പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന
പ്രതിഫലനങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ് . മനസ്സില്‍ അവര്‍
മിഴിവോടെ ജീവിക്കുന്നതിനാല്‍ ആ മരണം അംഗീകരിക്കാന്‍ മനസ്സ് പിന്നെയും
മടിക്കും . കൂടെ പാടിയും, കഥ പറഞ്ഞും നടന്ന പ്രിയ സ്നേഹിതന്‍ പെട്ടെന്നൊരു
ദിവസം വിട പറയുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഒരു ജന്മം മുഴുവന്‍
കൊണ്ടും സാധിക്കില്ല. ആത്മസുഹൃത്ത് റഹ്മത്തലിയുടെ വേര്‍പ്പാട് അതിനാല്‍
തന്നെ മനസ്സിനിയും ഉള്‍ക്കൊണ്ടു കഴിഞ്ഞിട്ടില്ല . കലാലയത്തിന്റെ ആര്‍ദ്ര
ഗായകനായിരുന്ന , ഹിന്ദി ഗാനങ്ങള്‍ ഏറെ മധുരമായി ആലപിച്ചിരുന്ന അവന്റെ
ഈണങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാകാം.. ഏറെ
സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിവാഹ ജീവിതം ആരംഭിച്ച ആദ്യ ആഴ്ച്ചയില്‍
തന്നെ വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ അവനെ തട്ടിയെടുക്കുമ്പോള്‍
തകര്‍ന്നത് ഞാനടക്കം അവനെ ഏറെ സ്നേഹിച്ച ഒരുപാട് പേരുടെ ഹൃദയം കൂടെ
ആണല്ലോ
അധികം വേഗതയില്‍ ഒന്നുമല്ലാതെ ശ്രദ്ധിച്ചു ബൈക്ക് ഓടിച്ചിരുന്നഅവനു എങ്ങനെ ഈ ദുരന്തം വന്നു എന്ന് ചിന്തിച്ചു. അന്വോഷണത്തില്‍ അറിവായത് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന ഒരു ബസ് ഇടിച്ചതാണ്. ബൈക്ക് ഏറെ അരികിലേക്ക് ചേര്‍ത്ത് മാറ്റിയിട്ടും ബസ് വന്നിടിച്ചു. ഏതൊരാളും നിസ്സഹായനാകുന്ന അവസ്ഥ. ഇതാദ്യത്തെ സംഭവമല്ലല്ലോ കേരളത്തില്‍ . ഏറെ ആക്സിഡന്റുകള്‍ ഈ രീതിയില്‍ നടക്കുന്നു. ബൈക്കും ബസ്സും ഉള്‍പ്പെടുന്ന അപകടങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു . വെറുതെ ഒന്നറിയാനാണ് കണക്കുകള്‍ എടുത്തു നോക്കിയത്
കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത് ഈ രണ്ട് വാഹനങ്ങളും ഉണ്ടാക്കുന്ന
അപകടങ്ങള്‍
ഏറെയാണ് എന്നാണ് . ഇവ രണ്ടും ചേര്‍ന്നുള്ള അപകടങ്ങളും താരതമ്യേന കൂടുതലാണ്. പൊതുവേ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഏറെയാണ്. ഇന്ത്യയിലും. അപകടങ്ങള്‍ക്ക് പല കാരണങ്ങള്‍ പറയുന്നുണ്ട്. എങ്കിലും മുഖ്യ കാരണം ഡ്രൈവ് ചെയ്യുന്നവരുടെ അശ്രദ്ധ തന്നെ . ഈ കണക്കൊന്നു നോക്കൂ
അധികം വേഗതയില്‍ ഒന്നുമല്ലാതെ ശ്രദ്ധിച്ചു ബൈക്ക് ഓടിച്ചിരുന്നഅവനു എങ്ങനെ ഈ ദുരന്തം വന്നു എന്ന് ചിന്തിച്ചു. അന്വോഷണത്തില്‍ അറിവായത് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന ഒരു ബസ് ഇടിച്ചതാണ്. ബൈക്ക് ഏറെ അരികിലേക്ക് ചേര്‍ത്ത് മാറ്റിയിട്ടും ബസ് വന്നിടിച്ചു. ഏതൊരാളും നിസ്സഹായനാകുന്ന അവസ്ഥ. ഇതാദ്യത്തെ സംഭവമല്ലല്ലോ കേരളത്തില്‍ . ഏറെ ആക്സിഡന്റുകള്‍ ഈ രീതിയില്‍ നടക്കുന്നു. ബൈക്കും ബസ്സും ഉള്‍പ്പെടുന്ന അപകടങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു . വെറുതെ ഒന്നറിയാനാണ് കണക്കുകള്‍ എടുത്തു നോക്കിയത്
![]() |
Source-Kerala Police Accident record |
ഏറെയാണ് എന്നാണ് . ഇവ രണ്ടും ചേര്‍ന്നുള്ള അപകടങ്ങളും താരതമ്യേന കൂടുതലാണ്. പൊതുവേ കേരളത്തില്‍ വാഹനാപകടങ്ങള്‍ ഏറെയാണ്. ഇന്ത്യയിലും. അപകടങ്ങള്‍ക്ക് പല കാരണങ്ങള്‍ പറയുന്നുണ്ട്. എങ്കിലും മുഖ്യ കാരണം ഡ്രൈവ് ചെയ്യുന്നവരുടെ അശ്രദ്ധ തന്നെ . ഈ കണക്കൊന്നു നോക്കൂ
ഇത് സൂചിപ്പിക്കുന്നത് പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും 90%ലധികം അപകടങ്ങള്‍ക്കും കാരണം ഡ്രൈവ് ചെയ്യുന്നവരുടെ അശ്രദ്ധയോ അമിത വേഗതയോ ആണ് എന്നാണ്. നൂറു ചോദ്യം കാണാതെ പഠിക്കുകയും എട്ടോ എച്ചോ ഇടുകയോ ചെയ്‌താല്‍ ഏതൊരാള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്ന നാടാണ് നമ്മുടേത്. ( അത് ചെയ്തില്ലെങ്കിലും കിട്ടും, പൈസ കുറച്ചു ചെലവാണെന്നു മാത്രം ). ഏറ്റവും അപരിഷ്കൃതമായ ലൈസന്‍സിംഗ് ചട്ടങ്ങളാണ് നമ്മുടെ നാട്ടിലേതു. എ.സി വാഹനങ്ങള്‍ പെരുകിയ കാലത്തും നമ്മുടെ സിഗ്നലിംഗ് പാഠങ്ങള്‍ പഴയ കൈ കറക്കലുകള്‍ തന്നെ ..
ഡ്രൈവിംഗ് മര്യാദ എന്നൊരു കാര്യമുണ്ട് എന്ന കാര്യം നമ്മുടെ ഡ്രൈവിംഗ് പഠനത്തിനിടയില്‍ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല . അതിനാല്‍ തന്നെ സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് മുന്നില്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നവരെ നിങ്ങള്‍ക്ക് ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ഒരു ഹെഡ് ലൈറ്റ് കത്തിച്ചാല്‍ ഏതു വാഹനത്തെയും എങ്ങനെയും മറികടന്നു ഓടിക്കാം എന്ന് ചിന്തിക്കുന്നവരെയും ഇവിടെ കാണാം. ഓവര്‍ട്ടെക്ക് ചെയ്യല്‍ തങ്ങളുടെ ജന്മാവകാശമാണ്. അതിനു അനുവദിക്കാത്തവരെ തെറി വിളിക്കാം എന്നും നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്നു . എന്നാണ് നമ്മുടെ ഡ്രൈവിംഗ് പഠനം കാലാനുചിതമായി പരിഷ്കരിക്കുന്നത് ?
നാല് വരി പാതകള്‍ ഒക്കെ വന്നെങ്കിലും നമ്മുടെ മിക്ക ഡ്രൈവര്‍മാര്‍ക്കും അതിലൂടെ എങ്ങനെ ഓടിക്കണം എന്നൊന്നും അറിയില്ല. ഒരേ വശത്തേക്ക് മാത്രം പോകുന്ന ഇത്തരം റോഡുകളില്‍ അവര്‍ ഏതു വശത്ത് കൂടെ വേണമെങ്കിലും മറി കടക്കും
ഇതിലേറെ അപകടം നമ്മുടെ റോഡ് നിയമങ്ങള്‍ ആണ്. അമിതവേഗത്തില്‍ വാഹനം ഇടിച്ചു നാല് പേരെ കൊന്നാലും അശ്രദ്ധമായ ഡ്രൈവിംഗ് എന്ന വകുപ്പ് ചാര്‍ത്തി കുറ്റവാളിയെ പുറത്തിറക്കും. അതിനാല്‍ തന്നെ സ്വകാര്യ ബസ്സുകളിലെയും മറ്റും ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകാരികള്‍ ആയി മാറുന്നു. വാഹനം ഇടിച്ചാല്‍ ജനങ്ങളില്‍ നിന്നും കിട്ടുന്ന ശിക്ഷ ഏറ്റു വാങ്ങാതിരിക്കാന്‍ അവര്‍ ഓടും. അവര്‍ക്കറിയാം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടാല്‍ പിന്നെ ഒരു ശിക്ഷയും അവരെ കാത്തിരിക്കുന്നില്ലെന്നു
നമുക്കീ രണ്ടു ഗ്രാഫുകള്‍ ഒന്ന് നോക്കാം
![]() | |||||||
2000 മുതല്‍ 2010 വരെയുള്ള റോഡ് ആക്സിഡന്റുകള്‍ |
![]() |
2000മുതല്‍ 2010 വരെയുള്ള അപകടങ്ങളിലെ മരണനിരക്ക് |
നമുക്ക് ബൈക്ക് അപകടങ്ങളിലേക്ക് വരാം. 1097 പേരാണ് ബൈക്ക് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം പേര്‍ ഗുരുതരമായ പരിക്ക് പറ്റി ജീവിക്കുന്നു .ഏറ്റവും കൂടുതല്‍ ഉള്ളത് ബൈക്ക് ആണ് എന്ന ന്യായീകരണം പറയാം എങ്കിലും അതൊരു ന്യായം മാത്രമേ ആകുന്നുള്ളൂ.. പഠനങ്ങള്‍ പറയുന്നത് ബൈക്ക് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ നാല്‍പ്പത് ശതമാനത്തോളം 15-30 പ്രായത്തില്‍ ഉള്ളവരാണ് എന്നാണ്. ഒപ്പം ട്രക്ക്, ബസ് എന്നിവ തട്ടിയാണ് ഇതില്‍ ഏറെയും
ഈ ലേഖനം എഴുതിക്കൊണ്ടിരുന്ന ദിവസം മാതൃഭുമിയില്‍ വന്ന ഒരു വാര്‍ത്തയാണിത്. സ്കൂളുകളിലേക്ക് തങ്ങളുടെ മക്കള്‍ യൂണിഫോം ധരിച്ചു ലൈസന്‍സ് ഇല്ലാതെ ഈ വാഹനങ്ങളില്‍ പോകുന്നത് തടയാന്‍ ആകാത്ത രക്ഷിതാക്കള്‍ക്ക് മേല്‍ ആണ് കേസ് എടുക്കേണ്ടത്. ഒരു ദിവസം ഒരു ജില്ലയില്‍ മാത്രം ഒന്ന് പരിശോധിച്ചപ്പോഴത്തെ കണക്കാണിത്.
ഗുരുതരമായ ചില കാര്യങ്ങളിലെക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്
- കൌമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്നു.
- 100CC യുള്ള ബൈക്കുകള്‍ തന്നെ നമ്മുടെ റോഡുകള്‍ക്ക് ആവശ്യമില്ല എന്നിരിക്കെ കൂടിയ പവര്‍ ഉള്ള ബൈക്കുകള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാകുന്നു. പലപ്പോഴും അനിയന്ത്രിതമായ വേഗത എടുക്കുന്ന ഇവ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇവയില്‍ ഒരു നിയന്ത്രണം കൊണ്ട് വന്നെ പറ്റൂ
- ഹെല്‍മറ്റിനെതിരെയുള്ള സമരങ്ങള്‍ അതൊരനാവശ്യ വസ്തു എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചു
- ബൈക്കുകളില്‍ അനാവശ്യ പരിണാമങ്ങള്‍ വരുത്തുന്നതും അപകടം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഇനി നിങ്ങള്‍ ഒരു ബൈക്കോ ചെറു വാഹനമോ എടുത്തു പുറത്തിറങ്ങുകയാണെങ്കില്‍
- അങ്ങനെ ഇറങ്ങാതിരിക്കല്‍ ആണ് ഉചിതം ( നടക്കില്ല എന്നറിയാം. സാഹചര്യങ്ങള്‍ അത്രയും മോശമായത് കൊണ്ട് പറഞ്ഞതാണ് )
- നിങ്ങളുടെ ജീവന്റെ ഉത്തരവാദി നിങ്ങള്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പോലീസ്, റോഡ് , വാഹന അധികാരികള്‍ നിങ്ങള്‍ക്ക് ഒരു സുരക്ഷയും നമ്മുടെ നാട്ടില്‍ വാഗ്ദാനം ചെയ്യുന്നില്ല
- നമ്മുടെ പാതകളില്‍ ആഴമേറിയ കുഴികളും ഉയരമേറിയ ഹമ്പുകളും നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നോര്‍ക്കുക
- ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് നിങ്ങള്‍ വഴിയില്‍ നിന്ന് തോണ്ടിയിടാന്‍ ഉള്ള ഒരു ശല്യം മാത്രമാണെന്നോര്‍ക്കുക. അതിനാല്‍ അവരെ കാണുമ്പൊള്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കി ദൂരെയോഴിഞ്ഞു പോകുക
- നല്ല കാഴ്ച ശക്തിയുണ്ടെങ്കില്‍ മാത്രം രാത്രി വാഹനം ഓടിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കണ്‍കെട്ടിക്കളിയില്‍ വിദഗ്ദ്ധനാകണം. ഒരു വാഹനവും നിങ്ങള്‍ക്ക് ഡിം ലൈറ്റ് നല്‍കില്ല
- ബൈക്ക് ആണെങ്കില്‍ നിങ്ങളുടെ പിടിയില്‍ ഒതുങ്ങുന്നത് മാത്രം ഓടിക്കുക
- ടൂ വീലെര്‍ ഫോര്‍ സീറ്റര്‍ ആക്കാതിരിക്കുക
ഒപ്പം ഓര്‍ക്കുക
" ഒരു മികച്ച ഡ്രൈവിംഗ് എന്നാല്‍ നിയമങ്ങള്‍ പാലിച്ചു ശ്രദ്ധയോടെ വാഹനം ഓടിക്കല്‍ മാത്രമല്ല.. തങ്ങളുടെ ചുറ്റുമുള്ള വാഹനങ്ങള്‍ ഏതു നിമിഷവും ഒരു അപകടം ഉണ്ടാക്കിയേക്കാം എന്ന തിരിച്ചറിവോടെ വാഹനമോടിക്കല്‍ കൂടെയാണ് "
അപകടങ്ങള്‍ ജീവനെടുത്ത ഓരോ വീടുകളില്‍ നിന്നും കണ്ണീര്‍ തുടച്ചു നാം ഇറങ്ങി വരാറുണ്ട്. ജീവിതത്തിന്റെ അനന്തമായ തിരക്കുകള്‍ക്കിടയില്‍ നിന്ന് പെട്ടെന്നൊരു ദിവസം മറഞ്ഞു പോയ അവരെക്കുറിച്ചോര്‍ത്തു ഒരു നെടു വീര്‍പ്പും ബാക്കി വെക്കാറുണ്ട്. എങ്കിലും നമ്മളെ അവരുടെ സ്ഥാനത്ത് കാണാന്‍ നമുക്ക് കഴിയാറുണ്ടോ??
കഴിഞ്ഞ ഒരു വര്‍ഷം ചിതറിപ്പോയ ആയിരക്കണക്കിന് ജീവിതങ്ങള്‍ കണക്കുകളായി നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ വര്‍ഷം ആ കണക്കില്‍ പെടാതിരിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രദ്ധ ഉണ്ടാക്കാന്‍ കഴിയുന്നുണ്ടോ??
കഴിയണം. ഇനി മുതല്‍ വാഹനം എടുത്തു റോഡില്‍ ഇറങ്ങുമ്പോഴെങ്കിലും
കാരണം നമ്മുടെ ജീവന്‍ നമ്മുടേത് മാത്രമല്ലല്ലോ ..
ഈ പോസ്റ്റ് ആയിരംപേര് വായിച്ചാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലം കിട്ടും
ReplyDeleteനല്ല ലേഖനം നിസ്സാര്‍. ചെറിയൊരു അശ്രദ്ധ മൂലം തകര്‍ന്നു പോകുന്ന ജീവിതങ്ങള്‍ ഏറെയാണ് . നിയമങ്ങള്‍ പാലിക്കുക എന്നതിനേക്കാള്‍ എങ്ങിനെ പാലിക്കാതിരിക്കാന്‍ കഴിയും എന്നതില്‍ ശ്രദ്ധ ഉള്ളവര്‍ ആണ് ചിലര്‍. പ്രത്യേകിച്ചും സ്ത്രീകള്‍ ആണ് ഡ്രൈവ് ചെയ്യുന്നത് എങ്കില്‍ അവരെ ഉപദ്രവിക്കാന്‍ ഹരമുള്ള ചിലരുണ്ട് . അത്തരക്കാര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയും ഒരിക്കലും സൈഡ് തരാതെയും സിഗ്നല്‍ കാണിക്കാതെ ഓവര്‍ ടെക്ക് ചെയ്തും ആളുകളെ ബുദ്ധിമുട്ടിക്കുന്ന വിരുതന്മാരാണ് . ടൌണില്‍ ഒക്കെ ഒരുമിനിറ്റ് പോലും കാതുനില്‍കാന്‍ ക്ഷമയില്ലാത്ത ഡ്രൈവര്‍ മാരാണ് അതികവും . എത്ര വലിയ ബ്ലോക്ക് ആണെങ്കിലും അതിനിടയിലൂടെ നൂണ്ടു കേറി അപകടം വിളിച്ചും വരുത്തും ചിലര്‍. ലിസെന്‍സ് പോലും ഇല്ലാത്ത ചെറിയ പിള്ളേര്‍ ബൈക്കില്‍ വായു ഗുളിക വാങ്ങാന്‍ പോകുന്ന വേഗത്തില്‍ ആണ് പായുക. മദ്യപിച്ചു വണ്ടി ഓടിക്കുന്നവര്‍ വേറെ . നിയമങ്ങള്‍ പാലിച്ചു മര്യാദയോടെ ഡ്രൈവ് ചെയ്യുന്നവര്‍ വിരളം. ബസ്സുകളുടെ മത്സര ഓട്ടത്തില്‍ പൊലിയുന്ന ജീവനുകളുടെ കണക്കെടുത്താല്‍ ഞെട്ടും. ഓരോരുത്തരും നിയമങ്ങള്‍ പാലിച്ചു ഓടിച്ചാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാം. വണ്ടിയുമായി പുറത്തിരങ്ങുംപോള്‍ സൂക്ഷിക്കുക .നമ്മുടെ ജീവന്‍ മാത്രമല്ല മറ്റനേകം പേരുടെ ജീവനും വിലപ്പെട്ടതാണ് .
ReplyDeleteനന്നായിട്ടുണ്ട്. റഹമത്തലിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.
ReplyDeleteprasakthamaya lekhanam , 8um 10um vayasulla kutikal bikeil kayari pokunnathu kanumpol thanne pediyanu .niyamapalakar ithonum sradhikare ila.valare detail ayittulla oru study thane nisar nadathiyitund .try to publish this article in any magazine like madhyamam .ithu kuduthal aalukal vayikendathanu.orupadu aalukalku gunam cheyum e lekhanam.
ReplyDeleteഎല്ലാരും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് ! നിസാര്‍ പറഞ്ഞത് പോലെ ഇന്ത്യയിലെ ഡ്രൈവിംഗ് പഠന രീതിയും റോഡ് നിയമങ്ങളും പരിഷ്കരിക്കേണ്ട സമയം അതിക്ക്രമിചിരിക്കുന്നു. റോഡ് അപകടം ഉണ്ടാക്കുന്നവരുടെ ലൈസെന്‍സ് കട്ട് ചെയ്യുന്നത് പോലെയുള്ള കഠിനമായ ശിക്ഷ രീതികള്‍ ഇന്ത്യയിലും കൊണ്ട് വരണം ! ചുമ്മാ എച് വരച്ചു കൊടുത്താല്‍ ലൈസെന്‍സ് കിട്ടുന്ന രീതി ഒഴിവാക്കി UAE യിലെ പോലെയൊക്കെ ഡ്രൈവിംഗ് പഠന രീതി കടുത്തതാക്കണം . മൂന്നാമത്തെ ശ്രമത്തിലാണ് എനിക്കിവിടെ ലൈസെന്‍സ് കിട്ടിയത്. ചിലവായ തുകയുണ്ടെങ്കില്‍ ഒരു കാര്‍ വാങ്ങാം ! ഈ നല്ല ലേഖനത്തിന് അഭിനന്ദനം നിസാര്‍ .
ReplyDeleteവളരെ നല്ല ലേഖനം. എന്തൊക്കെ പറയുമ്പോഴും ഇതൊന്നും നമ്മളെ ബാധിക്കില്ല എന്ന തോന്നലാണ് മാറെണ്ടിയിരിക്കുന്നത്. ഇന്ന് വാഹനമോടിക്കുന്നതില്‍ കൂടുതലും ഉത്തരവാദിത്വത്തെ കുറിച്ച് വേണ്ടത്ര ശ്രദ്ധിയില്ലാതെ കൈകാര്യം ചെയ്യുന്നു. ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ അതെക്കുറിച്ച് ചിന്തിക്കാന്‍ പ്രാപ്തമാകുന്നതിനു മുന്‍പ് മറ്റവന്‍ വാങ്ങിച്ഛല്ലോ എന്ന അസൂയ കുട്ടികളില്‍ എന്നല്ല മുതിര്‍ന്നവരിലും വളരെ കൂടിയിരിക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ പലതും ദുരന്തങ്ങളെ കാര്യമാക്കാതിരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സ്വയം സംഭവിക്കുമ്പോള്‍ മാത്രം അയ്യോ പത്തേ എന്ന് വെപ്രാളം കാട്ടുന്നതോഴിച്ച്ചാല്‍ മറ്റൊന്നിനും വില നല്‍കാതിരിക്കുക എന്ന രീതി.
ReplyDeleteഒരു ഞെട്ടലോടെയാണു നിസ്സാരാ റഹ്മത്തലിയുടെ ഭാഗം വായിച്ചത്. കാരണം, കഴിഞ്ഞ ലീവിനു ഞാൻ നാട്ടിൽ ചെന്നയന്നു രാത്രി, എന്റെ സുഹ്രുത്തും ഗായകനുമായ, സതീഷ്ചന്ദ്രൻ ബൈക്കാക്സിഡന്റിൽ മരിച്ചുവെന്ന വിവരമാണറിയുന്നത്. ചെറുപ്രായം, ഭാവിയുള്ള കലാകാരൻ, ആൽബവും, ഗാനമേളകളുമൊക്കെയായി ജീവിതതാളം കണ്ടെത്തിക്കൊണ്ടിരിക്കവേ പെട്ടെന്നുള്ള അവന്റെ മരണം എല്ലാവരെയും ഉലച്ചു.
ReplyDeleteമഴയുള്ള സമയത്തു,രാത്രികാലങ്ങളിലും, ഓവർടേക്ക് ചെയ്യുമ്പോളും, സർവ്വോപരി വലിയ വാഹനങ്ങ്നളേ കാണുമ്പോൾ ഒതുങ്ങാവുന്നത്ര ഒതുങ്ങിക്കൊടുക്കുകയും ചെയ്താലെ നമ്മുടെ റോഡുകളിൽ യാത്ര ചെയ്യാൻ പറ്റൂ.. കാലിക പ്രസക്തിയും, ശ്രദ്ധിക്കപ്പെടേണ്ടതുമായ ഒരു വിഷയം, ആധികാരികമായി വളരെ നല്ല രീതിയിൽ എഴുതിയ നിസാറിനു അഭിനന്ദനങ്ങളും..
നല്ല ലേഖനം....!!വാഹനം കിട്ടിയാല്‍ “മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ് കേറ്റുന്നതും ഭവാന്‍ എന്നോര്‍ത്ത് വാഹനമോടിച്ചാല്‍ മാഫി മുഷ്കില്‍”!!
ReplyDeleteനാട്ടില്‍ ഇപ്പോള്‍ ലേര്‍ണിംഗ് ലൈസന്‍സ് കിട്ടിയാല്‍ റോഡ് ടെസ്റ്റിനു പോകുന്നതിനു മുമ്പ് ഒരു ബോധവല്‍ക്കരണ ക്ലാസ് അറ്റന്റ് ചെയ്യണം എന്ന നിയമം ഉണ്ട് ,,ഇക്കായുടെ മകനെയും കൊണ്ട് കഴിഞ്ഞ തവണ പോയപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രെമേ അവിടെയുള്ളൂ ..പണം കൊടുത്താല്‍ ലൈസന്‍സ് വീട്ടില്‍ എത്തുന്നതാണ് നാട്ടിലെ രീതി .പിന്നെ എങ്ങിനെ അപകടങ്ങള്‍ കുറയും .ഇനി നമ്മള്‍ ശ്രദ്ധിച്ചാലും എതിരെ വരുന്നവന്‍റെ ഡ്രൈവിംഗ് ശേരിയല്ലങ്കില്‍ കൂട്ടുകാരന് സംഭവിച്ചത് പോലെയാവും ,കാലിക പ്രസക്തമായ ലേഘനം നിസ്സാര്‍ !!
ReplyDeleteഡ്രൈവിംഗ് മര്യാദ എന്നൊരു കാര്യമുണ്ട് എന്ന കാര്യം നമ്മുടെ ഡ്രൈവിംഗ് പഠനത്തിനിടയില്‍ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല . അതിനാല്‍ തന്നെ സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് മുന്നില്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നവരെ നിങ്ങള്‍ക്ക് ഇവിടെ മാത്രമേ കാണാന്‍ കഴിയൂ. ഒരു ഹെഡ് ലൈറ്റ് കത്തിച്ചാല്‍ ഏതു വാഹനത്തെയും എങ്ങനെയും മറികടന്നു ഓടിക്കാം എന്ന് ചിന്തിക്കുന്നവരെയും ഇവിടെ കാണാം. ഓവര്‍ട്ടെക്ക് ചെയ്യല്‍ തങ്ങളുടെ ജന്മാവകാശമാണ്. അതിനു അനുവദിക്കാത്തവരെ തെറി വിളിക്കാം എന്നും നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്നു . എന്നാണ് നമ്മുടെ ഡ്രൈവിംഗ് പഠനം കാലാനുചിതമായി പരിഷ്കരിക്കുന്നത് ?
ReplyDeleteവളരെ നല്ല ലേഖനം നിസാർ,ഇതിൽ നീയീ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണ്. ഇത്രയ്ക്കും കൃത്യമായി മനസ്സുകളെ നിരീക്ഷിച്ചതിന് നിനക്കഭിനന്ദനം. ഞാനുമാലോചിച്ചിട്ടുണ്ട് ആളുകളുടെ ചിന്ത 'ഇങ്ങനേയാണോ' ന്ന്. അതുപോലെ തന്നെയാ നീയിതിൽ പറഞ്ഞിരിക്കുന്നത്.
പിന്നെ ഒന്നുകൂടി,
'ഒരു മികച്ച ഡ്രൈവിംഗ് എന്നാല്‍ നിയമങ്ങള്‍ പാലിച്ചു ശ്രദ്ധയോടെ വാഹനം ഓടിക്കല്‍ മാത്രമല്ല.. തങ്ങളുടെ ചുറ്റുമുള്ള വാഹനങ്ങള്‍ ഏതു നിമിഷവും ഒരു അപകടം ഉണ്ടാക്കിയേക്കാം എന്ന തിരിച്ചറിവോടെ വാഹനമോടിക്കല്‍ കൂടെയാണ്.'
ആശംസകൾ.
തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ റബ്ബര്‍ പൊതിഞ്ഞ നല്ല റോഡാണ് ഉള്ളത്. 800 cc യുള്ള മാരുതിയും, 8 സിലിണ്ടര്‍ എന്‍ജിന്‍ ഉള്ള ബി.എം.ഡബ്യു വും നൂറിലാണ് പോകുന്നത്. ഞങ്ങളുടെ നാട്ടില്‍ 'അടൂര്‍ മുതല്‍ കൊട്ടാരക്കര വരെ' പതിനഞ്ചില്‍ താഴെ മാത്രം കിലോമീറ്റര്‍ റോഡില്‍ കഴിഞ്ഞ പത്തുമാസം കൊണ്ട് അമ്പതു പേരാണ് മരിച്ചത്. റോഡു നന്നകേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.
ReplyDeleteനിസാരന്‍റെ നിസാരം അല്ലാതെ മറ്റൊരു പോസ്റ്റ് കൂടി . ആര്‍ക്കും അപകടങ്ങള്‍ പറ്റാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം . നമ്മള്‍ ഓരോരുത്തരും നിയമങ്ങള്‍ പാലിക്കാന്‍ ഉള്ളതാണെന്ന് വിചാരിച്ചാല്‍ തന്നെ ഒരു പരിതി വരെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും . ആശംസകള്‍ .
ReplyDeleteറോഡിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ ഒന്നും സംഭവിക്കാതെ തിരിച്ച് എത്തണേ എന്ന പ്രാര്‍ഥന ആണ് ഉള്ളത്. അല്ലാതെ ഒന്നും ചെയ്യാന്‍ നിവൃത്തി ഇല്ല. ഒന്നും നോക്കാതെ കട്ട് റോഡുകളില്‍ നിന്നും കയറുന്ന വണ്ടികള്‍, ഇന്‍ഡികേറ്റര്‍ ഇടാതെ തിരിയുന്നവര്‍. കാല്‍ നടക്കാരും ഒട്ടും മോശം അല്ല. റോഡ് ക്രോസ് ചെയ്യുന്നത് കണ്ടാല്‍ തോന്നും ആളിനെ ഇടിച്ചാല്‍ വണ്ടി ആണ് മരിക്കുക എന്ന്. ഇതിന്റെ ഇടയില്‍ ആകെ ചെയ്യാന്‍ ഉള്ളത് പ്രാര്‍ഥന മാത്രം. ആളുകളുടെ മനോഭാവം മാറാതെ ഇവിടെ രക്ഷയില്ല.
ReplyDeleteകേരളത്തില്‍ ഒരു ദിവസം റോഡ് അപകടങ്ങളില്‍ പരിക്ക് എല്ക്കുന്നവരുടെയും, മരിക്കുന്നവരുടെയും എണ്ണത്തിന്റെ അത്രക്കും വരില്ല പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും ബോംബു സ്ഫോടനത്തിലും മറ്റു ആക്രമണങ്ങളിലും മരിക്കുന്നവരുടെയും , പരിക്ക് എല്ക്കുന്നവരുടെയും എണ്ണം. അതായത് യുദ്ധ ഭൂമിയില്‍ കൂടി യാത്ര ചെയ്യുനതിലും അപകടം ആണ് കേരളത്തിലെ റോഡുകളിലൂടെ ഉള്ള യാത്ര.
എത്ര വിവരമുള്ളവനും വാഹനം കയ്യില്‍ കിട്ടിയാല്‍ കവാത്ത് മറക്കുന്നു എന്നതാണ് ഏറെ ഖേദകരം. അതിലുപരിയായി നിയമം ലംഘിക്കുന്നവരില്‍ നിന്നും പണം പറ്റി കണ്ണടക്കുന്ന നിയമപാലകവര്‍ഗ്ഗവും ഈ നാടിന്റെ ശാപമാണ്. ഈ രണ്ടു കാര്യങ്ങള്‍ക്ക് തടയിടാത്തോളം കാലം അപകടങ്ങള്‍ വര്‍ദ്ധിച്ചുവന്നുകൊണ്ടേയിരിക്കും.
ReplyDeleteനല്ല ലേഖനം. ആശംസകള്‍
വളരെ ചിന്തിക്കേണ്ടതും നമ്മുടെ ചെറുപ്പക്കാർ വായിക്കേണ്ടതുമായ ഒരു വലിയ നല്ല പോസ്റ്റ്
ReplyDeleteഎന്താണെന്ന് വെച്ചാൽ ചെറുപ്പവും , ലഹരിയും, റോഡുകളുടെ കുറവും , ദിനം പ്രതി വണ്ടികൾ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു, അങ്ങനെ കാരണങ്ങൾ ഉണ്ടെങ്കിലും , ആശ്രദ്ധ അതിലെ വലിയ ഒരു വസ്‌തുതയാണ്
നിങ്ങളുടെ ജീവന്റെ ഉത്തരവാദി നിങ്ങള്‍ മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പോലീസ്, റോഡ് , വാഹന അധികാരികള്‍ നിങ്ങള്‍ക്ക് ഒരു സുരക്ഷയും നമ്മുടെ നാട്ടില്‍ വാഗ്ദാനം ചെയ്യുന്നില്ല - വളരെ ശരിയാണ് നിസാര്‍. നമുക്ക് അവരില്‍ നിന്നൊന്നും പ്രതീക്ഷിക്കാനും ഇല്ല.
ReplyDeleteഞാന്‍ ഈയടുത്താണ് കാര്‍ ലൈസന്‍സ് എടുത്തത്. അതിന്റെ ലേര്‍നെഴ്സ് ടെസ്റിന് പോയതു ഓര്‍ത്തു പോയി. ഒരു ഡ്രൈവിംഗ് സ്കൂള്‍ മുഖേനയാണ് പോയത്. ഫോട്ടോ എടുക്കലും സൈന്‍ ചെയ്യലും കഴിഞ്ഞു പോയ്ക്കോളാന്‍ പറഞ്ഞു. അപ്പോള്‍ ഡ്രൈവിംഗ് സ്കൂളിലെ ആളോട് ഞാന്‍ ഇനി വേറൊന്നും ഇല്ലേ എന്ന് ചോദിച്ചു. അയാള്‍ എന്നെ ആളുകളില്‍ നിന്നും ദൂരേക്ക് മാറ്റിയിട്ട് അതെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. പിന്നെ ഡ്രൈവിംഗ് ടെസ്റിന് ഒരു H പോലും എനിക്ക് ഇടേണ്ടി വന്നില്ല. അതുകൊണ്ട് ലൈസെന്‍സ് കിട്ടിയിട്ടും രണ്ടു മാസത്തോളം എന്നും രാവിലെ 5 കിലോ മീറ്ററെങ്കിലും ഓടിച്ചു പ്രാക്ടീസ് ചെയ്തതിനു ശേഷം മാത്രമേ ഞാന്‍ വണ്ടി പുറത്തേക്ക് എടുത്തുള്ളൂ.
നല്ല ലേഖനം നിസാര്‍!!.
ReplyDeleteഡ്രൈവിംഗ് അറിഞ്ഞത് കൊണ്ടു മാത്രം ഒരാള്‍ നല്ല ഒരു ഡ്രൈവര്‍ ആകുന്നില്ല. നിയമങ്ങളും, റോഡില്‍ പാലിയ്ക്കേണ്ട മര്യാദകളും അറിഞ്ഞേ മതിയാകൂ. പൊതുവേ മലയാളികള്‍ക്കില്ലാത്ത ഒരു കാര്യമാണ് പൊതു സ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടം. ഒരു ബൈക്കോ കാറോ കയ്യില്‍ വന്നാല്‍ പിന്നെ റോഡ് തന്‍റെ മാത്രം സ്വത്താണ് എന്ന മട്ടിലാണ് പലപ്പോഴും നാം വണ്ടിയോടിയ്ക്കുന്നത്. പ്രായത്തിന്‍റെ പക്വത നേടാത്ത കുട്ടികള്‍ക്ക് അവര്‍ വാശിപിടിക്കുമ്പോള്‍ ബൈക്കും മറ്റും വാങ്ങി കൊടുക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് പലപ്പോഴും മരണത്തിന്‍റെ വാതിലുകള്‍ അവര്‍ക്കായി തുറന്നു കൊടുക്കുന്നതെന്നതാണ് ദു:ഖകരമായ ഒരു സത്യം. വാഹനം കൈയ്യില്‍ കിട്ടുമ്പോളുണ്ടാവുന്ന ആവേശത്തില്‍ കുട്ടികളും പലതും ശ്രദ്ധിയ്ക്കാറില്ല. വാഹനങ്ങള്‍ക്കിടയിലൂടെ അവര്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു പോകുന്നത് കാണുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് ഈ പോക്ക് അപകടത്തിലേയ്ക്കല്ലേ എന്ന്!
സ്വതവേ തന്നെ ഇടുങ്ങിയ നമ്മുടെ റോഡുകളില്‍ ഇങ്ങിനെ ചീറിപ്പായുന്ന ബൈക്കുകളും, ഓരോ നിമിഷവും നഷ്ടപ്പെട്ടുകൂടാ എന്ന മട്ടില്‍ പറന്നു പോകുന്ന ബസ്സുകളും, നിയമപാലകരുടെ കണ്ണില്‍ പെടാതെ ചരക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ കുതിയ്ക്കുന്ന ടിപ്പര്‍ ലോറികളും അപകടങ്ങള്‍ കൊണ്ടു വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ!!!
നാലു വരി പാതകള്‍ ഉണ്ടാക്കിയിട്ടുണ്ട്; അതിലൂടെ ചീറിപ്പാഞ്ഞു പോകുമ്പോള്‍ കവലകളില്‍ പോലുമൊന്നു വേഗം കുറയ്ക്കാന്‍ മെനക്കെടാത്ത ഡ്രൈവര്‍മാരാണ് ഇവിടെ പലരും. ലേന്‍ ഡിസിപ്ലിന്‍ എന്നൊരു സംഗതി ഇവിടെ ആര്‍ക്കുമറിയില്ല... സീബ്ര ലൈനില്‍ കാല്‍നടയാത്രക്കാരനെ കണ്ടാല്‍ വണ്ടി നിറുത്തണമെന്ന് എത്ര പേര്‍ക്കറിയാം? സീബ്ര ലൈന്‍ ഉണ്ടെങ്കിലും അതുപയോഗിയ്ക്കാതെ തോന്നിയ പോലെ റോഡ് മുറിച്ചു കടക്കുന്നവര്‍ എത്ര??? ഇങ്ങിനെ അവശ്യം അറിയേണ്ടുന്ന സംഗതികള്‍ പലതും ആര്‍ക്കും അറിയില്ല. നിങ്ങള്‍ പറഞ്ഞതു പോലെ ഒരവബോധം എല്ലാ ഡ്രൈവര്‍മാരിലും ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു...
(ഒരു കാര്യം ശ്രദ്ധിച്ചുവോ, ആ കണക്കു പ്രകാരം റോഡ് മോശമായത് കൊണ്ട് ആരും മരിച്ചിട്ടില്ലത്രെ.)
പറയാന്‍ ഇനിയുമേറെയുണ്ട്. പക്ഷേ തത്കാലം ഇത്രയും പറഞ്ഞു നിറുത്തുന്നു.
സുഹൃത്തിന്‍റെ വിയോഗം ഏല്‍പിച്ച ആഘാതത്തില്‍ നിന്നു കരേറാന്‍ നിങ്ങള്‍ക്കും ആ കുടുംബത്തിനും ഈശ്വരന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു!!!
ഡ്രൈവിംഗ് ചെയ്യുന്ന വേളയില്‍ എന്‍റെ അഛ്ചന്‍ പറഞ്ഞു തന്ന ഒരു കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്. അതു കൂടി ഇവിടെ ചേര്‍ക്കട്ടെ - 'always expect the unexpected'. ഈ ജാഗരൂഗത ഉണ്ടെങ്കില്‍ ഒരു പരിധി വരെയെങ്കിലും അപകടങ്ങളില്‍ ചെന്ന് ചാടാതിരിയ്ക്കാന്‍ കഴിയും.
Deleteഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ ഇക്കഴിഞ്ഞ കാലയളവില്‍ നിയമങ്ങള്‍ തെറ്റിച്ചു വണ്ടി ഓടിച്ചവരില്‍ നിന്നും പിരിഞ്ഞു കിട്ടിയിരിക്കുന്നു എന്ന്.. മുന്പാരോടോ പറഞ്ഞ കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്. "ഇതൊക്കെ ആരോട് പറയാന്?? "
ReplyDeleteനിസാര്‍ജി കേരളത്തിലെ അപകടങ്ങളുടെ കാരണം അശ്രദ്ധ ആണ് എന്നും ഭൂരിഭാഗം അപകടങ്ങളും അത് കൊണ്ട് ആണ് ഉണ്ടാവുന്നത് എന്നും പറയുന്നത് ശുദ്ധ അസംബന്ധം ആണ്
ReplyDeleteസ്വാഭാവികമായിട്ടും നമ്മുടെ ഭരണ കര്‍ത്താക്കളുടെ പോരൈമ മറച്ചു വെക്കാന്‍ അവരും അവരെ സില്‍ബന്ധികളും പ്രചരിപ്പിക്കുന്ന ഒരു പരചരണം മാത്രമാണത്
മോട്ടോര്‍ വാഹനം അല്ല കാള വണ്ടി ആണെങ്കില്‍ പോലും അതിനു പോകാന്‍ പാകത്തെ വഴി വേണം ഇവിടെ ആരും ആത്മഹത്യാ ചെയ്യാന്‍ വാഹന യാത്ര നടത്തുന്നില്ല എല്ലാവരും സ്വയം ജീവന്‍ എങ്കിലും ചുരുങ്ങിയ പക്ഷം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് ചെറിയവന്‍ ആണെങ്കിലും വലിയവന്‍ ആണെങ്കിലും അശാസ്ത്രീയമായ റോഡുകള്‍ ആണ് അപകട കാരണം എന്നെകിലും നാല് കാര്‍ ഓടിയ കാലത്ത് ഉണ്ടാക്കിയ വഴി തന്നെ ആണ് ഇന്ന് നാലായിരം ഓടാനും ഉള്ളത് ഒരു വര്ഷം കേരളത്തില്‍ എത്ര വാഹനം നിറത്തില്‍ ഇറങ്ങുന്നു എന്ന കണക്ക് പരിശോദിക്കൂ ഒപ്പം എത്ര ത്തോളം റോഡുകള്‍ അതിനു വേണ്ടി ഉണ്ടാക്കി എന്നും രോടപകടങ്ങള്‍ പറ്റുമെങ്കില്‍ കുറച്ചെണ്ണം നടന്ന സ്ഥലം പോയി ഒന്ന് പരിശോദിക്കൂ എനിട്ട് ശതമാന കണക്ക് നിരത്തൂ
വളരെ വളരെ വളരെ നല്ല ഉപകാരപ്രദമായ ഒരു പോസ്റ്റ് , നിയമങ്ങള്‍ പാലിച്ച് ശ്രദ്ധയോടെ വാഹനമോടിക്കാന്‍ മടി കാണിക്കുന്ന ഒരു സമൂഹമായി മാറിയിട്ടുണ്ട് കേരള ജനത . നിയമങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ല എന്നാണു അവരുടെ വിചാരം , ഇത്തരം ഒരു വിഷയം പോസ്റ്റ് ചെയ്തതിനു അഭിനന്ദനങ്ങള്‍
ReplyDeleteവാഹനം ഓടിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു ലേഖനം.. നന്നായി നിസാര്‍ ..
ReplyDeleteഎല്ലാ കേരളീയരും വായിക്കേണ്ടതും പകര്‍ത്തെണ്ടാതുമായ ഒരു പോസ്റ്റ്.
ReplyDeleteഒരാളുടെ യാഥാര്‍ത്ഥ സ്വഭാവം അറിയാന്‍ അയാള്‍ വണ്ടിയോടിക്കുമ്പോള്‍ കൂടെ യാത്ര ചെയ്‌താല്‍ മതി. തറവാടിത്തം പറയുന്നവര്‍ പോലും റോഡിലിറങ്ങിയാല്‍ മൂന്നാംകിട സ്വഭാവമാണ് കാണിക്കുന്നത്. ക്ഷമ സന്ദര്‍ബോചിതം കൃത്രിമമായി വരുത്തെണ്ടതല്ല. അത് രക്തത്തില്‍ അലിയിച്ചു ചേര്‍ക്കേണ്ടതാണ്. എന്നാലേ വികരങ്ങല്‍ക്കടിപ്പെടാതെ ക്ഷമ കൈക്കൊള്ളാന്‍ പറ്റൂ.. അത് റോഡിലായാലും ജീവിതത്തിലായാലും.
(ലൈസന്‍സ് എടുക്കുന്നതിനു മുമ്പ് ഒരു പഠന ക്ലാസ്സ് ഈ അടുത്ത കാലത്ത് കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. പങ്കെടുത്താല്‍ ചായയും പഴമ്പൊരിയും കിട്ടും.)
ഇന്നു വീട്ടില്‍ നിന്നുമിറങ്ങിയാല്‍ തിരിച്ചു വീടെത്തിയാല്‍ മരിക്കാതെ ജീവനോടെയുണ്ട് എന്ന്‍ ഓരോ ആളിനും ആശ്വസിക്കാം. ഏത് ദിക്കില്‍ നിന്നാണു ഒരു ടിപ്പറോ മറ്റോ കാലനായി പാഞ്ഞുവരുന്നതെന്ന്‍ ഒടയതമ്പുരാനുപോലുമറിയില്ല. നമ്മുടെ ഡ്രൈവിംഗ് നിയമങ്ങള്‍ ചവറ്റുകുട്ടയിലെറിയേണ്ട കാലം കഴിഞ്ഞു..
ReplyDeleteപ്രസക്തമായ ലേഖനം. അഭിനന്ദനങ്ങള്‍..ധാരാളം ആള്‍ക്കാരുടെ മുന്നിലേയ്ക്ക് ഇതെത്തട്ടേ വായിക്കപ്പെടട്ടെ...
ഈ എഴുത്തിനു ഒരു പാട് നന്ദി. വീട്ടിലുള്ളവരുടെ മനസ്സില്‍ എപ്പോഴും ആധിയായിരിക്കും, ബൈക്ക് എടുത്തുപോയ ഭര്‍ത്താവോ ,മകനോ, മകളോ വരാന്‍ വൈകുമ്പോള്‍.... ഇവിടെ പറഞ്ഞ കാര്യങ്ങളൊക്കെ എല്ലാവരും മനസിലാക്കിയിരുന്നെങ്കില്‍!!!!
ReplyDeleteകൊള്ളാം , എല്ലാ ഡ്രൈവര്‍മാരും ഇതൊന്നു വായിച്ചെങ്കില്‍, ഡ്രൈവിംഗ് അല്പം കൂടെ ശ്രദ്ധയോടെ കൈകാര്യം ചെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
ReplyDeleteരാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു തരാം ഭയമാണ്. നമ്മള്‍ എത്ര ശ്രദ്ധയോടെ ചെയ്താലും എതിരെ വരുന്നവന്റെ അശ്രദ്ധ മതിയല്ലോ.
നാല് വര്‍ഷത്തോളം കോഴിക്കോട് തൃശൂര്‍ യാത്ര ആഴ്ചയില്‍ രണ്ടു തവണ ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍.. ഞാന്‍ കണ്ടത്തില്‍ ഏറ്റവും അപകടകരമായ ഡ്രൈവിംഗ് ആണ് ആ റൂട്ട് എന്ന് തോന്നുന്നു. ബസുകളുടെ മത്സര ഓട്ടം തന്നെ കാരണം.
മത്സര ഓട്ടത്തിന് കാരണം ആവട്ടെ മിനുട്ടില്‍ രണ്ടും മൂന്നും ബസിനു പെര്‍മിറ്റ് അനുവദിക്കുന്ന ആര്‍ ടി ഓ മാറും...
നിസാര്‍, വളരെ നല്ലൊരു ലേഖനം.... വളരെ നന്ദി...
ആശംസകള്
nalla orma ppeduthalukal......abhinandhanagal....nizar...
ReplyDeleteഎന്ത് ചെയ്യാന്‍? കുട്ടികള്‍ക്ക് വണ്ടി ഓടിക്കാന്‍ കൊടുക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്. ചിലര്‍ അഭിമാനമായി കരുതുന്നു എന്നത് അതിലേറെ കഷ്ടം. കൊടുത്തില്ലെങ്കില്‍ കൂട്ടുകാരുടെ കൂടെ കൂടി എവിടെങ്കിലും കേറി മേയും. റോഡിന്റെ വക്കില്‍ പോലും വെറുതെ നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
ReplyDeleteഈ ലേഖനം ഈ ഒരു ബ്ലോഗിലൊതുങ്ങേണ്ട ഒന്നല്ല.വളരെ പ്രസക്തം.അഭിനന്ദനങ്ങൾ
ReplyDeleteഎന്റെ അനുഭവം തന്നെ ഓർക്കട്ടെ. മൈസൂരിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ഓടിച്ചുകൊണ്ടിരുന്ന എനിക്ക് ബൈക്കെടുത്ത് നാട്ടിലെത്തിയപ്പോൾ ഒന്ന് സിറ്റിയിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു.
റോഡോമോശം, അതും വളവുകൾ. സാധാരണ സൈഡ് ചേർത്ത് കുറഞ്ഞ സ്പീഡിലാണൂ ഞാൻ ഓടിക്കാറു. നോക്കുമ്പോൾ പരസ്പരം ഹോണടിച്ച് മൽസരിച്ച് രണ്ട് ബസ്സുകൾ ഒരു പോലെ വരികയാണു. പരമാവധി വെട്ടിച്ച് കാനയിൽ വീണു വീണില്ലാ എന്ന രീതിയിൽ നിർത്തിയിട്ടും ആ പ്രൈവറ്റ് ബസ്സുകൾ ഒരൽപ്പം വേഗത കുറയ്ക്കാൻ പോലും ശ്രമിച്ചില്ല. സത്യത്തിൽ എന്റെ മരണമെന്ന് പോലും കരുതിപോയി. ഹെൽമറ്റ് എല്ലായ്പോഴും ധരിക്കുന്ന ഒരാളാണു ഞാൻ, നാട്ടിൽ പ്രത്യേകിച്ചും പലർക്കും ഹെൽമറ്റ് ധരിക്കുന്നത് എന്തോ കുറച്ചിൽ കൂടിയാണെന്നു തോന്നുന്നു.
നമ്മുടെ നാട്ടിലെ ലൈസൻസിംങ്ങ്, ഡ്രവിങ്ങ് അപാകതകൾ തന്നെയാണു അപകടങ്ങൾ വരുത്തുന്നത്.
പ്രിയപ്പെട്ട നിസ്സാര്‍,
ReplyDeleteഎന്റെ രണ്ട് ഉറ്റ സുഹൃത്തുക്കള്‍ ബൈക്ക് അപകടത്തില്‍ മരണപെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച
ഒരാളെ പരിചയപെട്ടിരുന്നു, അയാളുടെ വീട് ആലപുഴയില്‍ ആണ്. അയാളുടെ അടുത്ത വീട്ടിലെ 20
വയസ്സുള്ള യുവാവ് ബൈക്ക് അപകടത്തില്‍ മരണ പെട്ടു എന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കും
ഉള്ള ഏക മകനാണ് ആ യുവാവ്. ഉച്ചക്ക് 2.30ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു ബോഡി കൊണ്ടുവരുമ്പോള്‍ ആ അന്തരീക്ഷം ഒന്നും കാണാനുള്ള ശക്തിയില്ലാതെ അയാള്‍ ഇവിടെ അയാളുടെ അമ്മയുടെ വീട്ടില്‍ വന്നതാണ് എന്ന് പറഞ്ഞു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതെല്ലാം ഓര്‍മവന്നു. എന്റെ അഭിനന്ദനങ്ങള്‍ ഈ പോസ്റ്റ് എഴുതിയതിന്.
സ്നേഹത്തോടെ,
ഗിരീഷ്
നിസാർ ലേഖനം ചൂടോടെ തന്നെ വായിച്ചു.
ReplyDeleteഞാനുമൊരു ബൈക്ക് ആക്സിഡന്റിൽ നിന്ന് ഭാഗ്യവശാൽ രക്ഷപ്പെട്ടയാളാ.. എതിരെ വരന്ന ടിപ്പർ ലോറി വേറെ ഒരു ബസിനെ ഓവർടേക്ക് ചെയ്ത് വരുന്നു, ഞാൻ എന്റെ സൈഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്നു. ബൈക്ക് ഞാൻ റോഡിൽ നിന്നും അരികിലെ കുഴിയിലേക്ക് ചെരിച്ച് വിട്ടില്ലായിരുന്നെങ്കിൽ ഞാനും എന്റെ മോനും ഭാര്യയുമൊന്നും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
ചിലരുടെ മരണപ്പാച്ചിലുകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. വാഹനം ഓടിക്കുന്നവർ റോഡ് നിയമങ്ങളും ഡ്രൈവിംഗ് നിയമങ്ങളും ഒരു പരിധിവരെ പാലിച്ചാൽ അപകടങ്ങൾക്ക് ഒരറുതി വരും.
വാഹനങ്ങളുടെ ആധിക്യത്തേക്കാൾ നിയന്ത്രണമില്ലാതെ വണ്ടിയോടിക്കുന്നതാണ് അപകടം വരുത്തി വെക്കുന്നത് എന്നാണ് എന്റെ ഭാഷ്യം. രാത്രിയിൽ ഡിമ്മടിച്ചും, സ്കൂളിനടുത്ത് സ്പീഡ് കുറച്ചും, വളവുകളിൽ ഹോണറ്റിച്ചും, സ്പീഡ് കുറച്ചും, ഓവ്വർടേക്ക് മുന്നിലുള്ള വാഹനങ്ങളെ കാണാൻ കഴിയുമ്പോൾ മാത്രം നടത്തിയുമെല്ലാം ഒരു പരിധിവരെ അപകടം കുറക്കാം...
ലേഖനത്തിന് ആശംസകൾ , ലേഖനത്തിന് പുതുമയൊന്നുമില്ലെങ്കിലും ഓർമ്മപ്പെടുത്തലായി. അത് പോലെ ബോധവൽക്കരണവും.
മലയാളികളുടെ മര്യാദയില്ലായ്മ തന്നെയാണ് ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണം.
ReplyDeleteഎനിക്കൊരിക്കലും മനസ്സിലാകാത്ത ഒന്നുണ്ട്. നിലവിലുള്ള നിയമം അനുസരിച്ച് ഇന്ത്യയിലെ ഏത് നിരത്തിലൂടെയായാലും സഞ്ചരിക്കാവുന്ന വേഗത്തിന് പരിധിയുണ്ട്. ടൂവീലറുകൾക്ക് അത് 60 കിലോമീറ്ററിൽ താഴെയാണ് എന്നാണോർമ്മ.( അതോ 40 ഓ ? ). ആ വേഗത്തിൽ കൂടുതൽ സഞ്ചരിക്കാനാവുന്ന വാഹനങ്ങൾ എന്തിന് നിർമ്മിക്കാനും ഇറക്കുമതി ചെയ്യാനും അവസരം കൊടുക്കുന്നു ?
കാലികപ്രസക്തിയുള്ള ലേഖനം നിസാർ.
ഉപരിപ്ലവമായി പറഞ്ഞു പോവാതെ കണക്കുകളും, ഇതിനു പിൻബലമേകുന്ന ഗ്രാഫുകളും അവതരിപ്പിച്ച് വസ്തുനിഷ്ടമായി പറയുകയും, കൃത്യമായ പരിഹാരമാർഗങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന ഈ ലേഖനം - എങ്ങിനെ ലേഖനമെഴുതണം എന്നതിന് നല്ലൊരു മാതൃകയാവുന്നു.
ReplyDeleteപക്ഷേ നിസ്സാർ വർഷങ്ങലായി കോഴിക്കോട്ടങ്ങടിയിലൂടെയും പരിസരങ്ങളിലൂടെയും ബൈക്കിൽ യാത്ര ചെയ്യുന്ന എനിക്ക് ഇത്തരം കാര്യങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. റോഡപകടങ്ങളുടെ പ്രധാന കാരണം ഉന്നതങ്ങളിലെ അഴിമതി തന്നെയാണെന്നു ഞാൻ പറയും. സാധാരണ കാറുകളിലെ ഡ്രൈവർ സീറ്റു ബെൽറ്റു ധരിക്കാത്തതും, ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിക്കാത്തതും സൂക്ഷ്മദർശിനി വെച്ചു കണ്ടുപിടിക്കാൻ നടക്കുന്ന മോട്ടോർ വാഹനവകുപ്പും,പോലീസും എല്ലാ ട്രാഫിക് നിയമങ്ങളും കാറ്റിൽ പറത്തിയുള്ള വലിയ വാഹനങ്ങളുടെ മത്സരിച്ചോട്ടവും, വൻകിട കാറുകളുടെ കുതിച്ചു പായലും കണ്ടില്ലെന്നു വെക്കുന്നു.
നാടു നന്നാവണമെങ്കിൽ ആദ്യം ഉന്നതങ്ങളിലെ അഴിമതി എന്ന ആ ദുർഭൂതത്തെ ആട്ടിയകറ്റണം. വാഹനാപകടങ്ങളുടെ കാര്യത്തിലും ആ തത്വം ശരിതന്നെ.....
നല്ല പോസ്റ്റ് - പോസ്റ്റിന്റെ ഘടനക്കും ഉദ്ദേശശുദ്ധിക്കും നൂറിൽ നൂറുമാർക്ക്....
കഴിഞ്ഞ ദിവസം എന്‍റെ ഒരു പഴയ വിദ്യാര്‍ഥി തിരുവന്തപുരത്ത് വെച്ചുണ്ടായ ഒരു അപകത്തില്‍ മരണമടയുകയുണ്ടായി. ഊര്‍ജ്ജസ്വലനും മിടുക്കനുമായിരുന്നു അവന്‍. അതുകൊണ്ട് തന്നെ അവന്‍റെ മരണം എന്നില്‍ വല്ലാത്ത വേദനയുണ്ടാക്കി. ഇന്ന് കണക്കുകളുടെ അകമ്പടിയോടെയുള്ള ഈ ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി, നമ്മുടെ റോഡുകളിലെ മനുഷ്യക്കുരുതി കുറയാന്‍ പോകുന്നില്ല എന്ന്. അവധിയില്‍ നാട്ടിലെത്തിയാല്‍ പേടിയാണ്. എങ്ങനെയാണ് ഇക്കോലത്തില്‍ വണ്ടിയോടിക്കുക എന്ന്. പിന്നീട് ശീലമാകും, രണ്ടു ദിവസം കഴിഞ്ഞ് നമ്മളും ആ കോലത്തില്‍ തന്നെ വണ്ടി ഓടിക്കും. നമുക്കൊരപകടം വരന്നത് വരെ അപകടങ്ങളെ നാം കാര്യമാക്കാറില്ല. നമുക്കത് വരില്ല എന്നാണ് ഓരോരുത്തരുടെയും ധാരണ. ശ്രദ്ധിച്ചു വണ്ടിയോടിക്കുന്നവനെ എല്ലാവരും വിചിത്ര ജീവിയെ എന്ന പോലെയാണ് നോക്കുക. ബസിന് സ്പീഡ് പോരാ എന്ന് പറഞ്ഞ് നിലവിളിചിരുന്നവര്‍ തന്നെ അപകടം പിണഞ്ഞാല്‍ ഡ്രൈവറെ കുറ്റം പറയും. എല്ലാവരും, പ്രത്യേകിച്ച് കൌമാരക്കാരുടെ കയ്യില്‍ വണ്ടി കൊടുക്കുന്നവര്‍ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
ReplyDeleteഒരു അപകടത്തില്‍ എനിക്ക് നഷ്ടപ്പെട്ടത് നാല് സുഹ്രിത്തുകലെയാണ്.. മറ്റൊരു അപകടത്തില്‍ ഒരാളും... അന്നത്തെ ദിനം ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഞെട്ടലാണ്....
ReplyDeleteപ്രസക്തമായ വിഷയം നന്നായി അവതരിപ്പിച്ചു...
വളരെ നല്ലൊരു പോസ്റ്റ് എല്ലാവരും വായികേണ്ടതുമായ ഒരു ലേഖനം...
ReplyDeleteഇതു വായിച്ചവരെങ്കിലും ഡ്രൈവു ചെയ്യാൻ നേരം ഇതൊക്കെ ഓർത്തിരുന്നെങ്കിൽ.........
ReplyDeleteനന്നായിട്ടുണ്ട്...
ലോകത്തെ നിയന്ത്രിക്കേണ്ടത്
ReplyDeleteദൈവം ആണ് വണ്ടിയെ നിയന്ത്രിക്കേണ്ടത്
ഡ്രൈവറും ......രണ്ടു പേരും കണ്ണടച്ച്
ഇരുന്നാല്‍ എന്ത് ചെയ്യും ..
നല്ല പോസ്റ്റ്
മര്യാദയും സംസ്കാരവുമില്ലെങ്കില്‍ എന്തൊക്കെ പരിശീലനവും നിയമനടപടികളും ഉണ്ടായിട്ടും കാര്യമില്ല.
ReplyDeleteനിസാര്‍, ഇന്നലെ മകനോടൊപ്പം അവന്റെ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ സഹായിക്കുകയായിരുന്നു, ടോപ്പിക്ക് "Don't Drink & Drive" അവനിത് തിരഞ്ഞെടുക്കാന്‍ കാരണം ഒരു പത്ര വാര്‍ത്തയാണ്. മദ്യപിച്ച് അമിത വേഗതയില്‍ വണ്ടിയോടിച്ച 21 കാരനെ ഇവിടെ ഒരു ജഡ്ജ് മൂന്നര വര്ഷം തടവിനും ഒമ്പത് വര്‍ഷത്തേക്ക് ഡ്രൈവിംഗ് ചെയ്യുന്നതിന് വിലക്കുകയും ചെയ്തു. ഇയാളുടെ ഉത്തരവാദിത്വമിലായ്മ കാരണം നഷ്ടപ്പെട്ടതു ഒരു കുടുംബനാഥനെയാണ്. ഇത്രയും കടുത്ത നിയമങ്ങള്‍ ഉണ്ടായിട്ടും ചിലര്‍ അത് അവഗണിക്കും. അപ്പോ നാട്ടിലെ സ്ഥിതിയോ?
ReplyDeleteനാട്ടില്‍ വീട്ടില്‍ നിന്ന് തറവാട്ടിലേക്ക് പത്ത് മിനുട്ട് മതി എത്താന്‍.,. എന്നാലും ഇപ്പോ ആ റോഡിലൂടെ നടക്കാന്‍ തന്നെ പേടിയാ. പാഞ്ഞു വരുന്ന വാഹനങ്ങള്‍ കണ്ടു പലപ്പോഴും റോഡില്‍ ഇറങ്ങാതെ തിരിച്ചു വീട്ടില്‍ തന്നെ പോയിരിക്കും. എന്ത് കാര്യത്തിനാണ് ഇത്രയും സ്പീഡ്?
Excellent Post!!!
വളരെ നല്ലൊരു പോസ്റ്റ്.എല്ലാവരും വായിച്ചിരിക്കേണ്ടതും,അറിഞ്ഞിരിക്കേണ്ടതുമായ
ReplyDeleteസുപ്രധാനമായ വിവരങ്ങള്‍....,.
ആശംസകള്‍
നിസാര്‍ , ഇതുപോലൊരു ലേഖനത്തിന് നന്ദി.
ReplyDeleteനല്ല ഹോം വര്‍ക്കും ചെയ്തിട്ടുണ്ടല്ലോ ഇങ്ങിനെ ഒന്ന് തയ്യാറാക്കാന്‍. .
ഇത്തരം വിഷയങ്ങളും ഒരുക്കുന്നത് നല്ലതും ധീരവുമായ സമീപ്പനമാണ് ബ്ലോഗ്ഗിനെ സംബന്ധിച്ച് പറയുമ്പോള്‍ .
നന്നായി.
സ്നേഹാശംസകള്‍
കഴിഞ്ഞ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ , പ്രദീപ് മാഷിനെ കാണുവാന്‍ എറണാകുളം നിന്നും കോഴിക്കോട് വരെ കാര്‍ ഡ്രൈവ് ചെയ്തു. രാത്രിയില്‍ ആയിരുന്നു യാത്ര. എതിരെ വരുന്ന വലിയ വണ്ടികളുടെ മര്യാദയില്ലാത്ത ഓവര്‍ടെക്കിംഗ് കൂടാതെ ഹെഡ് ലൈറ്റ് ഡിം തരാതെയുള്ള പേക്കൂത്തുകളും കണ്ട് ആലോചിച്ചുപോയി നമ്മുടെ ജീവന്‍ നമ്മുടെ കയ്യിലല്ല ഇവന്മാരുടെ കയ്യില്‍ ആണെന്ന് . ആ സമയം ഒരു പോലീസ് വണ്ടിയും ഈ വഴികളില്‍ ഒന്നുംതന്നെയില്ലയിരുന്നു. നമ്മള്‍ മാത്രമല്ല പലതും മാറേണ്ടിയിരിക്കുന്നു നമ്മുടെ റോഡുകളില്‍. നല്ല ഈ ലേഖനത്തിന് ആശംസകള്‍ ഒപ്പം സുഹൃത്തിന്‍റെ മരണമേല്‍പ്പിച്ച ദുഃഖം മറികടക്കുവാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയും.
ReplyDeleteവളരെ നന്നായി. ഒരുപാട് പേരില്‍ എത്തേണ്ട ലേഖനം.
ReplyDeletevery informative
ReplyDeleteഡ്രൈവ് ചെയ്യുമ്പോള്‍ എതിരെ വരുന്ന ആള്‍ക്ക്
വിവരം ഇല്ല എന്ന് കരുതി വേണം നമ്മള്‍ ഓടിക്കേണ്ടത് !
ശരിയാണ് വാഹനമോടിക്കുന്ന ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട കാര്യങ്ങള്‍ തന്നെ ... എല്ലാം എല്ലാവര്ക്കും അറിയാം... എന്നിട്ടുമെന്തേ ...??? :(
ReplyDeleteഉപകാരപ്രധമായ ഉദ്യമം തന്നെ നന്ദി നിസാര്‍ ജീ ...
ഈ ലേഖനം കൂടുതല് പേരിലേക്കെത്തിക്കേണ്ടതുണ്ട്.
ReplyDeleteകഴിഞ്ഞ ദിവസമാണ് ഒരു പഴയ സുഹൃത്ത് തിരുവനന്തപുരത്ത് വെച്ച ബൈക്കാക്സിഡന്റില് മരണപ്പെട്ടത്. മൂന്ന് കൊച്ചു കുട്ടികളെയും ഭാര്യയെയും വിട്ടുപിരിഞ്ഞഅവന്റെ മുഖം ഇപ്പോഴും മനസ്സില് നിന്ന് മായുന്നില്ല.
അമിതവേഗതയും അശ്രദ്ധയും തന്നെ ഏറ്റവും വലിയ കാരണങ്ങള്. പിന്നെ പരസ്പര ബഹുമാനമില്ലാത്ത ഡ്രൈവിംഗ്. അതുകൊണ്ടല്ലേ, സൈഡ് കൊടുക്കാനും ലൈറ്റ് ഡിം അടിക്കാനും കൃത്യമായ ഇന്‌ഡിക്കേറ്ററുകളുപയോഗിച്ച് മറ്റു റോഡ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും പലരും മിനക്കെടാത്തത്? ഒരാളുടെ തനിസ്വഭാവം അയാള് ഡ്രൈവ് ചെയ്യുമ്പോള് അറിയാമെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്ക്കുന്നു.
ഒരു വഴിക്കിറങ്ങുമ്പോള് നേരം വൈകിയിറങ്ങി, ബാക്കി റോഡില് "ഓടിപ്പിടിക്കു"ന്നവരാണ് അധികവും. ഈ സ്വഭാവവും മാറേണ്ടതുണ്ട്. കുട്ടിഡ്രൈവർമാരെ റോഡിലേക്കയക്കുന്ന രക്ഷിതാക്കള്ക്കുള്ള ശിക്ഷ കര്ക്കശമാക്കുന്നതും ഒരു പരിധി വരേ അപകടങ്ങള് കുറക്കാന് സഹായകമാവും.
നല്ല പോസ്റ്റ്.ഒരിക്കലും റിവേഴ്സ് ചെയ്യാന്‍ പറ്റില്ലാത്ത കാര്യമാണ് ജീവന്‍ പോയാല്‍ സംഭവിക്കുന്നതെന്ന ഓര്‍മ്മയോടെ എല്ലാവരും വാഹനമോടിക്കു.
ReplyDeleteപറഞ്ഞതൊക്കെ സത്യമാണ്. ഡ്രൈവിങ്ങിനിടെ കണ്ടുവരുന്ന ചില അനുഭവങ്ങള്‍ പറയട്ടെ.
ReplyDelete- റോഡ് ക്രോസ് ചെയ്യുമ്പോള്‍ പറ്റിയോ പൂച്ചയോ ആണെങ്കില്‍ പോലും അവ ഇരുവശവും നോക്കിയെ ചാടുള്ളൂ. എന്നാല്‍ ചില പ്രായമേറിയവര്‍ ഹൈവേ പോലും ക്രോസ് ചെയ്യുന്നത് ഒരു കൂസലും ഇല്ലാതെയാണ്. വണ്ടിയില്‍ വരുന്നവന്‍ വേണമെങ്കില്‍ നിര്‍ത്തിക്കോ എന്നതാണ് ഭാവം. തെറിവിളി അല്ലാതെ വഴിയില്ല.
- യാതൊരു ബോധവുമില്ലാതെ റോഡരികില്‍ നിന്നുകൊണ്ട്, അല്ലെങ്കില്‍ റോഡില്‍ കൂടി നിന്ന് സംസാരിക്കുന്ന ആളുകള്‍ - അവിടെ ചെവി പിളര്‍ക്കെ ഹോണ്‍ മുഴക്കിയാലും മാറാത്ത കൂട്ടങ്ങള്‍, ഹോണ്‍ മുഴക്കിയത്തിനു നമ്മെ തിരിച്ചു തെറിവിളിക്കുന്ന വിവരദോഷികള്‍
- വഴി തരാതെ മുന്‍പേ പോവുകയും, യാതൊരു മുന്നറിയിപ്പും ഇല്ലാതെ വലത്തോട്ടു തിരിയുകയും ചെയ്യുന്ന ഓട്ടോറിക്ഷകള്‍ . അവന്റെയൊക്കെ സ്വന്തം റോഡ് ആണെന്നുള്ള രീതിയില്‍ ആണ് പോകുന്നത്. ഇന്ടിക്കെട്ടര്‍ ഇടാതെ തിരിയും, അല്ലെങ്കില്‍ തിരിയേണ്ട നിമിഷത്തില്‍ മാത്രം ഇന്റിക്കെട്ടര്‍ ഇടും.
- നമ്മുടെ വാഹനത്തിന്റെ ഇടതു ഭാഗത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്ന മഹാന്മാര്‍ - എന്നിട്ട് തട്ടിയാലോ മുട്ടിയാലോ കുഴപ്പം നമ്മുടേത്.
- രാത്രിയില്‍ ഡിം ചെയ്യാത്ത കുറെ _____ന്മാര്‍ - ഇപ്പൊ ഒരു വഴിയെ ഉള്ളൂ - ഞാന്‍ ഡിം, ബ്രൈറ്റ് മാറി മാറി അടിച്ചു മാറ്റവനോട് ഡിം ചെയ്യാന്‍ പറയും, എന്നിട്ടും അയാള്‍ ഡിം അടിചില്ലെന്കില്‍ ഞാനും ബ്രൈറ്റ് തന്നെ ഇട്ടു മറ്റവന്റെ കണ്ണ് അടിച്ചു ഫ്യൂസ് ആക്കും. അയാള്‍ ഡിം ആക്കിയാല്‍ ഞാനും ഡിം ആക്കും.
- കേരളത്തിലെ റോഡില്‍ വേറെ ഒരുത്തനും യാത്ര ചെയ്യണ്ടാ എന്ന് വാശിപിടിക്കുന്ന KSRTC തേരാളികള്‍ (തേരാളി അല്ല, ...ഞാന്‍ ഒന്നും പറയുന്നില്ല!)
---
ഇതിനൊക്കെ പരിഹാരം ശരിയായ ട്രാഫിക് ബോധവല്‍ക്കരണം മാത്രമാണ്. അതൊക്കെ ഇനി നടപ്പാകണമെങ്കില്‍ കാലം കുറെ പിടിക്കും. ഇതൊക്കെ അങ്ങോട്ട് ബോധിക്കാത്ത, റോഡില്‍ തുപ്പാന്‍ മാത്രമായി ജീവിക്കുന്ന ഒരു തലമുറ തന്നെ ഉണ്ട്, പിന്നെങ്ങനെ.
ചില നിര്‍ദേശങ്ങള്‍ തോന്നാറുണ്ട് -
- തിരക്കേറിയ സ്ഥലങ്ങളില്‍ റോഡ് ക്രോസ് ചെയ്യാന്‍ സബ്-വേ അല്ലെങ്കില്‍ എലിവേറ്റട് ഫുട്പാത്ത് നിര്‍മിക്കുക. അങ്ങനെ എങ്കിലും അണ്ണന്മാര്‍ മര്യാദയ്ക്ക് ക്രോസ് ചെയ്യട്ടെ
- KSRTC ബസ്സുകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പാത നിശ്ചയിക്കുക. കേരളത്തിലെ ട്രാഫിക് ജാമിന്റെ തൊണ്ണൂറു ശതമാനവും സൃഷ്ടിക്കുന്നത് ആനവണ്ടി തന്നെ.
- സ്വന്തം അപ്പന്റെ അധികാരവും പണക്കൊഴുപ്പും കൊണ്ട് റോഡില്‍ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ പുബ്ലിക് ആയി പിടിച്ചു രണ്ടു പൊട്ടിക്കുക.
- ഡിം ചെയ്യാത്തവരെയും, ശരിയായ രീതിയില്‍ ഇന്‍ഡിക്കെട്ടര്‍, മിറര്‍ തുടങ്ങിയവ ഉപയോഗിക്കാതവരെയും കയ്യോടെ പിടികൂടി ഫൈന്‍ അടിക്കുക.
- എല്ലാത്തിലുമുപരി, റോഡുകള്‍ വൃത്തിയായും ഗുണനിലവാരമുള്ളതുമായി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക.
---
ഇനി ഇതൊക്കെ എന്നാണോ എന്തോ. ആര്‍ക്കറിയാം.
Once again a very good article. But let me say that this time your language is not as sweet as usual. May be the matter is a social relevant one. I hope you will bounce back with your interesting articles.
ReplyDeleteഇത്രയേറെ ട്രാഫിക് നിയമങ്ങള്‍
ReplyDeleteപാലിക്കുന്ന ഗള്‍ഫില്‍ പൊലും
അപകടങ്ങള്‍ പതിവായിരിക്കേ ..
നമ്മുടെ നാടിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം ..
തലങ്ങും വിലങ്ങും ഒരു നിയന്ത്രണവുമില്ലാതെ
ഡ്രൈവ് ചെയ്യുന്ന ശീലം നമ്മുക്ക് കൂടുതലാണ് ..
ഈ വരികള്‍ ഉത്തരവാദിത്വമുള്ള ഒരു പൗരന്റെ
വരികളായി പരിണാമിക്കുന്നുണ്ട് ..
കണക്കുകള്‍ ഞെട്ടിപ്പിക്കുന്നു മാഷേ .. ഒരു വണ്ടി -
എടുത്ത് പുറത്തേക്ക് ഇറങ്ങിയാല്‍ തിരിച്ച് വരുമോ
എന്നത് സംശയം തന്നെ , ഈ സാഹചര്യത്തില്‍ ..
കൂടേ അലക്ഷ്യമായീ വാഹനമോടിക്കുക വഴി
അവനവനും , കുടുംബത്തിനും രാജ്യത്തിനും
നഷ്ടമുണ്ടാക്കി വയ്ക്കുന്ന ഒരൊ മനുഷ്യനും
വായിക്കേണ്ട ലേഖനം തന്നെയിതു .. കൂടാതെ
കുട്ടി ഡൈവര്‍മാര്‍ വളരെ കൂടുന്നു , ശ്രദ്ധിക്കേണ്ട
കടമ രക്ഷിതാക്കള്‍ക്കുണ്ട് , അല്ലെങ്കില്‍ അവരെ മരണത്തിലേക്ക്
തള്ളി വിടുന്നതിനു തുല്യമാകും ..
""ഒരു മികച്ച ഡ്രൈവിംഗ് എന്നാല്‍ നിയമങ്ങള്‍
പാലിച്ചു ശ്രദ്ധയോടെ വാഹനം ഓടിക്കല്‍ മാത്രമല്ല..
തങ്ങളുടെ ചുറ്റുമുള്ള വാഹനങ്ങള്‍ ഏതു നിമിഷവും
ഒരു അപകടം ഉണ്ടാക്കിയേക്കാം എന്ന
തിരിച്ചറിവോടെ വാഹനമോടിക്കല്‍ കൂടെയാണ്""
വാഹനമോടിക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട നല്ല ലേഖനം നിസ്സാര്‍ ...അപകടം ഞങ്ങള്‍ക്കും പറ്റിയിട്ടുണ്ട് ...രക്ഷപെട്ടത് അത്ഭുതമായി എല്ലാര്‍ക്കും....അത്രയ്ക്ക് വലിയ ഒരു അപകടം ആയിരുന്നു ...:(
ReplyDeleteവളരെ ശ്രദ്ധേയമായ ലേഖനം; വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല മറ്റുള്ളവരും വായിച്ചിരിക്കേണ്ടത്.
ReplyDeleteവാഹനം ഓടിക്കുന്നവരും യാത്രചെയ്യുന്നവരും അറിഞ്ഞിരിക്കേണ്ടുന്ന ശ്രദ്ധേയമായ ലേഖനം.. ആധികാരികമായി പറഞ്ഞിരിക്കുന്നു..
ReplyDeleteവരാന്‍ ലേശം വൈകി .വളരെ പ്രസക്തമായ ഒരു ലേഖനം .തീര്‍ച്ചയായും അധികാരികളുടെ ശ്രദ്ധ എത്തേണ്ട പല കാര്യങ്ങളും നിസ്സാര്‍ കണക്കുകള്‍ ഉദ്ധരിച്ചു നിരത്തുന്നു .കൂടാതെ നാം പൊതുജനങ്ങള്‍ പാലിക്കേണ്ട മര്യാദകളും .അവ പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ളതാണ് .പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ ബൈക്കും കൊണ്ട് ചെത്താന്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും മനസ്സില്‍ ആധി തോന്നാറുണ്ട് ,കുറ്റം രക്ഷിതാക്കളുടെത് കൂടിയാണ് .നാം ഇപ്പോഴും മനസ്സ് കൊണ്ട് പഴയ കാളവണ്ടി യുഗത്തിലാണ് .റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ നാം എപ്പോഴും അവഗണിക്കുന്നു .നിസ്സാര്‍ ഈ ലേഖനത്തിന് താങ്കള്‍ക്ക് നൂറില്‍ നൂറു മാര്‍ക്ക് ..
ReplyDeleteയാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ പോസ്റ്റ് വളരെ നന്നായി!!
ReplyDeleteകൂട്ടത്തില്‍ പറഞ്ഞോട്ടെ, എന്റെ ഒരു ഉറ്റ സ്നേഹിതനും ഇങ്ങനെ ഒരു അപകടത്തില്‍ ആകസ്മീകമായി മരണപ്പെട്ടിരുന്നു.
ഗതാഗത നിയമങ്ങളും,മര്യാദകളും കൃത്യമായി പാലിച്ചുകൊണ്ടുള്ള ഒരു ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കിയെടുക്കാന്‍ ഇതുമാതിരി ലേഖനങ്ങള്‍ വഴികാട്ടിയാകട്ടെ എന്ന് ആശംസിക്കുന്നു!!!
"നമ്മുടെ ജീവന്‍ നമ്മുടേത് മാത്രമല്ലല്ലോ .."
ReplyDeleteജീവൽ പ്രധാനമായൊരു വിഷയം സ്ഥിതിവിവരക്കണക്കുകളുടെ പിൻബലത്തോടെ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു. ഈ സാമൂഹിക പ്രതിബദ്ധതയെ അകം നിറഞ്ഞ് അഭിനന്ദിക്കുന്നു.
Really good one. Best Wishes.
ReplyDeleteകാര്യഗൌരവത്തോടെ ,കണക്കുകള്‍ കഥപറയുന്ന തെളിമയോടെ എഴുതിയ നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍ .വായിക്കാന്‍ അല്പം വൈകിയതില്‍ ക്ഷമിക്കുമല്ലോ.
ReplyDeleteമറ്റ് വാഹനങ്ങളുടെ അകത്താണ് യാത്രക്കാര്‍ ഇരിക്കുന്നത്
ReplyDeleteഎന്നാല്‍ ബൈക്കിന്റെ പുറത്താണ് യാത്രക്കാര്‍
നാട്ടില്‍ വണ്ടിയോടിക്കുമ്പോള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടായിട്ടുള്ളത് ബൈക്ക് യാത്രക്കാരെക്കൊണ്ടാണ്. രണ്ടാമത് ഓട്ടോറിക്ഷക്കാരെക്കൊണ്ടും
ബൈക്കേര്‍സ് റോഡിന്റെ നടുവിലുള്ള വെള്ളവരയോട് ചേര്‍ന്നേ പോകൂ.
അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തായ ബൈക്കര്‍ പറഞ്ഞത് അതാണ് സുരക്ഷിതത്വം എന്നാണ്. സൈഡൊതുങ്ങിപ്പോയാല്‍ വലിയ വണ്ടികള്‍ ഒട്ടും ഗൌനിക്കുകയില്ല, അശ്രദ്ധമായി ഓടിച്ച് ബൈക്കിനെ തട്ടിയിടുകയും ചെയ്യുമത്രെ.
ആകെ മൊത്തം പറഞ്ഞാല്‍ ട്രാഫിക് സംസ്കാരം എന്നാല്‍ എന്തെന്ന് പോലും അറിയാത്ത ഒരു സമൂഹമായി കേരളീയര്‍ മാറിയെന്ന് തോന്നുന്നു. കേരളത്തില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് ഇത് കേട്ടാല്‍ ദേഷ്യം വരാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ വിദേശങ്ങളിലെ ട്രാഫിക് പരിചയമുള്ളവര്‍ തീര്‍ച്ചയായും യോജിക്കും
നിസാര്‍ താങ്കളുടെ സുഹൃത്തിന്റെ വിയോഗത്തില്‍ ദുഖമുണ്ട്.
ReplyDeleteവളരെ പ്രസക്തമായ വിഷയം തന്നെ, പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് നാട്ടില്‍ നില്‍ക്കുന്നവര്‍ ഇതെല്ലം വളരെ നിര്‍വികാരതയോടെ ആണ് വീക്ഷിക്കുന്നത് എന്നാണ്. അവരെയും കുറ്റപ്പെടുത്താന്‍ ആവില്ല, ചുറ്റുപാടും അത് മാത്രേ കേള്‍ക്കാന്‍ ഉള്ളൂ.
നല്ല ലേഖനം. വണ്ടി ഓടിക്കുന്നത് കേരളത്തില്‍ ശരിക്കും വിഷമം പിടിച്ചകാര്യമാണ്.
ReplyDeleteനിസാരന്‍ അത്ര നിസാരക്കാരനല്ല
ReplyDeleteആശങ്ക തോന്നുന്നു ഈ റിപ്പോര്‍ട്ട് വായിച്ചിട്ട് ദിനം പ്രതി വാഹനങ്ങള്‍ പെരുകുന്നു . റോഡുകള്‍ ചെറുതാകുന്നു ജീവിതം ചിതറി പോകുന്നു .ലേഖനത്തിലെ ഈ വിഷയത്തെ വസ്തു നിഷ്ടമായി തന്നെ വിലയിരുത്തി എല്ലാ ആശംസകളും നേരുന്നു ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .
ReplyDeleteവീട്ടിൽ തിരിച്ചെത്തിയാൽ ഭാഗ്യം എന്ന അവസ്ഥയാണിന്ന്.
ReplyDeleteസാമൂഹിക പ്രതിബദ്ധതയുള്ള ലേഖനം. സമൂഹത്തിനു വേണ്ടി നന്നായി എഴുതിയിരിക്കുന്നു. നമ്മുടെ നാട്ടിലെ അപകടങ്ങള്‍ക്കു തൊണ്ണൂറു ശതമാനവും കാരണം ശിക്ഷാ സമ്പ്രദായത്തിലെ പാളിച്ചകള്‍ തന്നെ. നോക്കു കുത്തികളാണ് നിയമങ്ങള്‍. അവയുടെ തലയിലൂടെ കാഷ്ടിച്ചാലും അനങ്ങാതെ അങ്ങിനെ നില്‍ക്കുന്ന വെറും നോക്കു കുത്തികള്‍.
ReplyDeleteവളരെ നല്ല ലേഖനം ..അപകട മരണ നിരക്ക് സൂചിപ്പിക്കുന്നത് പ്രായം കുറവുള്ള ആളുകളാണ് കുടുതല്‍ അപകടത്തില്‍ പെടുകയും , വരുത്തി വയ്ക്കുകയും ചെയ്യുന്നത് . ഇതില്‍ നിന്ന് മലയാളിക്ക് ഒരു രക്ഷയുമില്ല , കാരണം നമ്മുടെ റോഡുകളുടെ ദയനീയാവസ്ഥ ..സഹിക്കാം ..
ReplyDeleteവായനക്കും അഭിപ്രായങ്ങള്‍ക്കും നിറഞ്ഞ സ്നേഹം ..
ReplyDeleteവളരെ പ്രസക്തമായ ഒരു ലേഖനം.
ReplyDeleteനിസൂ, തനിക്ക് ഒരു ലക്ഷത്തി ഒമ്പതിനായിരത്തി അമ്പത് പുണ്യം കിട്ടും.
ReplyDeleteഅത്രേം വലിയൊരു കര്‍മ്മമാണ് ഈ പോസ്റ്റ്..,!
നാട്ടിലൂടെ വണ്ടി ഓടിക്കാന്‍ ഒന്നുകില്‍ സര്‍ക്കസ് പഠിക്കണം.
അല്ലെങ്കില്‍ ചാവാന്‍ റെഡിയാവണം.
പ്രിയപ്പെട്ട നിസാര്‍,
ReplyDeleteവളരെ പ്രസക്തമായ പോസ്റ്റ്..
അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്.. ട്രാഫിക് മര്യാദകളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഓട്ടം..
പലപ്പോഴും നാട്ടിലെ സ്വകാര്യബസ്സുകളില്‍ കണ്ടിട്ടുണ്ട് ഡ്രൈവ് ചെയ്യുമ്പോള്‍ ഡ്രൈവറോട് സംസാരിച്ചിരിക്കുന്ന കണ്ടക്ടര്‍.. മുന്നില്‍ റോഡിലേക്ക് നോക്കാതെ ആ സംസാരം ശ്രദ്ധിക്കുന്ന ഡ്രൈവര്‍!! (ഈ റോഡില്‍ താനല്ലാതെ മറ്റാരും വാഹനം ഓടിക്കുന്നില്ലെന്ന തോന്നലാണ് ആ മുഖഭാവത്തില്‍!) ഒരുനിമിഷത്തെ അശ്രദ്ധ കൊണ്ട് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും നഷ്ടമാകുമെന്ന ചിന്തയില്ലാത്ത ഇവരെയൊക്കെ എന്ത് ചെയ്യാനാ..
ഈ ലേഖനം കൂടുതല്‍ പേരിലെത്തിക്കെണ്ടാതാണ് നിസാര്‍.. അത്രയേറെ വിശദമായി, കണക്കുകള്‍ നിരത്തി പറഞ്ഞിരിക്കുന്നു.. (കൂട്ടത്തില്‍ പറയട്ടെ മൊബൈല്‍ ഫോണ്‍ ഇക്കാലത്ത് ഒരു കാരണമാണ്.. സംസാരിച്ചുകൊണ്ട്, അല്ലെങ്കില്‍ ഹെഡ്ഫോണില്‍ പാട്ട് കേട്ടുകൊണ്ട് പോകുന്ന ഇത്രയേറെ ചെറുപ്പക്കാര്‍...
പറയാന്‍ മറന്നു.. മാതൃഭൂമിയിലെ പ്രവാസിലോകത്തിലെ അനുഭവങ്ങളില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് ഏറെ ഹൃദയസ്പര്‍ശിയായിട്ടോ... ബ്ലോഗില്‍ മുന്നേ പബ്ലിഷ് ചെയ്തിട്ടുണ്ടോ എന്നറിയില്ല.. ആദ്യമായി അവിടെയാണ് വായിച്ചത്.. വളരെ നന്നായിട്ടുണ്ട്..
ReplyDeleteഎത്രയൊക്കെ ബോധവല്‍ക്കരണങ്ങള്‍ നടത്തിയാലും റോഡു നിയമങ്ങള്‍ (ട്രാഫിക് നിയമങ്ങള്‍ ) പാലിക്കപ്പെടാനുള്ളതാണെന്ന ബോധമില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും ?
ReplyDeleteകഴിഞ്ഞ മാസം ദൈവത്തിന്‍റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് ഒരു കാര്‍ ആക്സിഡെന്‍റില്‍ നിന്നും രക്ഷ പെട്ടത് .ആ നടുക്കം ഇത് വരെ മാറിയിട്ടില്ല .സിഗ്നല്‍ ശ്രദ്ധിക്കാതെ അമിത വേഗതയില്‍ വന്ന കാര്‍ ഞങ്ങളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്നത് ചെറുപ്പക്കാരല്ലായിരുന്നു...അറുപതു വയസ്സിനു മുകളിലുള്ള അപ്പൂപ്പന്മാരായിരുന്നു .ശ്രദ്ധ ഏറെയുണ്ടെന്നു നമ്മള്‍ വിശ്വസിക്കുന്നവര്‍ .
നല്ല ലേഖനം. നന്നായി റിസർച്ചു ചെയ്തു നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteവളരെ നല്ല ലേഖനം...
ReplyDeleteനിസ്സാര്‍ തീര്‍ച്ചയായും താങ്കള്‍ അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു !
ആശംസകള്‍
അസ്രുസ്
താങ്കളെ മലയാളം ഗ്രൂപ്പില്‍ മിസ്സ് ചെയ്യുന്നു...
വളരെ കാലിക പ്രസക്തം ആയ പോസ്റ്റ്........ ബ്ലോഗില്‍ പുതിയ പോസ്റ്റ്....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....
ReplyDeleteezhuthiyathellaam 100% sathyam.vaahanamodikkunnavar maathramalla,readil Iranians ororuttharum ikkaalatthu sraddhikkenda visesangal... Valare nannaayirikiunnu... Abhinandanangal..
ReplyDeleteezhuthiyathellaam 100% sathyam.vaahanamodikkunnavar maathramalla,readil Iranians ororuttharum ikkaalatthu sraddhikkenda visesangal... Valare nannaayirikiunnu... Abhinandanangal..
ReplyDeleteezhuthiyathellaam 100% sathyam.vaahanamodikkunnavar maathramalla,readil Iranians ororuttharum ikkaalatthu sraddhikkenda visesangal... Valare nannaayirikiunnu... Abhinandanangal..
ReplyDelete"പഠനങ്ങള്‍ പറയുന്നത് ബൈക്ക് അപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ നാല്‍പ്പത് ശതമാനത്തോളം 15-30 പ്രായത്തില്‍ ഉള്ളവരാണ് എന്നാണ്"
ReplyDeleteഅനാവശ്യ മാരണങ്ങൾ നേടിക്കൊടുത്ത് മരണത്തെ സ്വാഗതം ചെയ്യുന്നവർ
അപകടങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്ന നല്ല പ്രസക്തമായ ലേഖനം. അഭിനന്ദനം.
ReplyDeleteനല്ല പോസ്റ്റ്..
ReplyDeleteനാട്ടില്‍ റോഡ് അപകടങ്ങള്‍ പെരുകുന്നതിന് രണ്ടു കാര്യങ്ങള്‍ ആണ് ..ഒന്ന് ഡ്രൈവിങ്ങില്‍ കാണിക്കേണ്ട മര്യാദ..രണ്ടു. റോഡ് നിയമാങ്ങലെപ്പറ്റിയുള്ള അജ്ഞത ( വണ്ടി ഓടിക്കുന്നവര്‍ക്കും ഓടിക്കതവര്‍ക്കും)ഇവിടെയാണ് നമ്മള്‍ മാറേണ്ടത്..
നാട്ടില്‍ വണ്ടി ഓടിക്കുമ്പോള്‍ ഹോണ്‍ അടിച്ചു കൊണ്ടേ ഇരിക്കണം..എന്നാല്‍ പോലും ആളുകള്‍ വഴിയില്‍ നിന്നും മാറില്ല...ഗള്‍ഫില്‍ വളരെ അപൂര്‍വമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു സാധനമാണ് ഈ ഹോണ്‍ !
ഇരുപതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നാട്ടില്‍ ബൈക്കില്‍ ഒരുപാട് സഞ്ചരിച്ചിട്ടുള്ള ഒരാള്‍ ആയിരുന്നു ഞാന്‍..ഇന്ന് ഒരു ബൈക്കിന്റെ പിന്നില്‍ കയാരാന്‍ പോലും പേടി ഉണ്ട്..കാരണം വണ്ടികള്‍ പെരുകി.എന്നാല്‍ റോഡുകള്‍ പഴയത് തന്നെ..
താങ്കള്‍ പറഞ്ഞതില്‍ ഒരു കാര്യം വളരെ ശ്രദ്ധ അര്‍ഹിക്കുന്നു..പതിനെട്ടു തികയാതവര്‍ക്ക് ബൈക്ക് വാങ്ങിക്കൊടുക്കാതിരിക്കുക..
നിസ്സാരന്റെ ഒട്ടും നിസ്സാരമല്ലാത്ത പോസ്റ്റ്.
ReplyDeleteചീറിപ്പായുന്ന വാഹനത്തിന്റെ വേഗത കുറയുവാന്‍., പതിയിരിക്കുന്ന ആപത്തിനെ തിരിച്ചറിയാന്‍
ഒരേ യൊരു മരുന്നേ ഉള്ളൂ -
ശരിയായ ബോധവല്‍ക്കരണം
എഴുതിയതത്രയും അക്ഷരം പ്രതി സത്യമാണു...........അജ്ഞനും അഹങ്കാരിക്കും അക്ഷമനും പറ്റിയതല്ല, ഡ്രൈവിംഗും പൊതുവഴി ഉപയോഗവും.....നിര്‍ഭാഗ്യവശാല്‍ ആരും അത് മനസ്സിലാക്കുന്നില്ല.
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ്.
ReplyDeleteലൈസന്‍സ് പുതുക്കുമ്പോഴെങ്കിലും ഒരു റിഫ്രെഷര്‍ കോര്‍സ് പോലെ ഈ മര്യാദയുടെ ക്ലാസ്സെങ്കിലും എടുക്കണം. സീബ്ര ലൈനില്‍ ക്രോസ്സ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ നടക്കാരനെ പേടിപ്പിച്ചു വണ്ടി സ്പീഡ് കൂട്ടാനാണ് പലരും ശ്രമിക്കാറുള്ളത്
നേരത്തെ കമന്റ് ഇട്ടതാണ്, പക്ഷെ ഇന്നലെ നടന്ന ഒരു സംഭവത്തില്‍ ഒന്നുകൂടെ കമന്റ് ഇടാതെ പോകാന്‍ വയ്യ.
ReplyDeleteആദ്യം ബോധവല്‍ക്കരണ ക്ലാസ്സ് എടുക്കേണ്ടത് കെ.എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്ക് ആണ്. ഒരു ആനവണ്ടിയില്‍ കയറിയിരുന്നാല്‍ പിന്നെ താഴെക്കൂടെ പോകുന്നവര്‍ എല്ലാം കീടങ്ങള്‍ ആണെന്നുള്ള രീതിയില്‍ ബസ് ഓടിക്കുന്ന ചില അവന്മാര്‍ ഉണ്ട്. അവന്മാരെ ആദ്യം പുറത്താക്കണം. സ്പീഡ് ലിമിടിംഗ് ഡിവൈസ് വെച്ചിട്ടോന്നും ഒരു കാര്യവുമില്ല. 60കി.മീ വേഗതയില്‍ പോലും ഒരു കാറിനെ മൊത്തത്തില്‍ തരിപ്പണമാക്കാന്‍ ഒരു ആനവണ്ടിക്ക് കഴിയും.
ഇന്നലെയും കൂടി കഷ്ട്ടിച്ചു ഒരു സൂപ്പര്‍ഫാസ്റ്റിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടു വന്നതേ ഉള്ളൂ. ആ പുന്നാരമോന്‍ എനിക്ക് എതിരെ വന്ന മറ്റൊരു സൂപ്പര്‍ഫാസ്റ്റിനെ ഓവര്‍ടേക്ക് ചെയ്തു എന്‍റെ തൊട്ടു മുന്നില്‍ വന്നു കയറി, ഞാന്‍ ബ്രേക്ക് ചവിട്ടിയിട്ടും കാര്‍ കുറെ മുന്നോട്ടു നിരങ്ങിയാണ് നിന്നത്. സകല ദൈവങ്ങളെയും വിളിച്ചു അവനെ പ്രാകി. അല്ലാതെ എന്ത് ചെയ്യാന്‍
ജീവിതത്തിന്റെ അനന്തമായ തിരക്കുകള്‍ക്കിടയില്‍ നിന്ന് പെട്ടെന്നൊരു ദിവസം മറഞ്ഞു പോയ അവരെക്കുറിച്ചോര്‍ത്തു ഒരു നെടു വീര്‍പ്പും ബാക്കി വെക്കാറുണ്ട്. എങ്കിലും നമ്മളെ അവരുടെ സ്ഥാനത്ത് കാണാന്‍ നമുക്ക് കഴിയാറില്ല. ഈ മുന്നറിയിപ്പുകള്‍ എല്ലാവരും ഉള്‍ക്കൊള്ളേണ്ടതാണ്.
ReplyDelete