - ദേശാടന കിളികൾക്ക് പകരം അവർ പോളാർ കരടികളുടെ ജീവിതത്തിലൂടെയാണ് മറഞ്ഞു കൊണ്ടിരിക്കുന്ന കടലുകളെയും, ധ്രുവ പ്രദേശത്തെ മഞ്ഞു പാളികളെയും ചിത്രീകരിചിരികുന്നത് . Way to Go..,All the best
ReplyDeleteചിന്തോദ്ദീപകം ..! ഓരോ വരിയും ചുട്ടുപൊള്ളുന്നു. മനുഷ്യനെന്ന കറുത്ത പോട്ടുപോലുള്ള സാധനത്തിന്റെ സാർവത്രിക നശീകരണത്തിന്റെ ചിത്രം ..
ReplyDeleteനല്ല എഴുത്ത് , ചുട്ടു പൊള്ളിക്കുന്ന ചിന്തയും ...
ReplyDeleteപലവട്ടം വായിച്ചു. വരികളില്‍ സൂത്രപ്പണികള്‍ ഒളിപ്പിക്കുന്ന 'നിസാര്‍ സ്റ്റൈല്‍' ഇവിടെയും കണ്ടു. കഥ എന്തായിരിക്കണം എന്നതിന് നല്ലൊരു ഉദാഹരണമാണിത്. കഥകള്‍ കഥകള്‍ മാത്രമായി വായിച്ചു രസിക്കാനുള്ളതാണ് എന്ന് മനസ്സിലാക്കുന്നവര്‍ക്കുള്ള എന്നെപ്പോലുള്ളവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍.
ReplyDelete"സ്വന്തം ചുറ്റുപാടുകള്‍ ഉപേക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ അവസാനം ചോദിച്ചു വാങ്ങുകയാണെന്നു
ReplyDeleteഇപ്പോൾ ഈ കഥ വായിച്ചപ്പോൾ മനസ്സിലായി.
Congrats
"നമ്മള്‍ ചോദിച്ചു വാങ്ങിയ അവസാനം നമ്മുടെ കൂട്ടുകാര്‍ക്ക് അവരറിയാതെ തന്നെ വന്നു ചേരും. നമ്മുടെ ലോകം നമുക്ക് നഷ്ടമാകും. നമ്മളെ പോറ്റി വളര്‍ത്തിയ തീരത്ത് തന്നെ ചിറകുകള്‍ തളര്‍ന്നു അവരും കൊഴിഞ്ഞു വീഴും. വഴി മാറി പറന്നത് നമ്മെ നിലനിര്‍ത്തുന്ന ഒരു വിപ്ലവം പ്രതീക്ഷിച്ചാണ്. തോറ്റു പോയി. എങ്കിലും എല്ലാറ്റിനും കാരണമായ ഈ വിചിത്ര ജീവികളോട് നമുക്ക് വിദ്വേഷമൊന്നുമില്ല അല്ലെ ??"
ReplyDeleteഹൃദ്യമായ രചന. പാരിസ്ഥിതിക പ്രശ്നങ്ങളെ രണ്ടു ദേശാടനക്കിളികളിലൂടെ ചിത്രീകരിച്ചിരിക്കുന്നു
ഒപ്പം മനുഷ്യന്‍റെ പ്രകൃതിയോടുള്ള തെറ്റായ സമീപനവും, അത് മൂലം വരാന്‍ പോകുന്ന വിപത്തും ........
വിജ്ഞാനപ്രദവും, ചിന്തിപ്പിക്കുന്നതുമായത്... അഭിനന്ദനങ്ങള്‍ കൂട്ടുകാരാ..
ReplyDeleteഗംഭീരം എന്നല്ലാതെ എന്തു പറയാന്‍! കഥയും, കാര്യവും, ഇതില്‍ പറഞു. കുറെ നാളുകള്‍ക്കു ശേഷം ഒരു നല്ല രചന വായിച്ച ആത്മസംതൃപ്തിയോടെ ഈ കയ്യൊപ്പ് ഇവിടെ ചേര്‍ക്കുന്നു !!
ReplyDeleteആശംസകള്‍ കോമ്രേഡ് !!
വളരെ നിസ്സരമായ ഒരു വായനക്ക് വന്നു. ഗൗരവപരമായ ഒരു വായന ലഭിച്ചു. എത്ര ഭംഗിയായിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്?!! സ്ത്രീത്വം നിറഞ്ഞു നില്‍ക്കുന്ന രചന...
ReplyDeleteഅതി മനോഹരമായ ഒരു രചന കവിതപോലെ ഒഴുകിയൊഴുകി നൊമ്പരക്കടല്‍ പോലെ ,.,.,.,മനോഹരം മനോഹരം നിസാര്‍
ReplyDeleteനല്ലൊരു സന്ദേശം നല്‍കുന്നുണ്ട് കഥ .ആശംസകള്‍
ReplyDeleteGood work..ashamsakal friend....
ReplyDeleteഇത് ഞാൻ ഒന്നിലധികം പ്രാവശ്യം വായിച്ചിട്ടുണ്ട് - പലയിടത്തു നിന്ന്.
ReplyDeleteഎന്റെ കമെന്റില്ല എന്ന് തോന്നുന്നു. ഒര്മ്മിക്കാനായി ഒരു കമെന്റ്.
ഇതിനെ കുറിച്ച് ഞാൻ എന്ത് പറയും എന്ന് നിങ്ങൾക്കറിയാമല്ലോ.
സുന്ദരം!
ഞാൻ വായിച്ച ഏറ്റവും നല്ല പോസ്റ്റുകളിലൊന്നു.ആശംസകൾ.
ReplyDelete.
.
പുതിയതൊന്നും ഇല്ലേ?
thank you for your valuable information .In the present scenario , having a proper mentor for career development is very important .
ReplyDeleteWe are also in the business of Software as a leading it company in trivandrum and we are top web development company in trivandrum.
stay safe ,stay home
#workathome
with regards,
software companies in trivandrum
top 10 software companies in trivandrum
digital marketing services in trivandrum
best software development company in kerala
best software development company in trivandrum
digital marketing tutorial malayalam
digital marketing course malayalam
digital marketing freelancer in kerala
THANKS FOR SHARING